ജലഗതാഗത ടൂറിസം വളരെ സെയ്ഫാണെന്ന് കരുതി യാത്രയ്ക്കിറങ്ങിയവര്‍ക്കുണ്ടായ ദുരന്തം കാണുമ്പോളാണ് സൈബറിടത്തിലെ പൊള്ളത്തരങ്ങള്‍ ബോധ്യമാകുന്നത്. വാട്ടര്‍ മെട്രോയുടെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത പിണറായി സര്‍ക്കാരിന് നദിയുടെ ആഴങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചല്ല, മനുഷ്യന്‍ സൃഷ്ടിക്കാന്‍ പോകുന്ന അപകടങ്ങളെ കുറിച്ചു പലരും മുന്നറിയിപ്പ് നല്കിയിരുന്നു എന്നു വേണം കരുതാന്‍.

ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ കൊച്ചിയില്‍ ഉത്ഘാടനം കഴിഞ്ഞതിനു ശേഷം കേരളത്തിലെ ജലഗതാഗത മേഖലയില്‍ വന്‍ കുതിപ്പുണ്ടായി എന്നതു വാസ്തവം തന്നെയാണ് . എന്നാല്‍ അതിന് ചുക്കാന്‍ പിടിച്ചത് മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ സൈബര്‍ പോരാളികളായിരുന്നു. മുഖ്യമന്ത്രിയേയും ടൂറിസം വകുപ്പിനേയും കണക്കറ്റ് പ്രശംസിക്കുന്നതില്‍ ആരും പിശുക്ക് കാട്ടിയിട്ടില്ല. ജലഗതാഗത ടൂറിസം വളരെ സെയ്ഫാണെന്ന് കരുതി യാത്രയ്ക്കിറങ്ങിയവര്‍ക്കുണ്ടായ ദുരന്തം കാണുമ്പോളാണ് സൈബറിടത്തിലെ പൊള്ളത്തരങ്ങള്‍ ബോധ്യമാകുന്നത്. വാട്ടര്‍ മെട്രോയുടെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത പിണറായി സര്‍ക്കാരിന് നദിയുടെ ആഴങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചല്ല, മനുഷ്യന്‍ സൃഷ്ടിക്കാന്‍ പോകുന്ന അപകടങ്ങളെ കുറിച്ചു പലരും മുന്നറിയിപ്പ് നല്കിയിരുന്നു എന്നു വേണം കരുതാന്‍.
കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കുറ്റപ്പെടുത്തി എഴുതിയ ലേഖനത്തിന് രണ്ടുലക്ഷത്തിന് മുകളില്‍ റീച്ച് കിട്ടിയപ്പോള്‍ ജലസുരക്ഷയെപ്പറ്റിയുള്ള പോസ്റ്റിന് ഇരുപതിനായിരം എത്തിയില്ല. ഒരപകടം കഴിഞ്ഞായിരുന്നെങ്കില്‍ പോസ്റ്റ് പറന്നേനേ. അതുപോലെ താന്നെ ഈ പോസ്റ്റിന് എന്തെങ്കിലും റീച്ച് കിട്ടുമോ എന്നറിയില്ല, എന്നാലും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞേക്കാം. പതിവ് പോലെ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ ടി.വി. ചര്‍ച്ചക്ക് വിളിക്കരുത്, പ്ലീസ് ദുരന്തനിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടിയുടെ ആ വിലാപം ആരും കേട്ടതായി പോലും ഭാവിച്ചില്ല. ആവര്‍ത്തിക്കുന്ന ജലദുരന്തങ്ങള്‍ക്ക് മീതെ 22 പേരുടെ വിലപ്പെട്ട ജിവന്‍ കൂടി എഴുതി ചേര്‍ക്കപ്പെട്ടു.
