സൗന്ദര്യം കൂട്ടാൻ പോയി വെട്ടിലായി..മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതി. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതി. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സുധാകരനെ രണ്ടാം പ്രതിയാക്കി, എറണാകുളം എസിജെഎം കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സി.ആര്‍.പി.സി. 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയ വിവരം പുറത്തുവന്നപ്പോള്‍ത്തന്നെ കെ. സുധാകരന്‍ കേസില്‍ പ്രതിയാണെന്ന കാര്യം വ്യക്തമായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു.
കെ സുധാകരൻ, മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച് സൗന്ദര്യ വർധനയ്ക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയെന്നായിരുന്നു പരാതി. മോൺസന്റെ വീട്ടിൽ താമസിച്ച് 10 ദിവസം ചികിത്സ നടത്തിയെന്നായാരുന്നു പരാതിക്കാരൻ പറഞ്ഞത്. എന്നാൽ മോൻസൺ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും പത്ത് ദിവസമല്ല അഞ്ച് ദിവസമാണ് ചികിത്സക്കായി വീട്ടിൽ താമസിച്ചതെന്നും കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ നേരത്തേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് കെ.പി.സി.സി. പ്രസിഡന്റിനെതിരേയും കേസെടുത്തിരിക്കുന്നത്.
തട്ടിപ്പിന്റെ തെളിവുകൾ നൽകിയിട്ടും ക്രൈംബ്രാഞ്ച് എസ് പി നടപടിയെടുക്കുന്നില്ലെന്നും ഡിഐജി സുരേന്ദ്രൻ, ഐജി ജി ലക്ഷ്‌മൺ, കെ സുധാകരൻ എം പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഇക്കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തയാറായില്ലെന്നുമടക്കം ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം ടി ഷെമീർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് പ്രതി തട്ടിപ്പു നടത്തിയതെന്നിരിക്കെ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും മോൻസണിനെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നുമാണ് പരാതി
പോളി ടെക്നിക്ക് വിദ്യാഭ്യാസം മാത്രം മോൻസൺ എറണാകുളത്തും ചേർത്തലയിലും അറിയുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്നാണ്. . ചേർത്തലയിൽ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ തലേദിവസമാണ് മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന് പിന്നാലെയാണ് പല പ്രമുഖരും വാഴ്ത്തി പാടിയ ഡോ മോൻസൺ മാവുങ്കല്ലിന്റെ യഥാർഥ മുഖം ചർച്ചയായി തുടങ്ങിയത്.
ചേർത്തല സ്വദേശിയായ മോൻസൺ വിവാഹത്തിന് ശേഷം ഇടുക്കിയിലെ രാജകുമാരിയിലേക്ക് മാറി താമസിച്ചു .. എറണാകുളത്ത് നിന്ന് ചുളു വിലയ്ക്ക് കേടായി ടിവികൾ വാങ്ങി ഇടുക്കിയിലെ മലയോര ഗ്രാമങ്ങളിൽ എത്തിച്ചാണ് മോൻസൺ തട്ടിപ്പ് തുടങ്ങുന്നതെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്
പലയിടത്തും സംഘടിപ്പിക്കുന്ന വ്യാജ ഉത്പനങ്ങൾ രാജകുടുംബങ്ങളിൽ നിന്ന് ലഭിക്കുന്നതാണെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ പലരിൽ നിന്നായി പണം തട്ടിയത്. അതിൽ ഒരു കേസാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ നൽകിയതിന്റെ പേരിൽ 2.62 ലക്ഷം കോടി രൂപ ലഭിക്കുന്നതിന്റെ പേരിലാണ് മാവുങ്കൽ പരാതിക്കാരിൽ നിന്ന് കോടികൾ തട്ടിയത്. ഈ തുക FEMA പ്രകാരം തടഞ്ഞ് കിടക്കുകയാണെന്ന് പേരിലാണ് മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്.
ചേർത്തലയിൽ തന്നെ ഉണ്ടാക്കിയ വസ്തുക്കളാണ് മോശയുടെ അംശവടി, യേശുവിനെ ഒറ്റികൊടുത്തതിന് യൂദ്ദാസിന് ലഭിച്ച 30 വെള്ളിക്കാശിലെ രണ്ട് നാണയം മുഹമ്മദ് നബി ഉപയോഗച്ചിരുുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തൽ, കാനാവിലെ കല്യാണത്തിന് വീഞ്ഞ് വിളമ്പിയ പാത്രം തുടങ്ങി നിരവധി അപൂർവമായ പുരാവസ്തുക്കളെന്നപേരിൽ മോൻസണിന്റെ പക്കൽ ഉണ്ടായിരുന്നത്
രാഷ്ട്രീക്കാർ മുതൽ പൊലീസ് സിനിമ തുടങ്ങിയ പല മേഖലയിലെയും ഉന്നതരുമായി മോൻസണിന്റെ ബന്ധമുണ്ട്. അത് തെളിയിക്കുന്ന വീഡിയോകൾ ടിവി മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























