ടൈംസ് സ്ക്വയറില്‍ തെരുവ്നായ്ക്കള്‍ ഉള്ളതായി അറിയില്ല....!ഉണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യരെ കടിച്ചുകീറി കൊല്ലാറില്ല...."കേരളത്തില്‍ ചിലത് നടക്കും" എന്ന ഞെട്ടിക്കുന്ന സത്യം നാട് വീണ്ടും മനസിലാക്കുകയായിരുന്നു...വിമർശന പോസ്റ്റുമായി മുരളീധരൻ..

സർക്കാരിന് സാധാരണക്കാരന്റെ ജീവനും സ്വത്തും സമരക്ഷിക്കാൻ യാതൊരു ഉത്തരവാദിത്തവുമില്ലേ..വിദേശ യാത്ര നടത്തി സുഖവാസ ഭരണം
അത് മാത്രമാണോ ആവശ്യം..നാട്ടിൽ ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സർക്കാർ ഉണരുന്നത്. അത് വരെ ജനങ്ങളുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ല സർക്കാരിന്..കണ്ണൂരിൽ ഒരു മോൻ തെരുവ് നായ്ക്കളുടെ കടിയേറ്റ് അതിദാരുണമായി പിടഞ്ഞു മരിച്ചു..സംസാര ശേഷി പോലുമില്ലാത്ത ആ കുഞ്ഞിന്റെ മരണവാർത്ത എല്ലാവരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്..പ്രതിഷേധം നടക്കുന്നുമുണ്ട്..എന്നാൽ പിണറായി വിജയനും സംഘവും അമേരിക്കയിലാണ്..വിദേശ യാത്രകളൊക്കെ നടത്തട്ടെ..വേണ്ട എന്നൊന്നും ആരും പറയുന്നില്ല. എന്നാൽ ആ പോകുന്നതിന്റെയൊക്കെ ഗുണം ഏതേലും രീതിയിൽ നമ്മുടെ സംസ്ഥാനത്തു നടക്കുന്നുണ്ടോ അതുമില്ല..അങ്ങനെയാണ് അവസ്ഥ..
കേരളം ലോകോത്തരമെന്ന് ടൈംസ് സ്‌ക്വയറിൽ പിണറായി വിജയൻ അവകാശപ്പെടുമ്പോൾ സ്വന്തം നാട്ടിൽ ബാലനെ തെരുവുനായ്‌ക്കൾ കടിച്ചു കീറുകയാണ്..അല്ലെങ്കിലും സർക്കാരിന്റെ അനാസ്ഥ മൂലം എല്ലാം ദുരന്തവും അനുഭവയ്‌ക്കേണ്ടി വരിക ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ ആവുമല്ലോ..അന്ന് കൊട്ടാരക്കര ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ ഡോക്ടർ മരിച്ചപ്പോൾ ആരോഗ്യ മേഖല ഉണർന്നു. എന്നാൽ അത് കഴിഞ്ഞു നിരവധി അക്രമണങ്ങൾ നടന്നു.അന്ന് മലപ്പുറത്തു ബോട്ടപകടം നടന്നപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള അധികൃതർ ഉണർന്നു..ഇപ്പോഴിതാ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരു കുഞ്ഞു മരിച്ചപ്പോൾ ഇപ്പോൾ അധികൃതർ ഉണർന്നു..അതിനി എത്രകാലത്തേക്ക്..ഇപ്പോഴിതാ സർക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കണ്ണൂരിൽ സംസാരശേഷി ഇല്ലാത്ത കുട്ടിയെ തെരുവ്‌നായ്‌ക്കൾ കടിച്ച് കീറി കൊന്ന സംഭവത്തിലാണ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചത്.