നഷ്ടപ്പെട്ട ഉറ്റവര്‍ക്കായി കണ്ണൂര്‍ പൊഴിക്കുന്നവരേക്കാളേറെ തേങ്ങുകയാണ ്ഈ നാടും. ജലഗതാഗതത്തിന്റെ മഹിമകള്‍ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തന്നെയാണ് 22 ജീവനും കുരുതി കൊടുത്തതെന്നതും ശ്ര്ദധേയമാണ്. ഭരണകൂട കൂട്ടകൊലപാതകം എന്നു തന്നെയാണ് ഇതിനെ വിളിക്കേണ്ടത്. വിനോദയാത്രയ്ക്കായി കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം എവിടെയും മലയാളി എത്തുന്നത് പൂര്‍ണ്ണ സുരക്ഷയുണ്ടെന്ന വിശ്വാസത്തിലാണ്. ആ വിശ്വാസമാണ് അടിക്കടിയായി കേരള ടൂറിസം വകുപ്പും സര്‍ക്കാരും തച്ചുടച്ചിരിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ആഴക്കയങ്ങളിലേയ്ക്ക് ബോട്ടുകള്‍ ഓടിച്ച് സര്‍വ്വീസുനടത്തുന്നവര്‍ സാധാരണ ജനത്തിന്റെ ജീവന് വില കല്പിക്കുന്നില്ലെന്ന് സാരം. അവര്‍ക്കിതൊരു അപകട കേസായി മാറ്റിയെടുക്കാന്‍ വളരെ എളുപ്പം കഴിയും. എന്നാല്‍ നഷ്ടപ്പെടുന്ന ജീവനുകളും തകരുന്ന ടൂറിസം മേഖലയും തിരിച്ചു നല്കാന്‍ കഴിയാതെ വരും. മുഖ്യമന്ത്രി പിണറായി വിജയനും, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ജലഗതാഗതത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.
സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ജലയാനങ്ങളില്‍ ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലുമില്ലായെന്നറിയുമ്പോഴാണ് സര്‍ക്കാര്‍ വീഴ്ച പൂര്‍ണ്ണമായും ബോധ്യമാകുന്നത്. സര്‍വ്വീസ് ബോട്ടുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എവിടെയെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ അന്‍പതോളം പേരെ കയറ്റി സര്‍വ്വീസ് നടത്തി അപകടത്തില്‍പ്പെടുമ്പോഴാണ് സര്‍ക്കാര്‍ ഉണരുന്നതെന്നതും ആശ്ചര്യം തന്നെയാണ്.
ഞായറാഴ്ചയും അവധിക്കാലവും ആഘോഷിക്കാനെത്തിയ 22 പേരെ മരണത്തിനിട്ട് കൊടുത്തതില്‍ നമ്മുടെ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പൊലിഞ്ഞവര്‍ക്കായി നഷ്ടപരിഹാരവും പാക്കേജുകളും പറപറാന്നാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുടെ ജീവനെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ സ്വയം പൊക്കി മാധ്യമങ്ങളിലൂടെ ജീവിക്കുന്നു. അപകടത്തില്‍ ആറോളം കുട്ടികളുണ്ടെന്നതും മലയാളിയുടെ നെഞ്ചുലയ്ക്കുന്നു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതും രാത്രി വൈകി യാത്ര നടത്തിയതും ലൈഫ് ജാക്കറ്റില്ലാത്തതുമെല്ലാം അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.. ഒരു കുടുംബത്തിലെ 3 പേര്‍, മറ്റൊരു കുടുംബത്തിലെ 14 പേരും മരിച്ചുവെന്നത് കരളലിയിപ്പിക്കുന്ന വാര്‍ത്തയാണ്..
കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൗസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു മുരലി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹംപറഞ്ഞിരുന്നത്. ഈ കാര്യം മുന്‍കൂട്ടി പറയുമ്പോള്‍ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുന്‍കരുതലുകള്‍ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെന്‍ഡ് നിരീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നൂറിലധികം ആളുകളുമായി ഒഴുകുന്ന പാര്‍ട്ടി ബോട്ടുകള്‍ ആലപ്പുഴയില്‍ കണ്ടു, ഒരപകടം ഉണ്ടായാല്‍ എത്ര പേര്‍ ബാക്കി ഉണ്ടാകുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഈ കുറിപ്പ് അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha

























