എഐ ക്യാമറ നിമിത്തം കീശ നിറയുന്നവർ...സംസ്ഥാനത്ത് ട്രാൻസ്പോർട്ട് ബസും ലോറിയും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെല്ലാം ഡ്രെവർക്കും മുൻ ക്യാബിനിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ്...നിയമം തെറ്റിച്ചാൽ; കമ്പനികളുടെ പോക്കറ്റിലേക്ക് പോകുന്നത് കുറഞ്ഞത് 107.5 കോടി രൂപ...

ആദ്യമൊക്കെ വിവാദങ്ങളുടെ ഒരു ഒഴുക്കായിരുന്നു എ ഐ ക്യാമറയെ ചൊല്ലി..സംസ്ഥാനത്ത് ഉണ്ടായിരുന്നത്, അതിപ്പോഴും പൂർണമായും അവസാനിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ. എന്നിട്ടും സർക്കാർ അത് അവതരിപ്പിച്ചു...സർക്കാരിന്റെ നിർമിത ബുദ്ധി ക്യാമറ പ്രവർത്തനം തുടങ്ങി. ആളുകളിൽ നിന്നും പിഴ ഈടാക്കാനും തുടങ്ങി. എന്നാൽ എല്ലാ സർക്കാർ പദ്ധതി പോലെ തന്നെ..തുടക്കത്തിലേ ആവേശം കഴിഞ്ഞപ്പോൾ പലയിടത്തും ക്യാമറ പണി മുടക്കി തുടങ്ങി, ചെലാൻ അയക്കുന്നതും, സർവർ പ്രശ്‌നവുമെല്ലാം ഇപ്പോഴും ഇവിടെത്തുടരുകയാണ്..എന്നാൽ ജനം വിചാരിച്ച പോലെ അല്ല..അവർ തുടക്കത്തിലേ ദിനങ്ങളെ അപേക്ഷിച്ച് നിയമം പാലിച്ചു കൊണ്ട് തന്നെ റോഡിൽ ഇറങ്ങി തുടങ്ങി , ഇതോടെ ആണ് സർക്കാർ അടുത്ത അടവ് പുറത്തെടുക്കുന്നത്..സംസ്ഥാനത്ത് ട്രാൻസ്പോർട്ട് ബസും ലോറിയും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെല്ലാം ഡ്രെവർക്കും മുൻ ക്യാബിനിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതോടെ കമ്പനികളുടെ പോക്കറ്റിലേക്ക് പോകുന്നത് കുറഞ്ഞത് 107.5 കോടി രൂപ. രണ്ട് സീറ്റ് ബൽറ്റിനുംകൂടി ശരാശരി 1000 രൂപ കണക്കാക്കുമ്പോഴാണിത്.
എ.ആർ.ഐ സർട്ടിഫിക്കേഷനുള്ള സീറ്റ് ബെൽറ്റ് വേണമെന്ന് സർക്കാർ നിർബന്ധിച്ചാൽ ഇത് 215 കോടിയുടെ കച്ചവടമാകും. അത്തരം ബെൽറ്റിന് 1000 മുതൽ 1500 രൂപ വരെയാണ് വില.മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ നിർബന്ധിതമായാൽ തുക ഇതിലും കൂടും. എ.ഐ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കിത്തുടങ്ങിയശേഷം നടന്ന ആദ്യ അവലോകനയോഗത്തിലാണ് ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ തീരുമാനമെടുത്തത്.സെപ്തംബർ ഒന്നു മുതലാണ് ഇവയ്ക്ക് പിഴ ഈടാക്കുന്നത്. ബസുകൾക്കും ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കും നിരവധി തവണ എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള പാതകളിലൂടെ കടന്നുപോകേണ്ടിവരും. ഓരോ ദൃശ്യത്തിനും വെവ്വേറെ പിഴ ചുമത്തും. അതിനാൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ഉടമകൾ നിർബന്ധിതരാവും.
പുതിയ ബസുകളിൽ സീറ്റ് ബെൽറ്റ് ഉണ്ടാകുമെങ്കിലും സീറ്റ് കുഷ്യൻ വച്ച് പരിഷ്കരിക്കുമ്പോൾ ഇളക്കിമാറ്റാറാണ് പതിവ്.ക്യാമറ ഉപയോഗിച്ചും അല്ലാതെയുമൊക്കെ വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുന്നിൽ. മറ്റിടങ്ങളിൽ മെട്രോ നഗരങ്ങളിൽ പോലും എ.ഐ ക്യമാറകൾ സ്ഥാപിച്ചിട്ടില്ല. ഇവിടെ ഗ്രാമ-നഗര വ്യത്യാസമില്ലെതായാണ് ക്യാമറകൾ.സ്കൂൾ തുറക്കുന്നതിനു മുമ്പ് നടന്ന മോട്ടോർ വാഹന വകുപ്പിന്റെ യോഗങ്ങളിൽ ബസിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന കാര്യം ചർച്ചചെയ്തിരുന്നില്ല. എ.ഐ ക്യാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് വാഹനമോടിക്കുന്നവരിൽ നല്ലൊരു പങ്കും നിയമം പാലിച്ചതോടെ ഉദ്ദേശിച്ച പിഴ ലഭിക്കാതെയായി.
അതുകൊണ്ടാണ് ഒരു പടികൂടി കടന്ന് ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങൾക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്.ട്രാൻസ്പോർട്ട് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾ 10,75,391 .
1.കോൺട്രാക്ട് കാര്യേജ്: 7,60,7462.
ചരക്ക് വാഹനങ്ങൾ: 2,32,6393.
നാഷണൽ പെർമിറ്റുള്ളവ: 12,3344.
സ്റ്റേജ് കാര്യേജ് (ട്രാൻ. ബസടക്കം): 67,1725.
കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ : 2,500 എന്നിങ്ങനെയാണ് കേരളത്തിലെ വാഹനങ്ങളുടെ കണക്കുകൾ, ഇത്രയും വാഹനങ്ങളിൽ നിന്ന് ദിനവും സീറ്റ് ബെൽറ്റിന്റെ പേരും പറഞ്ഞു പണം പിരിക്കാൻ തുടങ്ങിയാൽ സർക്കാരിന് പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം, കൈവരിക്കാൻ ആവും എന്നുള്ളത് ഉറപ്പാണ്..അത് തന്നെയാണ് ലക്ഷ്യവും..മറ്റ് സംസ്ഥാനങ്ങളിലൊന്നും വാഹന ഉടമകളിൽനിന്ന് ഇങ്ങനെ എല്ലാറ്റിനും പിഴ ഈടാക്കുന്നില്ല. ഇവിടെയെല്ലാം തോന്നിയ പോലെയാണ് കാര്യങ്ങൾ , ആരും ചോദിക്കാനും പറയാനുമില്ല എന്നതുകൊണ്ടാണോ എന്തോ..? സർക്കാർ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് ബസ് ഉടമകളും അറിയിക്കുന്നത്.
https://www.facebook.com/Malayalivartha























