പിണറായി അഴിമതി രാജാവ്... ദേശാഭിമാനി പൂട്ടിക്കും! ഗോവിന്ദന് ഇരുമ്പറ ഒരുക്കി സുധാകരൻ... ഗോവിന്ദനെ അഴിക്കുള്ളിലാക്കാൻ പദ്ധതി?

കെ സുധാകരന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസ് നല്‍കാന്‍ നീക്കവുമായി കെപിസിസി. പാര്‍ട്ടി പത്രമായ ദേശാഭിമാനിയെ ഉദ്ദരിച്ചു കെണ്ട് എം.വി. ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് നിയമ നടപടി സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ തിങ്കളാഴ്ച തന്നെ കേസ് ഫയല്‍ ചെയ്‌തേക്കും. ഇതിനായി അഭിഭാഷകനെ കണ്ട് സംസാരിക്കുന്നതടക്കമുള്ള നിയമ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് വിവരം. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പെൺകുട്ടി മോന്‍സന്‍ മാവുങ്കലിന്റെ പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ കെ. സുധാകരന്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഗോവിന്ദന്‍ നടത്തിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കെ. സുധാകരന്റെ തീരുമാനം.
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ. സുധാകരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നതിനാല്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കെ. സുധാകരന്‍ കെപിസിസി അദ്ധ്യക്ഷസ്ഥാനം രാജി വെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ സുധാകരന് എ,ഐ ഗ്രൂപ്പുകള്‍ ഭിന്നത മറന്ന് ഒരുമിച്ച് പിന്തുണ നല്‍കുകയാണ്.
കെ സുധാകരനെ ജയിലിൽ അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് എം എം ഹസ്സൻ വിമര്‍ശിച്ചു. അഴിമതിയുടെ രാജാവാണ് പിണറായി വിജയൻ. സർക്കാരിന്റെ പ്രതിഛായ തകർന്നുവെന്നും ഹസ്സൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്‍റിനെതിരായ കേസിൽ അതിവേഗത്തിൽ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. സുധാകരനെതിരെയുള്ളത് കള്ളകേസാണ്. ഇത് രാഷ്ട്രീയ പകപോക്കലാണ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എം ഹസ്സൻ പ്രതികരിച്ചു.
പുരാവസ്തുത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തd നിന്നും മാറി നിൽക്കാമെന്ന് കെ സുധാകരൻ അറിയിച്ചു. സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടി തീരുമാനം.
കെ.പി.സി.സി. അദ്ധ്യക്ഷ സ്ഥാനത്ത് കെ. സുധാകരന്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയെന്നും കെ. സുധാകരന് രാഷ്ട്രീയപരമായും നിയമപരമായും കോണ്‍ഗ്രസ് കവചം നല്‍കുമെന്നും വി.ടി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും കെ. സുധാകരന് പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും തങ്ങള്‍ ചങ്കുകൊടുത്തും കെപിസിസി അദ്ധ്യക്ഷനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞു. അഴിമതിയുടെ ചെളിക്കുണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ അങ്ങിനെയല്ലാത്തവരുടെ ദേഹത്ത് ചെളി തെറുപ്പിക്കുന്നതാണ് കെ.സുധാകരനെതിരേ എടുത്ത കേസ്.
തെറ്റായ നിലപാട് ആരു സ്വീകരിച്ചാലും നിയമത്തിന് മുന്‍പില്‍ വരണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ വ്യാജക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ കള്ളക്കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെയെന്നും പറഞ്ഞു.
അതിനിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ കേസ് കോണ്‍ഗ്രസുകാര്‍ തന്നെ ഉണ്ടാക്കിയതെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ പ്രതികരിച്ചു. വസ്തുത ഇതായിരിക്കെ എന്തിനാണ് കേസിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ ഇടുന്നത്. വിളക്കിനുള്ളിലാണ് ഇരുട്ടുള്ളതെന്ന് സുധാകരന്‍ വൈകാതെ മനസിലാക്കും. കൂടെ നില്‍ക്കുന്നവരാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്ന് ഏതാനും ദിവസങ്ങള്‍ക്കകം സുധാകരന്‍ തിരിച്ചറിയുമെന്നും എ.കെ.ബാലന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയപരമായ കേസിലല്ല തട്ടിപ്പു കേസിലാണ് കെ. സുധാകരനെതിരേ കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കെ.സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറി നില്‍ക്കണയോ വേണ്ടയോ എന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ആരേയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha


