കേരളം ലോകോത്തരമെന്ന് ടൈംസ് സ്‌ക്വയറിൽ പിണറായി വിജയൻ അവകാശപ്പെടുമ്പോൾ ഇവിടെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്‌ക്കൾ കടിച്ചുകീറുകയായിരുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ടൈംസ് സ്ക്വയറില്‍ തെരുവ്നായ്ക്കള്‍ ഉള്ളതായി അറിയില്ല....!ഉണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യരെ കടിച്ചുകീറി കൊല്ലാറില്ല....കാരണം അത്രയും ഹീനമായ ഒന്ന് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പരിഷ്കൃത സമൂഹത്തിലെ ഭരണാധികാരികള്‍ക്കുണ്ടാവും..."ഏഴുവര്‍ഷമായി കേരളം ലോകോത്തരം" എന്ന് പിണറായി വിജയന്‍ ടൈംസ് സ്ക്വയറില്‍ അവകാശപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്വന്തം നാട്ടില്‍ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്ക്കള്‍ കടിച്ചു കീറുകയായിരുന്നു...
"കേരളത്തില്‍ ചിലത് നടക്കും" എന്ന ഞെട്ടിക്കുന്ന സത്യം നാട് വീണ്ടും മനസിലാക്കുകയായിരുന്നു...
ഏറ്റവും കുറഞ്ഞത് മനുഷ്യര്‍ക്ക് പേടികൂടാതെ വഴിനടക്കാനുള്ള, കുട്ടികള്‍ക്ക് സുരക്ഷിതമായി സ്കൂളില്‍ പോവാനുള്ള, അന്തരീക്ഷമെങ്കിലും അദ്ദേഹത്തിന്‍റെ ഭരണത്തിന്‍കീഴില്‍ ഉണ്ടോയെന്ന് ടൈംസ് സ്ക്വയറില്‍ ആരെങ്കിലും ചോദിക്കേണ്ടിയിരുന്നു..
2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റയുടനാണ് തിരുവനന്തപുരം ചെമ്പകരാമന്‍തുറയില്‍ ശിലുവമ്മ എന്ന പാവപ്പെട്ട മല്‍സ്യത്തൊഴിലാളി സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നത്..
ഒരുവര്‍ഷത്തിന് ( 2017) ശേഷം അതേ പുല്ലുവിള തീരത്ത് ജോസ്ക്ലിന്‍ എന്ന മല്‍സ്യത്തൊഴിലാളിയുടെ ജീവന്‍ തെരുവുനായ്ക്കളെടുത്തു...
ഇന്നും തിരുവനന്തപുരത്തിൻ്റെ തീരമേഖലയടക്കം സർവയിടത്തും നായ്ക്കൾ കൊലവിളിയുയർത്തുന്നു....
കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ തെരുവുനായകള്‍ കടിച്ചുകൊന്നത് എട്ടുപേരെയാണ്..
പാര്‍ക്കുകളും വിനോദസഞ്ചാരകേന്ദ്രങ്ങളുമെല്ലാം നായ്ക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു..
നഗരങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യം അവയ്ക്ക് വീര്യംകൂട്ടുന്നു..
ലോകത്തിന് മുന്നില്‍ കേരളം അപമാനിതമാവുമ്പോൾ മുഖ്യമന്ത്രിയുടെ ഗീർവാണങ്ങൾ മാത്രം ബാക്കി...!
'മൃഗങ്ങളുടെ ജനനനിയന്ത്രണനിയമങ്ങള്‍ 2023' കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ട് രണ്ടുമാസമായി ..ഇതനുസരിച്ച് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണം..തെരുവുനായ ആക്രമണം മൂലം ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവരുത്...എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്..ഇതും ഒറ്റപ്പെട്ട സംഭവമായി അവസാനിക്കും ഇതിലും വലിയ ഒറ്റപ്പെട്ട സംഭവങ്ങൾ ഇനിയും നടക്കും ആളുകൾ രണ്ടു ദിവസത്തെ പ്രതിഷേധത്തിൽ അത് മറക്കും മനുഷ്യജീവനു പുല്ലുവില.
https://www.facebook.com/Malayalivartha























