അരിക്കൊമ്പൻ്റെ കാണാക്കഥ ഇനി വെള്ളിത്തിരയിലേക്ക് എത്തുകയാണ്..... അരിക്കൊമ്പൻ എന്ന പേരിൽ തന്നെ എത്തുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ അനൌൺസ്മെൻ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി....

കുറെ കാലമായി കേരളത്തിലെ ഓരോ ജനങ്ങളുടെയും ഊണിലും ഉറക്കത്തിലും ചർച്ച അരികൊമ്പൻ എന്ന കാട്ടാനയാണ്..ആദ്യമൊക്കെ അരികൊമ്പൻ കുറച്ചു ഇഷ്ടക്കേട് പിടിച്ചു പറ്റിയെങ്കിലും ഇപ്പോൾ അരികൊമ്പനായിരിക്കും ഏറ്റവും കൂടുതൽ ഫാൻസ് ഉണ്ടാവുക..മയക്കത്തിൻ്റെ ആലസ്യമെല്ലാം വിട്ട് ബോധത്തോടെ മസ്തകം ഉയർത്തി നോക്കിയ കൊമ്പൻ തൻ്റെ ചുറ്റുപാടിലേക്കും ഒന്നു കണ്ണോടിച്ചു. മനുഷ്യരും ആനക്കൂട്ടവും വളഞ്ഞതും ലോറിയിലേക്ക് തള്ളിക്കയറ്റിയതും ചലിക്കുന്ന വാഹനത്തിലെ യാത്രയുമൊക്കെ വ്യക്തമല്ലാത്ത കാഴ്ചയായി അബോധ മനസിൽ എവിടെ കിടപ്പുണ്ട്. ഇപ്പോഴാണ് എല്ലാം ഒന്നു തെളിഞ്ഞു വരുന്നത്. ചുറ്റുപാടുമുള്ള കാടും മരങ്ങളും തീർത്തും അപരിചിതം. ഏതാണ് ദേശമെന്നോ എങ്ങോട്ടാണ് പോകേണ്ടതെന്നോ അറിയുന്നില്ല. ആകെ ആശ്വാസം സംശയക്കണ്ണുകൊണ്ട് വട്ടം ചുറ്റുന്നതും കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നതുമായി ഇരുകാലി മൃഗങ്ങളൊന്നുമില്ല എങ്കിലും താനെവിടെയാണ്? ഉറ്റവരും ഉടയവരുമെവിടെ?നാടുകടത്തപ്പെട്ട് മേഘമലയിലൂടെ അലഞ്ഞു നിരിഞ്ഞു നടക്കുന്നതിനിടയിൽ അരിക്കൊമ്പൻ ഇങ്ങനെയൊക്കെയാകുമോ ചിന്തിച്ചിട്ടുണ്ടാവുന്നത്! തനിച്ചാക്കപ്പെട്ടവൻ്റെ നിസഹാതയും ആത്മരോഷവും വിശപ്പിൻ്റെ ഉൾവിളിയും അവനും കാണില്ലേ? അപ്പോൾ അരിക്കൊമ്പനും പറയാനുണ്ടാവില്ലേ സംഭവങ്ങളുടെ മറുവശം.
താനാരാണെന്നും എന്തിന് നാടുകടത്തപ്പെടുമെന്നും! അരിക്കൊമ്പൻ്റെ കാണാക്കഥ ഇനി വെള്ളിത്തിരയിലേക്ക് എത്തുകയാണ്.അരിക്കൊമ്പൻ എന്ന പേരിൽ തന്നെ എത്തുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ അനൌൺസ്മെൻ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി.അതുകൊണ്ട് തന്നെ ആ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പോസ്റ്റർ വളരെ പെട്ടന്ന് തന്നെ വൈറലാവുകയും ചെയ്തു..ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി പെരിയാർ റേഞ്ച് വനമേഖലയിൽ വിട്ട അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയെഴുതുന്നത് സുഹെെൽ എം കോയയാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം.കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കാട്ടാനയാണ് അരിക്കൊമ്പൻ.എൻ എം ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്.അതേസമയം, പെരിയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്ന് ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി. നേരത്തെ പ്രതികൂല കാലാവസ്ഥ മൂലം ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.
ജിപിഎസ് കോളറിൽ നിന്നും സിഗ്നൽ ലഭിച്ചാൽ മാത്രമേ അരിക്കൊമ്പൻ എവിടെയാണെന്ന് വനം വകുപ്പിന് കണ്ടെത്താൻ കഴിയു.കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഘമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആന ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ. ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി വിവരം ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.ഇപ്പോൾ അരിക്കൊമ്പൻ്റെ കഥ പറയുമ്പോൾ മലയാളികൾ ദിവസങ്ങൾക്കു മുമ്പ് ന്യൂസ് ചാനലുകളിലൂടെ സാക്ഷികളായ സംഭവങ്ങളുടെ മറ്റൊരു ദൃശ്യാവിഷ്കാരമായിരിക്കും സാധ്യമാകുന്നത്. ചിന്നക്കനാൽ മേഖലയിൽ നിന്നും ഒരു പകൽ മുഴുവനുള്ള പരിശ്രമത്തിനൊടുവിലാണ് പ്രദേശിവാസികൾക്ക് പേടി സ്വപ്നമായി അരിക്കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നാടുകടത്തിയത്. അരിക്കൊമ്പൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ആനയുടെ കഥയ്ക്കൊപ്പം നാടുകടത്തുന്ന രംഗങ്ങളും ഇടംപിടിക്കും.
https://www.facebook.com/Malayalivartha























