അച്ഛനേയും മകളേയും ചങ്ങലയ്ക്കിടണം;പിണറായി കുടുംബത്തേക്ക് കേറി ശക്തിധരന്‍,പ്രത്യേക മനോനിലയുള്ളവരെ നിര്‍ബാധം വിഹരിക്കാന്‍ വിട്ടാല്‍ നാട് ചുട്ടെരിച്ചാലോ?,വീണ കേരളം വിറ്റ് തിന്നുന്നുവെന്ന് തുറന്നടിക്കുന്നു,മുഖ്യനും മകള്‍ക്കും പുറംപൊളിയുന്ന അടി

ചങ്ങലയ്ക്കിടേണ്ടതിനെ ചങ്ങലക്കിടുക തന്നെ വേണം. അച്ഛനെയായാലും മകളെയായാലും. ' പ്രത്യേക മനോനിലയുള്ളവരെ നിര്‍ബാധം വിഹരിക്കാന്‍ വിട്ടാല്‍ നാട് ചുട്ടെരിച്ചാലോ?. പിണറായി കുടുംബത്തോട്ട് തന്നെ ബോംബിട്ട് ശക്തിധരന്‍. മകലെ പറഞ്ഞാല്‍ കലിയിളകുന്ന കൊടുവാളെടുക്കുന്ന പിണറായി ശക്തിധരനെ ഒന്ന് നുള്ളി നോവിക്കുമോ കണ്ടറിയണം. അങ്ങനെ മകളെ പറയുന്നവരെ ചവിട്ടിയൊതുക്കുന്ന ഒരു പിണറായി ഉണ്ടായിരുന്നു. ഓഹ് ഇത് പുതിയ വിജയനാണല്ലോ. വെല്ലുവിളിയും ഭീഷണിയും ഇല്ലാത്ത പോകുന്നവനും വരുന്നവനും എടുത്ത് കൊട്ടിയാലും മൗനംപാലിക്കുന്ന പുതിയ വിജയന്‍. പഴയ വിജയനാണേല്‍ കാണാരുന്നു ശക്തിധരാ നിങ്ങള്‍ തീര്‍ന്നേനേ. പുതിയ വിജയനായത് കൊണ്ടാണ് സ്വപ്‌ന വീണയെ ചുഴറ്റിയെറിഞ്ഞിട്ടും മൗനംഭജിക്കുന്നത്.
പിണറായി വിജയന് നേരെ മാത്രമല്ല കേരളം വിറ്റ് തിന്നുന്ന മകള്‍ വീണയ്ക്ക് നേരെ ശരംതൊടുക്കുകയാണ് ശക്തിധരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അച്ഛനും മകള്‍ക്കും പുറംപൊളിയുന്ന അടിയാണ്. ശക്തിധരന് നേരെ സൈബര്‍ വെട്ടുകിളി കൂട്ടം ഇറങ്ങിയിട്ടുണ്ട്. ശക്തിധരന്റെ കുറിപ്പ് നോക്കാം.
മാസപ്പടിയും
പ്രത്യേക
മനോനിലയും സബാഷ് '
സൂര്യന്‍ സ്വന്തം അച്ചുതണ്ടിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതു മാസപ്പടി വാങ്ങാനാണെന്നു ആരും പറഞ്ഞതായി കേട്ടിട്ടില്ല ! എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ കരിമണല്‍ കര്‍ത്തയുടെ ചുറ്റും കറങ്ങിക്കൊണ്ടിരിരിക്കുന്നതു വെറും ഓശാരത്തിനു ആണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ? അതുകൊണ്ടല്ലേ വി എസ് അച്യുതാനന്ദന്‍ തന്റെ വയസുകാലത്തു കഠിനമായ മര്‍ദ്ദനങ്ങള്‍ക്കു ഇരയാകേണ്ടിവന്നത്? .
വിഎസ്സിന് വയസ്സുകാലത്തു 'പ്രത്യേക മനോനില' ഉണ്ടായതുകൊണ്ടാണല്ലോ അദ്ദേഹത്തിന് അസ്പൃശ്യത ഉണ്ടായത്. കരാറില്‍ ഏര്‍പ്പെട്ട മറ്റേ കമ്പനിയുമായി നികുതിയടച്ചത് റിട്ടേണില്‍ വെളിപെടുത്തി പ്രതിഫലം കൈപ്പറ്റിയത് പ്രത്യേക മനോനില' ഉണ്ടായതു കൊണ്ടാ ണെന്നോ ഇത് മാസപ്പടിയാണെന്നു പറഞ്ഞാല്‍ ഗലീലിയോവിനു സംഭവിച്ചതുപോലെ എട്ടുകൊല്ലത്തെ കാരാഗൃഹവാസത്തിന്‌ശേഷം ജീവനോട് ചുട്ടുകരിക്കപ്പെടും . പാര്‍ട്ടിയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്താല്‍ കോപ്പര്‍നിക്കസിനു സംഭവിച്ചതെന്തെന്നു ഓര്‍മയുണ്ടല്ലോ ?
