Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിയുടെ പശ്ചാത്തലത്തില്‍, കേരളം തമിഴ് നാടിന് കൊടുത്ത എട്ടിന്റെ പണിയായിപ്പോയി അരിക്കൊമ്പന്‍.... കയറ്റിവിട്ടത് പെരിയാര്‍ വനത്തിലാണെങ്കിലും തമിഴ് നാട്ടിലെ, തേനി ജില്ലയിലെ ജനവാസകേന്ദ്രത്തില്‍ ഏതു നിമിഷവും അരിക്കൊമ്പന്‍ കടന്നുചെല്ലാം....

09 MAY 2023 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിയുടെ പശ്ചാത്തലത്തില്‍  കേരളം തമിഴ് നാടിന് കൊടുത്ത എട്ടിന്റെ പണിയായിപ്പോയി അരിക്കൊമ്പന്‍. അരിക്കൊമ്പനെ കയറ്റിവിട്ടത് പെരിയാര്‍ വനത്തിലാണെങ്കിലും തമിഴ് നാട്ടിലെ തേനി ജില്ലയിലെ ജനവാസകേന്ദ്രത്തില്‍ ഏതു നിമിഷവും അരിക്കൊമ്പന്‍ കടന്നുചെല്ലാം. ഒരു കാര്യം തീര്‍ച്ചയാണ്. ചിന്നക്കമാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ ഒരു മാസത്തിനുള്ളില്‍ കാടിറങ്ങി നാട്ടില്‍ നിന്ന് അരിമോഷണവും ആള്‍ക്കൊലയും തുടങ്ങും.ഏതു നിമിഷവും തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ ഫോണില്‍വിളിച്ച് അരിക്കൊമ്പനെ തിരികെ കേരളത്തിലെത്തിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കാം. അരിക്കൊമ്പന്‍ ഭീഷണിയില്‍ മേഘമല, തേനി പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരാഴ്ചയായി വീടിനു പുറത്തിറങ്ങാത്ത സ്ഥിതിയിലെത്തിയിക്കെ വനംവകുപ്പ് അടിയന്തിര ഇടപെടല്‍ നടത്തിയേക്കും. തമിഴ് നാട്ടില്‍ ആനക്കൊമ്പന്‍ ഒന്നുകില്‍ അഴിയെണ്ണും. അല്ലെങ്കില്‍ അടിയോടെ വീഴും. മേഘമലയില്‍ വൈകാതെ ജനങ്ങള്‍ പ്രക്ഷോഭം ആരിഭിച്ചേക്കാമെന്ന സാഹചര്യത്തില്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാരിനുതന്നെ അരിക്കൊമ്പന്‍ അന്തകനായി മാറാവുന്ന സാഹചര്യമാണുള്ളത്.

 

ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാടിനു തലവേദന മാത്രമല്ല നൂറു കണക്കിന് ജനങ്ങള്‍ക്കും വല്ലാത്ത ഭീഷണിയായി മാറുകയാണ്.  ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തില്‍ മേഘമല, തേനി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മേഘമലയില്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് വനംവകുപ്പ് നിരോധിച്ചതിനു പിന്നാലെ രാത്രി കാല ഗതാഗതം പൂര്‍ണമായി നിരോധിച്ചിക്കുകയും ചെയ്തു.അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് കഴിഞ്ഞ ദിവസം മേഘമലയില്‍ പരിശോധന നടത്തുകയും ഇവിടെ  144 പ്രഖ്യാപിക്കാന്‍ ആലോചിക്കുകയും ചെയ്തു. ഒരാഴ്ചയായി തമിഴ്‌നാട് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയില്‍ ക്യാംപ് ചെയ്യുകയാണ്. തുടര്‍ച്ചയായ മൂന്നു ദിവസവും  അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനു സമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ച അരിക്കൊമ്പനെ . തൊഴിലാളികളും വനപാലകരും ചേര്‍ന്നാണ്  കാട്ടിലേയ്ക്കു തുരത്തിയത്.പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.  മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

