സർക്കാർ നടപടിക്കെതിരെ നൽകിയ പൊതുതാത്പര്യ ഹർജി ബഹുമാനപ്പെട്ട ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; മാരാരിക്കുളം ബീച്ചും തീരവും സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടിക്കെതിരെ പോരാട്ടവുമായി സന്ദീപ് വാചസ്‌പതി

മാരാരിക്കുളം ബീച്ചും തീരവും സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടിക്കെതിരെ പോരാട്ടവുമായി സന്ദീപ് വാചസ്‌പതി. സർക്കാർ നടപടിക്കെതിരെ ഞാൻ നൽകിയ പൊതുതാത്പര്യ ഹർജി ബഹുമാനപ്പെട്ട ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക്.... മാരാരിക്കുളം ബീച്ചും തീരവും സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടിക്കെതിരെ ഞാൻ നൽകിയ പൊതുതാത്പര്യ ഹർജി ബഹുമാനപ്പെട്ട ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഡി.റ്റി.പി.സിക്കും എയ്ഞ്ചൽ അമ്യൂസ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമസ്ഥർക്കും നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് എസ്. വി ഭട്ടി അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം നേരത്തെ നിയമവിരുദ്ധമായി കടലും തീരവും സ്വകാര്യ വ്യക്തിക്ക് തീറെഴുതി നൽകിയ പിണറായി സർക്കാരിനെതിരെ പ്രതിഷേധം തിരയടിച്ച ഏകദിന ഉപവാസം വിജയകരമായി സമാപിച്ചിരുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയെയും അതിജീവിച്ച് നൂറു കണക്കിന് പ്രവർത്തകരും നാട്ടുകാരുമായിരുന്നു പിന്തുണയുമായി ഉപവാസ വേദിയിൽ എത്തിയത്. മാരാരിക്കുളം മണ്ഡലം പ്രസിഡൻ്റ് കെ.വി ബ്രിട്ടോ, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ആർ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മാരാരിക്കുളം, ആലപ്പുഴ മണ്ഡലത്തിലെ പ്രവർത്തകരുടെ സംഘാടന മികവും ആസൂത്രണവുമാണ് വിജയത്തിന് കാരണം. ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ദക്ഷിണ മേഖല പ്രസിഡൻ്റ് കെ.സോമൻ, ജില്ലാ ഉപാധ്യക്ഷൻ ടി.സജീവ് ലാൽ, മണ്ഡലം പ്രഭാരിമാരായ മധുസൂദനൻ, പി. കെ ഇന്ദുചൂഡൻ എന്നിവരുടെ മേൽനോട്ടവും ഏറെ സഹായകമായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, ജി മുരളീധരൻ, പ്രതിഭാ ജയേക്കർ എന്നിവർ സജീവ സാന്നിധ്യമായിരുന്നു.
https://www.facebook.com/Malayalivartha























