അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന.... ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.... ഏഷ്യന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട്, ബീജിംഗും ഇന്‍ഡ്യയും പരസ്പരം മാധ്യമ റിപോര്‍ടര്‍മാരെ പുറത്താക്കുന്ന കാഴ്ചയാണ് കാണുന്നത്...

ഇന്ത്യയുടെ ഒരു മാധ്യമ പ്രവർത്തകനെയും ഇനി ചൈനയിൽ കണ്ടു പോകരുത്..കടുത്ത തീരുമാനം എടുത്തിരിക്കുന്നത് ചൈനയാണ്...എല്ലാവരോടും ഉടൻ തന്നെ സ്ഥലം വിടാൻ ആണ് ചൈന കല്പിച്ചിരിക്കുന്നത്. രാജ്യങ്ങൾ തമ്മിൽ പരസ്‍പരം തർക്കം തുടരുന്നതിന്റെ ഭാഗമായി, അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട് ബീജിംഗും ഇന്‍ഡ്യയും പരസ്പരം മാധ്യമ റിപോര്‍ടര്‍മാരെ പുറത്താക്കുന്ന കാഴ്ചയാണ് അടുത്തകാലത്ത് കാണുന്നത്.കഴിഞ്ഞ മാസം, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഒരു ചൈനീസ് മാധ്യമ പ്രവര്‍ത്തകന്‍ ഇന്ത്യയില്‍ തുടരുന്നുവെന്നും വിസ പുതുക്കാന്‍ കാത്തിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ ആവശ്യപ്പെട്ടതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും.
നേരത്തെ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചൈനയും യു.എസും തമ്മിലും തർക്കമുണ്ടായിരുന്നു.ചൈനീസ് റിപ്പോർട്ടർമാർക്ക് തടസങ്ങളില്ലാതെ രാജ്യത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ചൈനയിലെ സ്ഥിതി അതല്ലെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഗൽവാനിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്.ഈ വർഷമാദ്യം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവർത്തകർ ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽ നിന്നു മടങ്ങി. പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.
മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരേയും തയാറായിട്ടില്ല. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിലയിരുത്തലുമുണ്ട്.എന്നാല്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ ഒരു ബുദ്ധിമുട്ടും കൂടാതെ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നായിരുന്നു ഈ മാസം ആദ്യം ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ചൈനയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കാര്യം ഇതായിരുന്നില്ലെന്നും അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച നടത്തിയിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
2020-ല്‍ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ബെയ്ജിംഗും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരിക്കയാണ്. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതുവരെ ചൈനയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം.
ഏതായാലും കടുത്ത തീരുമാനം അറിയിച്ച സ്ഥിതിക്ക് എത്രയും പെട്ടന്ന് ചൈനയിൽ നിന്നും എത്രയും പെട്ടന് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് തിരിക്കേണ്ടി വരും..
https://www.facebook.com/Malayalivartha























