സർക്കാരിന്റെ അലംഭാവം...കാസർഗോഡ് 60 കോടി മുടക്കിയ ടാറ്റാ ആശുപത്രി പൊളിച്ചു നീക്കുന്നു...പണി തുടങ്ങി...4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയില്‍ 551 കിടക്കകളുമായാണ് ആശുപത്രി സ്ഥാപിച്ചത്....എന്നാൽ ഇന്ന് ഉപയോഗ ശൂന്യം...

സർക്കാരിന്റെ അലംഭാവം കാരണം കാസർഗോഡ് 60 കോടി മുടക്കിയ ടാറ്റാ ആശുപത്രി പൊളിച്ചു നീക്കുന്നു..ഘട്ടമായി ഘട്ടമായി അതിനുള്ള നീക്കങ്ങൾ തുടങ്ങി..ഉപകരണങ്ങള്‍ മാറ്റി. 30 വർഷത്തേക്ക് ഉപയോഗിക്കാനായി കോടികൾ മുടക്കി പണിത ടാറ്റ ഹോസ്പിറ്റൽ പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ആശുപത്രി അടച്ചുപൂട്ടിയിരിക്കുകയാണ്. പിന്നാലെയാണ് ആശുപത്രി ഘട്ടംഘട്ടമായി പൊളിച്ച് നീക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.ഇതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തുടര്‍ന്ന് ആശുപത്രിയിലെ വൈദ്യുതി ബന്ധം താല്‍കാലികമായി വിച്ഛേദിക്കണമെന്ന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്.ടാറ്റാ ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയില്‍ 551 കിടക്കകളുമായാണ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റ് സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിര്‍മാണം നടത്തിയത്.
കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ആശുപത്രി കെട്ടിടം തകരാർ കാരണമെന്നു വിമർശനമുണ്ടായിരുന്നു.ടാറ്റയാണു പണിതു നൽകിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. 125 കണ്ടെയ്നറുകളാണ് ഇവിടെ ഉള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ചോർന്നൊലിക്കുന്നുണ്ട്. ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്ത് കൂടിയാണ് വെള്ളം ഒലിച്ച് ഇറങ്ങുന്നത്.ഇത് ഷോർട്ട് സർക്യൂട്ടിന് വരെ കാരണമാകാമെന്ന സ്ഥിതിയാണ്.മേൽക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിർമിച്ച തറ നാശാവസ്ഥയിലാണ്. തീ പിടിത്ത സാധ്യത ഏറെയാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററുകൾ അടക്കം ഉപകരണങ്ങൾ നാശാവസ്ഥയിലായി.കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തണമെന്നു കെട്ടിടം നിർമിക്കുമ്പോൾ തന്നെ അധികൃതർ പറഞ്ഞതാണ്. പക്ഷേ അതുണ്ടായില്ല.ഇതുവരെ ഇവിടെ 4987 രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.
പക്ഷെ ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ മാർച്ചിൽ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ടാറ്റ കോവിഡ് ആശുപത്രി നവീകരിക്കും എന്ന വാഗ്ദാനം നൽകിയിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ തീവ്രപരിചരണവിഭാഗം ആരംഭിക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ 23.75 കോടി രൂപ അനുവദിച്ചതായും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞത് എന്നാൽ യാതൊരു വിധ മാറ്റവും ഉണ്ടായില്ല. കോവിഡ് ചികില്‍സയ്ക്കായി ടാറ്റ കമ്പനി നിര്‍മിച്ച് നല്‍കിയ ആശുപത്രിയില്‍ നവംബറിനുശേഷം ഒരാള്‍പോലും ചികില്‍സയ്ക്കെത്തിയിട്ടില്ല. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം വിമര്ശനവുമായി രംഗത്ത് വന്നിരുന്നു..30 വർഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് 60 കോടി മുടക്കി ടാറ്റ സിഎസ്ആർ ഫണ്ടിൽ നിർമ്മിച്ച ആശുപത്രി പൊളിച്ച് മാറ്റുന്നത് സർക്കാരിന്റെ അലംഭാവം കാരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചത്.
കൃത്യമായ ഇടവേളകളിൽ സർക്കാർ അറ്റകുറ്റ പണി നടത്താത്തതു കൊണ്ടാണ് കോടികള്‍ മുടക്കി ടാറ്റ നിർമ്മിച്ചു നല്‍കിയ ആശുപത്രി പൊളിക്കേണ്ടി വരുന്നത്. കാസർഗോട്ടെ ജനങ്ങളെ രണ്ടാംതരം പൗരൻമാരായി കാണുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.കൊവിഡ് സമയത്ത് ജില്ലയിൽ നല്ലൊരു ആശുപത്രി ഇല്ലാത്തതിനാൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിർമ്മിച്ചു നൽകിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്വമുള്ള സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാരിന്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























