Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

നിപ പിടിമുറുക്കുമ്പോള്‍ സര്‍ക്കാര്‍ പിഴവുകള്‍ പുറത്തേക്ക്;2018ല്‍ കേരളത്തെ നടുക്കിയ നിപയുടെ ഉറവിടം കണ്ടെത്താന്‍ കൂടി കഴിഞ്ഞിട്ടില്ല,രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം ആരോഗ്യസംവിധാനം ഉണരുന്നത്,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറവിടം കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് വിദഗ്ധര്‍,കതിരിന്മേല്‍ വളം വെയ്ക്കുകയാണ് സര്‍ക്കാര്‍

13 SEPTEMBER 2023 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

കതിരിന്മേല്‍ വളം വെയ്ക്കുക എന്ന സമ്പ്രദായമാണ് നമുക്കുള്ളത്. ഒരാപത്ത് ഉണ്ടായിക്കഴിഞ്ഞേ ഉണര്‍ന്ന് പ്രവര്‍ത്തിക്കു എന്നാല്‍ അതുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നമ്മള്‍ സ്വീകരിക്കാറില്ല. നിപയുടെ കാര്യത്തില്‍ കേരളത്തിന്റെ ആരോഗ്യ രംഗത്തിന് സംഭവിച്ചത് ഇതാണ്. രണ്ട് തവണ നിപ നമ്മളെ ഭയപ്പെടുത്തി എന്നിട്ടിപ്പോഴും ഒരു മുന്‍കരുതലും നമ്മള്‍ സ്വീകരിച്ചിട്ടില്ല. 2018ല്‍ കേരളത്തെ നടുക്കിയ നിപയുടെ ഉറവിടം കണ്ടെത്താന്‍ കൂടി നമുക്ക് കഴിഞ്ഞിട്ടില്ല. കോഴിക്കോട്ട് നിപ വന്നപ്പോള്‍ നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും അതെങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോഴും അവ്യക്തമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറവിടം കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

2018ല്‍ പേരാമ്പ്രയില്‍ ആദ്യം രോഗം വന്നശേഷം പലപ്പോഴായി പഴംതീനി വവ്വാലുകളെ പിടികൂടുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 55 സാംപിള്‍ പരിശോധിച്ചതില്‍ 42 എണ്ണം പഴംതീനി വവ്വാലുകളുടേതായിരുന്നു. അതില്‍ 10 വലിയ വവ്വാലുകളിലാണ് നിപ വൈറസ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അന്ന് ആദ്യം രോഗം വന്ന സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്നുള്‍പ്പെടെ വവ്വാലുകളെ പിടികൂടിയിരുന്നു. പക്ഷേ, അതിലൊന്നും നിപ സാന്നിധ്യമുണ്ടായിരുന്നില്ല. വളര്‍ത്തുമൃഗങ്ങളിലും പരിശോധന നടത്തിയെങ്കിലും നിപയുണ്ടായിരുന്നില്ല.

ലക്ഷം വവ്വാലുകളില്‍ പത്തില്‍ താഴെയെണ്ണത്തിലേ വൈറസ് കാണുകയുള്ളൂവെന്നാണ് അന്ന് വിദഗ്ധര്‍ വ്യക്തമാക്കിയത്. നിപയുടെ സ്വാഭാവിക വാഹകര്‍ മാത്രമാണ് വവ്വാലുകള്‍. കുറ്റ്യാടിപ്പുഴയുടെ ഒരു ഭാഗത്തുള്ള ചങ്ങരോത്ത് സൂപ്പിക്കട പ്രദേശത്താണ് 2018ല്‍ നിപ വ്യാപനം കണ്ടെത്തിയത്. പുഴയുടെ മറുകരയിലുള്ള മരുതോങ്കര ഭാഗത്തുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാബിത്തിന് വവ്വാലുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരിക്കാം എന്നതാണ് അന്നത്തെ നിഗമനം. മറ്റു 16 പേരിലേക്ക് രോഗം എത്തിയത് സാബിത്തില്‍ നിന്നായിരിക്കാമെന്നും അന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജി. അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. 2021ല്‍ ചാത്തമംഗലത്ത് പതിമ്മൂന്നുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്റെയും ഉറവിടം വ്യക്തമായിട്ടില്ല. വവ്വാല്‍ കടിച്ച റംബുട്ടാന്‍ കുട്ടി കഴിച്ചതായി സംശയമുണ്ടായിരുന്നു. എന്നാല്‍, ഇതിനും സ്ഥിരീകരണമില്ല.

വവ്വാലുകളുടെ പ്രജനനകാലത്ത് നിപ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് 2018ന് ശേഷം കേരളത്തില്‍ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് പ്രതിരോധ, ആരോഗ്യസംവിധാനം സംസ്ഥാനത്ത് ഉണരുന്നത്. ഈ മേഖലകളില്‍ തുടര്‍പഠനം നടത്താന്‍ മൃഗസംരക്ഷണവകുപ്പോ ആരോഗ്യവകുപ്പോ സ്ഥിരം സംവിധാനങ്ങളൊന്നുമൊരുക്കിയിട്ടുമില്ല. 2018ല്‍ നിപ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്ന് പഠനം നടത്തിയിരുന്നു. രോഗബാധിത മേഖലയില്‍ നിന്ന് പിടികൂടിയ പഴംതീനി വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് ഈ പഠനത്തിലായിരുന്നു. അന്ന് രോഗികളില്‍ കണ്ട വൈറസും വവ്വാലിലെ സാംപിളും തമ്മിലുള്ള സാമ്യം 99 മുതല്‍ 100 ശതമാനം വരെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് നിഗമനത്തിലെത്തിയത്. വവ്വാലിന്റെ സാംപിളില്‍ നിപയ്ക്ക് എതിരായ ഐ.ജി.ജി. ആന്റിബോഡിയുടെ സാന്നിധ്യമാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ടീറോപസ് എന്ന വലിയ പഴം തീനി വവ്വാലുകളാണ് വൈറസിന്റെ വാഹകര്‍ എന്നാണ് അനുമാനം. വവ്വാലുകളുടെ പ്രജനനകാലമായ ജൂണ്‍ മുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതവേണമെന്നായിരുന്നു ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ മുന്നറിയിപ്പ്. 2019ല്‍ എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ, ആലുവ മേഖലകളില്‍നിന്ന് ശേഖരിച്ച സാംപിളുകളിലും നിപ സാന്നിധ്യം കണ്ടെത്തിയിരുന്നു. കേരളത്തില്‍ കണ്ടെത്തിയ നിപവൈറസ് മലേഷ്യ, കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദമാണെന്ന് ജനിതക ശ്രേണീകരണത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇത് വടക്കന്‍ ബംഗ്ലാദേശ്, പശ്ചിമബംഗാള്‍ വകഭേദവുമായി വ്യത്യാസമുള്ളതാണെന്നാണ് കരുതുന്നത്. പ്രാദേശികമായി ഈ വൈറസ് നിലനില്‍ക്കുന്നുണ്ടെന്നും വവ്വാലുകളില്‍ തുടര്‍പഠനം ആവശ്യമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി...  (7 minutes ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (25 minutes ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (43 minutes ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (50 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (1 hour ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (2 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (2 hours ago)

ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (2 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (2 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (2 hours ago)

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (3 hours ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (3 hours ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (3 hours ago)

Malayali Vartha Recommends