ഇന്ന് മുതൽ കൈതോല സിപിഎമ്മിന്റെ പൊതുശത്രു..ധൈര്യമുണ്ടോ പിണറായിക്ക്..? FIR ഇടാൻ..വെല്ലുവിളിച്ച് വി ഡി സതീശൻ... നല്ല കട്ടിക്കൊരു ആയുധത്തിനായി കാത്തിരിക്കുക ആയിരുന്നു പ്രതിപക്ഷം...ഇനി കളി മാറും...

പാർട്ടിക്കെതിരെ തിരിയുന്നവരെയെല്ലാം പൊതു ശത്രുവായി കാണുന്ന പതിവ് CPM ൽ കാലങ്ങളായി ഉള്ളതാണ്. എന്നാൽ ഇന്നത് ഒരാൾ മാറി ഒരു വസ്തുവായി മാറിയിരിക്കുകയാണ്. അതെ ഇന്ന് ഏതൊരു നേതാക്കളോടും ചോദിച്ചാൽ തങ്ങളുടെ പൊതു ശത്രു ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളു. കൈതോലപ്പായ. കൈതോലപ്പായയിലെ കോടികൾ അതാണിപ്പോൾ ചർച്ച വിഷയം. ഓരോ ദിവസം കഴിയും തോറും നല്ല എട്ടിന്റെ പണികൾ ഇങ്ങനെ തേടി വരുവാണ് പിണറായിയേയും പാർട്ടിയെയും. ഒന്ന് തീരുമ്പോൾ ഒന്ന് ഇതാണ് അവസ്ഥ. പ്രതിപക്ഷത്തെ ഒറ്റയ്ക്ക് ആക്രമിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയ സഖാക്കൾക്ക് ഇനി പാർട്ടിയുടെയും തങ്ങളുടെ കാരണഭൂതന്റെയും മാനം രക്ഷിക്കാൻ വേണ്ടി ഇറങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ. ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തലിൽ ആകെ കുടുങ്ങി ഇരിക്കുകയാണ് നേതൃത്വം.
കേരളത്തെ മുഴുവൻ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഉണ്ടായത് എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇപ്പോഴിതാ കൈതോലപ്പായ വിവാദമായ സ്ഥിതിക്ക് ആഭ്യന്തര ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ല കട്ടിക്കൊരു ആയുധം കാത്തിരിക്കുകയായിരുന്നു പ്രതിപക്ഷം. അതിനിടയിലാണ് ഇത് വീണു കിട്ടുന്നത്.ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമുണ്ടോയെന്ന് സതീശൻ വെല്ലുവിളിച്ചു.പ്രതിപക്ഷത്തിനെതിരെ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോയെന്നും, അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.‘‘കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായി ഒരു പരാതിക്കാരന്റെ പഴയകാലത്തെ മൊഴിയനുസരിച്ച് വീണ്ടും കേസെടുത്ത് മുന്നോട്ടു പോവുകയാണ്.
ഇത് ആരോപണങ്ങളുടെ ശരമേറ്റ് പ്രതിക്കൂട്ടിൽ നിൽക്കുന്ന സർക്കാർ അതിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി മനഃപൂർവം ഉണ്ടാക്കുന്ന കള്ളക്കേസുകളാണ്. അതെല്ലാം അന്വേഷിച്ചോട്ടെ. ഞങ്ങൾക്ക് വിരോധമില്ല.’‘‘പക്ഷേ അതു മാത്രം അന്വേഷിച്ചാൽ പോരല്ലോ. കഴിഞ്ഞ ദിവസം ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായിരുന്ന ജി.ശക്തിധരൻ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കൊച്ചി കലൂരിലുള്ള ദേശാഭിമാനി ഓഫിസിൽ വിവിധ ആളുകളിൽ നിന്നായി ശേഖരിച്ച പണം ഒരു കൈതോലയിൽ കെട്ടി കാറിൽ കയറ്റി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി എന്നാണ് ആരോപണം.’‘‘നിസാര തുകയല്ല കൈതോലയിൽ കെട്ടി കൊണ്ടുപോയത്. 2.35 കോടി രൂപയാണ് കൊണ്ടുപോയത്. ശക്തിധരൻ പറഞ്ഞിരിക്കുന്ന കാര്യത്തെക്കുറിച്ച് എഫ്ഐആർ ഇട്ട് അന്വേഷണം നടത്താനും, അത് അന്വേഷണം നടത്തുമ്പോൾ ആഭ്യന്തര മന്ത്രിയുടെ പദവിയിൽനിന്ന് മാറിനിൽക്കാനും മുഖ്യമന്ത്രി തയാറുണ്ടോ എന്നാണ് ഞങ്ങളുടെ ചോദ്യം. ഇരട്ടനീതി പാടില്ല.’ – സതീശൻ ചൂണ്ടിക്കാട്ടി.
‘‘എവിടെനിന്നാണ്, ആരിൽനിന്നാണ് പണം കിട്ടിയത് എന്ന് അന്വേഷണം നടത്തണ്ടേ? പിണറായി വിജയന്റെ കൂടെനിന്ന് പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ? തിരുവനന്തപുരം മുതൽ അമേരിക്കയിലെ ടൈം സ്ക്വയർ വരെ അറിയപ്പെടുന്ന ആളെക്കുറിച്ചാണ് ഗുരുതരമായ ഈ ആരോപണം. ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്ഐആർ എടുത്ത് അന്വേഷണം നടത്താനും അന്വേഷണം നടത്തുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പദവിയിൽ നിന്ന് മാറി നിൽക്കാനും മുഖ്യമന്ത്രി തയ്യാറുണ്ടോ?’ – സതീശൻ ചോദിച്ചു.‘‘സുധാകരൻ പുറത്താക്കിയ ഡ്രൈവറുടെ മൊഴി അനുസരിച്ച് സുധാകരനെതിരായി കേസെടുക്കുമ്പോൾ, കൂടെ ഉണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽനിന്ന് ഒഴിഞ്ഞു പോകുന്നത് ശരിയാണോ?’ –. സതീശൻ ചോദിച്ചു.പാർട്ടിയ്ക്കു പുറത്തുള്ളവർ ഒന്നും പറയാൻ പോലും പാടില്ല എന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ.ഇന്നു മുതൽകൈതോലപ്പായയെ വർഗ്ഗ ശത്രുവിന്റെ ആയുധമായി കാണേണ്ടതുണ്ട് ... കേരളത്തിൽ ഇന്നു മുതൽ കൈതോല പായയെ നാം വർജിക്കേണ്ടതുണ്ട് .
https://www.facebook.com/Malayalivartha


























