ഗവർണ്ണറുടെ സ്റ്റേയ്ക്ക് ഹൈക്കോടതി ഉത്തരവോടെ പ്രസക്തി ഇല്ലാതെയായി; പ്രിയ വർഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം

പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടു കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം കിട്ടിയിരിക്കുകയാണ്. പ്രിയ വർഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം കിട്ടിയിരിക്കുന്നത്. ഗവർണ്ണറുടെ സ്റ്റേയ്ക്ക് ഹൈക്കോടതി ഉത്തരവോടെ പ്രസക്തി ഇല്ലാതെയായി. അതുകൊണ്ട് നിയമന നടപടിയുമായി സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്ന് നിയമോപദേശം നൽകിയിരിക്കുന്നത് ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിൽ ഐ വി പ്രമോദ് ആണ്.
ചാൻസലർക്ക് ഇടപെടാനാകുന്നത്, നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കിൽ മാത്രമാണ്. യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ 7 പ്രകാരം ഇതിനുള്ള അധികാരം ചാൻസലർക്കുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കിയതാണ് . നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ വ്യക്തമാക്കി. നിയമനം മരവിപ്പിച്ചു ഗവർണർ ഉത്തരവ് ഇറക്കിയത് ആഗസ്റ്റ് 17 നായിരുന്നു. ഈ ഉത്തരവ് ഗവർണർ റദാക്കിയിരുന്നില്ല.
അതേസമയം ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ പ്രതികരിച്ചിരുന്നു . പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട് . എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ തുടക്കത്തിൽ അദ്ദേഹം പ്രതികരിച്ചത് പ്രിയ വര്‍ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു. കോടതിവിധിയെ കുറിച്ച് വിശദീകരിക്കാനായി ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം താന്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണെന്നും പറഞ്ഞു . താന്‍ കോടതി വിധിയില്‍ സന്തുഷ്ടനാണോ അല്ലയോ എന്നുള്ള കാര്യത്തിന് പ്രസക്തിയില്ല എന്നായിരുന്നു.
https://www.facebook.com/Malayalivartha


























