ഡോക്ടറുടെ കൊലപാതകം ദുഃഖകരമായ സംഭവം; പോലീസിന്റെ കയ്യിൽ തോക്കില്ലേ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം; രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു; പൊട്ടിത്തെറിച്ച് ഹൈക്കോടതി

ഡോക്ടർ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സിറ്റിംഗ് നടത്തുകയാണ് ഹൈക്കോടതി. ഇന്ന് 1 .45ന് സിറ്റിംഗ് ചേരും എന്ന് ഹൈക്കോടതി അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സിറ്റിംഗ് തുടങ്ങിയിരിക്കുകയാണ്. നിർണായകമായ ചോദ്യങ്ങളും വിമർശനങ്ങളുമാണ് ഹൈക്കോടതി ഉന്നയിക്കുന്നത്. ഡോക്ടറുടെ കൊലപാതകം ദുഃഖകരമായ സംഭവമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസിന്റെ കയ്യിൽ തോക്കില്ലേയെന്ന് കോടതി ചോദിച്ചു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും ഹൈക്കോടതി കർശനമായി പറഞ്ഞു .
രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് നിർണായകമായ ചോദ്യവും ഹൈക്കോടതി ഉന്നയിച്ചിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. സാഹചര്യം മുൻകൂട്ടി കണ്ടു ഇത്തരം സംഭവങ്ങൾ തടയാൻ പോലീസിന് ആകണമെന്നും ഹൈക്കോടതി തുറന്നടിച്ചു. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പോലീസിനെ വിമർശിച്ചിരിക്കുകയാണ്.
ആശുപത്രികൾ അടച്ചുപൂട്ടണം ഡോക്ടർമാർ സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ എന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസിന്റെ കയ്യിൽ തോക്കില്ലേ എന്ന ഒരു ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരിക്കുകയാണ്, ആ ചോദ്യത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, ഇത്തരമൊരു സംഭവം ഉണ്ടായപ്പോൾ എന്തുകൊണ്ട് പോലീസ് തോക്ക് ഉപയോഗിച്ച് പ്രതിയെ വെടിവെച്ചില്ല എന്ന് അർത്ഥത്തിൽ തന്നെയാണ് ഹൈക്കോടതി അത്തരത്തിലുള്ള ഒരു ചോദ്യം ചോദിച്ചിരിക്കുന്നത് എന്ന് നമുക്ക് അനുമാനിക്കാം.
ഏറെ ദുഃഖകരമായ സംഭവം എന്ന് തന്നെയാണ് ഹൈക്കോടതി ഒരു വിഷയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയംസ് പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























