നാമ ജപ യാത്രയ്ക്കെതിരായ കേസിൽ ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ; എൻഎസ്എസിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിന്റെയും സർക്കാരിന്റെയും വിശദീകരണം തേടി

നാമ ജപ യാത്രയ്ക്കെതിരായ കേസിൽ ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ. എൻഎസ്എസിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും അന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ തുടർ നടപടി ഉണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചു.
കേസ് രേഖകൾ ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം കൊടുത്തിരിക്കുകയാണ്. മിത്ത് പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻ എസ് എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ആയിരുന്നു കേസെടുത്തത് . നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .
സ്പീക്കറുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിച്ചിരുന്നു . ഡയറക്ടർ ബോർഡിന്റെ അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഷംസീർ മാപ്പ് പറയാത്തതിനെതിരെ സമരവും തുടർ നിയമ നടപടികളും ആരംഭിക്കും. എൻ.എസ്. എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ വാദിയായാണ് ഹൈക്കോടതിയെ സമീപിക്കുക. നിയമപരമായി നിലനിൽക്കാത്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത് .
https://www.facebook.com/Malayalivartha
