പെരിയാര്‍ വനമേഖലയില്‍ തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്.അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയിട്ടും അതിന്റെ കഴുത്തിലെ റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തതില്‍ കേരള വനംവകുപ്പിനെതിരെ  തമിഴ് നാട് സര്‍ക്കാര്‍ ശക്തമായ വിമര്‍ശനമാണ് നടത്തിയത്. ്. ആനയുടെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്തത് പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കിയതോടെ  പെരിയാര്‍ കടുവാസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്നാട് നേരില്‍വിളിച്ച സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.വെള്ളിയാഴ്ച ജനവാസമേഖലകളില്‍ അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടതോടെ വിനോദസഞ്ചരികള്‍ക്ക് മേഘമലയിലേക്കുള്ള  യാത്രയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആന, ജനവാസമേഖലകളിലേക്ക് ഇറങ്ങയിരുന്നില്ല. എന്നാല്‍ ആന ഇപ്പോഴും ജനവാസ മേഖയില്‍തന്നെയുണ്ടെന്നും മോശം കാലാവസ്ഥമൂലം റേഡിയോ കോളര്‍ പ്രവര്‍ക്കുന്നില്ലെന്നുമാണ് തമിഴ് നാട് പറയുന്നത്.

 

മേഘമല, ഹൈവേയ്‌സ്, മണലാര്‍, മേല്‍മണലാര്‍, വെണ്ണിയാര്‍, മഹാരാജാമെട്ട്, ഇരവിങ്കലാര്‍ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടുചേര്‍ന്നതുമാണ്. നാലായിരത്തോളം തൊഴിലാളികളാണ് ലായങ്ങളിലും ചെറിയ വീടുകളിലുമായി കഴിയുന്നത്.അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ നിന്ന് ഏറെ മാറിയാണഅ കഴിയുന്നതെന്നും കേരള വനംവകുപ്പ് പറയുന്നു.ആന മേഘമലയില്‍ വീടും തമിഴ്‌നാട് ഫോറസ്റ്റ് വാഹനവും തകര്‍ത്തെന്ന് തമിഴ് മാധ്യമങ്ങള്‍  തെറ്റായ വാര്‍ത്ത നല്‍കി. ക്രമസമാധാന തകര്‍ച്ചയെ തുടര്‍ന്ന് അവിടെ 144 പ്രഖ്യാപിച്ചതായും വാര്‍ത്ത വന്നു.  അതിര്‍ത്തി പങ്കിടുന്ന കടുവാ സങ്കേതങ്ങളായ പെരിയാര്‍ കടുവാ സങ്കേതവും മേഘമല കടുവാ സങ്കേതവും  യോജിച്ച  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതെന്നും അരിക്കൊമ്പന്‍ രാപകല്‍ നിരീക്ഷണത്തിലാണെന്നും വനംവകുപ്പ് പറയുന്നു.

 

അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കുന്നതില്‍ ആര്‍ക്കാണ് തടസമെന്നാണ് പെരിയാര്‍ മേഖലയിലെ കര്‍ഷകരുടെ ചോദ്യം. ഇപ്പോള്‍ 30 വയസ് മാത്രം പ്രായമുള്ള പൂര്‍ണ ആരോഗ്യവാനായ ആന കുറഞ്ഞത് 30 വര്‍ഷംകൂടി ജനങ്ങള്‍ക്ക് ഭീഷണിയായേക്കാം. ആ സാഹചര്യത്തില്‍ അരിക്കൊമ്പനെ പിടികൂടി മുത്തങ്ങയില്‍ പരിശീലനം നല്‍കി കുങ്കിയാനയാക്കുന്നതല്ലേ ഏറ്റവും യുക്തം എന്നതാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കേരളവും തമിഴ് നാടും തമ്മിലുള്ള ബന്ധത്തെപ്പോലും അരിക്കൊമ്പന്‍ ഉലച്ചുകളയാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. മാത്രവുമല്ല കേരളത്തിലെ പെരിയാന്‍ മുതല്‍ കമ്പം വരെയുള്ള ഗതാഗതത്തിനും അരിക്കൊമ്പന്‍ ഭീഷണിയായേക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അമിത ആത്മവിശ്വാസം വിനയായി:  (10 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (19 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (3 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (4 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (4 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends