നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യം എതിർത്ത് സർക്കാർ; കേസിൽ വിചാരണ നീട്ടാനുള്ള നീക്കമാണ് മുൻ വനിതാ എംഎൽഎമാരുടെ ഹർജിയെന്ന് പ്രോസിക്യൂഷൻ വാദം

നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാറിന്റെ നിർണായക നീക്കം. തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യം എതിർത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു . ഇതിനെതിരെയാണ്. സർക്കാർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത് . പ്രോസിക്യൂഷൻ വാദിക്കുന്നത്, കേസിൽ വിചാരണ നീട്ടാനുള്ള നീക്കമാണ് മുൻ വനിതാ എംഎൽഎമാരുടെ ഹർജിയെന്നാണ്.
പക്ഷേ തങ്ങൾക്ക് വാദിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യമുന്നയിച്ചിരിക്കുകയാണ്. ഹർജി സമർപ്പിച്ചത് മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയുമാണ് . കെപിസിസി ഇവരുടെ ഹർജിക്കെതിരെ തടസ്സ ഹർജി നൽകി നൽകി. ഹർജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസി ശക്തമായി ഉന്നയിക്കുന്ന ആവശ്യം.തടസ്സ ഹർജി നൽകിയത്, കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ്.
ആ ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയും പരാതിപ്പെട്ടിട്ടുണ്ട് . മ്യൂസിയം പൊലീസിൽ പരാതി നൽകി, പക്ഷെ അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.
https://www.facebook.com/Malayalivartha























