പൊളിറ്റിക്കൽ സെക്രട്ടറിയുടെ ആഗ്രഹം തള്ളി...ആന്ധ്രാക്കാരനെ പൊലീസ് തലപ്പത്തെത്തിച്ചത് മുഖ്യമന്ത്രി..എല്ലാം മുൻപിൽ കണ്ടു കൊണ്ട്...കൃഷിയിൽ ഡോക്ടറേറ്റുള്ള ദർവേഷിന്റെ ഇഷ്ടവിനോദം മട്ടുപ്പാവിലെ കൃഷിയാണ്.... ക്ലീൻ സർവീസ്...

നല്ല പ്രതിഛായ, മിതഭാഷി, അഴിമതിരഹിതൻ– മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പോലും എപ്പോഴും മുഖത്തു ഒരു പുഞ്ചിരി ഒളിപ്പിക്കുന്നുണ്ട് പുതിയ പോലീസ് മേദാവിക്ക്..സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിനെ എത്തിച്ച മുഖ്യ ഘടകങ്ങളും ഇവയൊക്കെയാണ്. സേനയിലെ ചേരിപ്പോരിലോ വിവാദങ്ങളിലോ ഉൾപ്പെടാത്ത പേരാണ് അദ്ദേഹത്തിന്റേത്. കേന്ദ്രം നൽകിയ 3 അംഗ ചുരുക്കപ്പട്ടികയിൽ ആന്ധ്ര സ്വദേശിയായ ഇദ്ദേഹം രണ്ടാം സ്ഥാനക്കാരനായിരുന്നു. പട്ടികയിൽ ഒന്നാമനായിരുന്ന ഡിജിപി കെ.പദ്മകുമാറിനെ ഒഴിവാക്കി പൊലീസ് മേധാവി കസേരയിൽ ഇദ്ദേഹത്തെ എത്തിച്ചതിൽ മുഖ്യമന്ത്രി കണ്ടെത്തിയ കാരണങ്ങളിൽ ഇതും പെടും 2024 ജൂലൈയിലാണു വിരമിക്കുന്നതെങ്കിലും പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടതിനാൽ ആ പദവിയിൽ ചുമതലയേൽക്കുന്നതു മുതൽ 2 വർഷം തുടരാമെന്നാണു വ്യവസ്ഥ.
എന്നാൽ, ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 1990 ബാച്ച് ഐപിഎസ് ഓഫിസറായ ദർവേഷ് സാഹിബ് നിലവിൽ അഗ്നിരക്ഷാസേനാ മേധാവിയാണ്. ഒരുപാട് കടമ്പകൾ; കൂടി കഴിഞ്ഞാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ. അഴിമതിക്കാരനല്ല. ക്ലീൻ സർവീസ് റെക്കാഡ്. വിവാദങ്ങളില്ല. കേസുകളില്ല. പൊലീസിലെ സൗമ്യ മുഖം - 33 വർഷത്തെ സർവീസിൽ നേടിയ സൽപ്പേരാണ് ഷെയ്‌ക്ക് ദർവേഷ് സാഹിബിനെ പൊലീസ് മേധാവി സ്ഥാനത്ത് എത്തിച്ചത്.ഇടതുസർക്കാരിന്റെ സുപ്രധാന ചുമതലകൾ നിറവേറ്റിയ ദർവേഷ്, നിയമനത്തിന് ആദ്യം നന്ദിപറഞ്ഞത് മുഖ്യമന്ത്രിക്കായിരുന്നു. 30ന് വൈകിട്ട് 5ന് ചുമതലയേൽക്കും.സംസ്ഥാന പൊലീസിന്റെ 35-ാം മേധാവിയാകുന്ന അദ്ദേഹത്തിന് 2024ജൂലായ് വരെ കാലാവധിയുണ്ട്. സർക്കാരിന് ഒരുവർഷം കൂടി സർവീസ് നീട്ടാം. പൊലീസ് മേധാവിയെ രണ്ട് വർഷത്തേക്ക് മാറ്റരുതെന്ന സുപ്രീംകോടതി ഉത്തരവ് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ബാധകമല്ല.
കൃഷിയിൽ ഡോക്ടറേറ്റുള്ള ദർവേഷിന്റെ ഇഷ്ടവിനോദം മട്ടുപ്പാവിലെ കൃഷിയാണ്. സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കം യു.ഡി.എഫ് നേതാക്കൾക്കെതിരേ പീഡനക്കേസെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരായ രാജേഷ് ദിവാനും അനിൽകാന്തും ദിനേന്ദ്രകശ്യപും വിസമ്മതിച്ചപ്പോൾ, ആ ചുമതല എൽ.ഡി.എഫ് സർക്കാർ ഏൽപ്പിച്ചത് ദർവേഷിനെയായിരുന്നു. ദക്ഷിണമേഖലാ അഡി.ഡി.ജി.പിയായിരിക്കെ,മതിയായ തെളിവില്ലാതെ കേസെടുക്കാനാവില്ലെന്ന് തുറന്നടിച്ച അനിൽകാന്ത്, സർക്കാർ നിർബന്ധിച്ചപ്പോൾ പദവിയൊഴിയാൻ സന്നദ്ധനായി. അനിൽകാന്തിനെ മാറ്റി, ദർവേഷ് സാബിഹിനെ നിയോഗിച്ചാണ് കേസെടുപ്പിച്ചത്. പിന്നീട് സി.ബി.ഐ ഏറ്റെടുത്ത കേസുകൾ തെളിവില്ലെന്ന് കണ്ട് എഴുതിത്തള്ളി.യു.പി.എസ്.സിയുടെ അന്തിമപാനലിൽ ഒന്നാമനായിരുന്ന കെ.പദ്മകുമാറിനായി പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അംഗീകരിച്ചില്ല. സീനിയോറിറ്റിയിൽ ഒന്നാമനും മലയാളിയുമാണെന്ന പരിഗണനകൾ പദ്മകുമാറിനെ തുണച്ചില്ല. യു.ഡി.എഫിന്റെ ആൾ എന്ന ലേബലുള്ള പദ്മകുമാറിന് പ്രതിപക്ഷ നേതാക്കളുമായും സൗഹൃദമുണ്ട്.
https://www.facebook.com/Malayalivartha


























