ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല; പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി ഉദാഹരിച്ചത്; ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

വിവാദത്തിൽ തിരുത്ത് വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും ആര് പറഞ്ഞു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. സൂക്ഷിച്ച് പരിശോധിച്ച് നോക്കൂ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി ഉദാഹരിച്ചത്.
അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുനടക്കുന്നതു കള്ള പ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു .
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശന്റെ ഉള്ളിലെ വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സിപിഎം ആണ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുന്നത് എന്ന അസംബന്ധം കുറച്ചുകാലമായി വി ഡി സതീശൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വാതിലുകളെല്ലാം തുറക്കപ്പെടട്ടെ വിചാരധാരകൾ പ്രവേശിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതിനെ പറ്റി ഞാൻ പറഞ്ഞപ്പോൾ വർഗീയമായ നിലപാടാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്ന് പറഞ്ഞ് അവർ തടിതപ്പി. വി ഡി സതീശന്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട് വർഗീയത കടന്നുകൂടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ നിന്ന് മനസിലാകുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
https://www.facebook.com/Malayalivartha
