ആദ്യകാലത്തു ക്ലിഫ് ഹൗസിനു ചുറ്റും അതിശക്തമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന പ്രകാശപടലമായിരുന്നു 'കരിമണല്‍ കര്‍ത്താ' . അത് പിന്നെ പിന്നെ അവിടെത്തന്നെ അങ്ങ് ഉറച്ചു. ചന്ദ്രയാന്‍ പര്യവേഷണത്തിലാണ് ഈ ഫലങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയത്.
ചങ്ങലയ്ക്കിടേണ്ടതിനെ ചങ്ങലക്കിടുക തന്നെ വേണം. അച്ഛനെയായാലും മകളെയായാലും ' പ്രത്യേക മനോനിലയുള്ളവരെ നിര്‍ബാധം വിഹരിക്കാന്‍ വിട്ടാല്‍ നാട് ചുട്ടെരിച്ചാലോ? 'സംരംഭക നടത്തുന്ന കമ്പനി മറ്റേ കമ്പനി എന്നൊക്കെയല്ലാതെ' മോളുടെയും തന്തയുടെയും പേര് എടുത്തു പറയാന്‍ പാടില്ലാ എന്ന് മാര്‍കസും ഏംഗല്‍സും ജീവിച്ചിരുന്ന കാലത്തേ പാര്‍ട്ടി രേഖകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് 'സംരംഭക നടത്തുന്ന കമ്പനി മറ്റേ കമ്പനി എന്നൊക്കെയല്ലാതെ ആരംഭത്തില്‍ പേരു പറഞ്ഞു പ്രവര്‍ത്തനം നടത്താന്‍ നിര്‍വാഹമില്ലായിരുന്നുവെന്നു കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ 1890 ലെ ജര്‍മ്മന്‍ പതിപ്പിനുള്ള മുഖവുരയില്‍ വ്യക്തമാക്കിയിരുന്നു. ആ നിയമമാണ് നിയമസഭയില്‍ പാലിച്ചത്.
മാത്രമല്ല വടക്കന്‍ കൊറിയയിലെ ഏകാധിപതി കിം ജോംഗ് യുടെ മകള്‍ ജൂഊ യുടെ പേര് ആ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ഇടുന്നതു കഴിഞ്ഞ ഫെബ്രുവരിയില്‍ നിരോധിച്ചിരുന്നു. ആ പാര്‍ട്ടി തത്വം കേരളത്തിലും പ്രാബല്യത്തില്‍ വന്നതുകൊണ്ടാകാം വീണാ തയ്ക്കണ്ടിയുടെ പേര് സഭാ രേഖകളില്‍ നിന്ന് നീക്കിയത്. യഥാര്‍ത്ഥത്തില്‍ ഈ കരാറില്‍ മകള്‍ പേര് ഉണ്ടായിരുന്നില്ല . ദേശാഭിമാനിയിലെ താത്വികാചാര്യന്റെ പ്രൂഫ് വായനയില്‍ ചതിച്ചതാണത് . ' പോരായ്മകള്‍ ' ഉണ്ടെന്നാണ് 1988 ലെ ഇംഗ്ലീഷ് പതിപ്പിനുളള മുഖവുരയില്‍ ഉളളത് . പി എം മനോജ് എന്ന പ്രൂഫ് റീഡര്‍ വായിച്ചത് . ' പോരായ് മകള്‍ ' എന്ന വാക്കായിപ്പോയി . ഉദ്ദേശിച്ചത് അതല്ല .പ്രൂഫ് വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇ ഡി മകളെ പൊക്കുന്ന കാര്യം മാത്രം ചിന്തിച്ചു കൊണ്ടിരുന്ന മനോജ് 'പോരായ് മകള്‍ ' എന്ന് ചേര്‍ത്തെഴുതാന്‍ വിട്ടുപോയി .അതാണ് അബദ്ധത്തിന് നിയമസഭാ രേഖകളിലും പെട്ടുപോയത്.
https://www.facebook.com/Malayalivartha

























