അപ്പ മരിച്ച സാഹചര്യത്തിൽ സമ്മർദ്ദം ഉണ്ടായിരുന്നു; രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗത്തിൽ നാക്കു പിഴവ് പറ്റിയത് അങ്ങനെയാണ്; എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാണു; തുറന്നടിച്ച് ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ കുടലിന് 1.5 കിലോമീറ്റർ നീളമുണ്ടെന്ന പരാമർശത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ. രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗമാണ് . അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് നാക്കു പിഴവ് പറ്റിയത്. മുഖ്യമന്ത്രി ഉണ്ടായിരുന്ന വേദിയിലായിരുന്നു അന്ന് പ്രസംഗിച്ചത്.
രണ്ടുമാസം കഴിഞ്ഞ് ഈ പ്രസംഗം ഇപ്പോൾ എങ്ങനെ പുറത്ത് വന്നു? എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാണു. കഴിഞ്ഞ 20 വർഷക്കാലം പിതാവിനെ വേട്ടയാടി. എനിക്കും ഗണേശനും ഭൂമിയുണ്ടെന്ന് 2011 ൽ എഴുതി. ഈ ഭൂമി ഞാൻ തപ്പി നോക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഈ വാർത്ത കൊടുത്തതെല്ലാം കോൺഗ്രസുകാരാണോ? നിയമസഭയിലെ ഇടത് പ്രസംഗം കേട്ടപ്പോൾ അങ്ങനെ തോന്നി .
ഇതു കൊണ്ട് ഞങ്ങൾ തളരില്ല. 20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണ്. വ്യക്തിജീവിതങ്ങളെ കൊണ്ട് കളിക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ടത് കേരള സമൂഹത്തിന് ആവശ്യമാണ്. മാണി സാറിനെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചു എന്നത് നമുക്ക് മറക്കാൻ കഴിയില്ല. അത് മറന്നുകൊണ്ട് കോട്ടയത്തെ രാഷ്ട്രീയത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയും ?
PT ചാക്കോ മുതൽ ഉള്ള നേതാക്കൾക്ക് നേരെ ആക്രമമുണ്ടായി. എന്നിട്ട് എല്ലാം കോൺഗ്രസ് ആണെന്ന് പറഞ്ഞു തീർക്കാൻ ശ്രമിച്ചു. അത്തരം പ്രചരണം കൊണ്ടൊന്നും യാഥാർത്ഥ്യത്തെ മറികടക്കാനാവില്ല. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ഇതിനെയെല്ലാം നേരിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
https://www.facebook.com/Malayalivartha