ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ നിർണായക മൊഴി പുറത്ത്

മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്ന സുരേഷിന്റെ നിർണായക മൊഴി പുറത്ത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ നിർണായക മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി . കൗൺസൽ ജനറലിടക്കം കമ്മീഷൻ കിട്ടുന്നതിനായി വ്യവസ്ഥകളിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നാണ് മൊഴി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളെല്ലാം നടന്നതെന്നും കോൺസൽ ജനറലും എം ശിവശങ്കറും താനും മുഖ്യമന്ത്രിയ്ക്കൊപ്പം അതിൽ പങ്കെടുത്തുവെന്നും മൊഴിയിൽ ഉണ്ട് . ധാരണാപത്രം ഒപ്പുവച്ചത് 2019ലായിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയിത്തിനോട് കൂടെ അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുളള ആശുപത്രി കൂടി പണിയാൻ നീക്കമുണ്ടായിരുന്നു .ധാരണാപത്രത്തിൽ വ്യക്തമാക്കിയിരുന്നത് , പദ്ധതി നിർവഹണ ചുമതല പൂർണമായും സർക്കാരിനായിരിക്കും എന്നായിരുന്നു .
കരാറുകാരെ കണ്ടെത്തുക നിർമാണപൂർത്തീകരണവും തുടങ്ങിയ കാര്യങ്ങൾ സർക്കാരിന്‍റെ മേൽനോട്ടത്തിലായിരുക്കുമെന്നാണ് ധാരണാപത്രത്തിൽ പറഞ്ഞിരുന്നത്.യുഎഇ കോൺസുലേറ്റിന്‍റെ നിർണായക ചുമതല, റെഡ് ക്രസന്‍റ് നൽകുന്ന പണം സർക്കാർ ഏജൻസികൾക്ക് കൈമാറുക എന്നതാണ്. പക്ഷേ ധാരണാപത്രം ഒപ്പിട്ടതിന്‍റെ പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ രാത്രി 7.30 ന് സ്വകാര്യയോഗം ചേർന്നു എന്നാണ് സ്വപ്ന സുരേഷ് മൊഴി കൊടുത്തിരിക്കുന്നത് .
ധാരണാപത്രം അട്ടിമറിച്ച് ടെൻഡർ വിളിക്കാതെ കരാറുകാരെ തെരഞ്ഞെടുക്കാനായി കോൺസൽ ജനറലിനെ ചുമതലപ്പെടുത്തി എന്നാണ് മൊഴിയിൽ വ്യക്തമാക്കിയോയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് കോൺസൽ ജനറൽ ഉൾപ്പെടെ പദ്ധതിയിൽ നിന്നുളള കമ്മീഷൻ അടിച്ചുമാറ്റുക എന്നതായിരുന്നു ലക്ഷ്യം . സ്വപ്നസുരേഷിന്റെ പുറത്ത് വന്ന മൊഴി അനുസരിച്ചാണെങ്കിൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് വ്യക്തമാകുന്നത് .
https://www.facebook.com/Malayalivartha


























