കരുവന്നൂരിലെ ഇരകൾക്ക് വേണ്ടി സുരേഷ് ഗോപി....ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽനിന്ന് പദയാത്ര ആരംഭിക്കും.. തൃശൂരിൽ സമാപിക്കും.... ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും, പദയാത്രയിൽ അണിനിരക്കുമെന്ന് ബിജെപി..... സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും...

കരുവന്നൂരിലെ ഇരകൾക്ക് വേണ്ടി സുരേഷ് ഗോപി. ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽനിന്ന് സുരേഷ് ഗോപി പദയാത്ര ആരംഭിക്കും. തൃശൂരിൽ സമാപിക്കും. കരുവന്നൂർ സഹകരണ ബാങ്കിലെ പണം നഷ്ടമായ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര. പണം നഷ്ടമായതിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും പദയാത്രയിൽ അണിനിരക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ എം.ടി രമേശ് പ്രസംഗിക്കുംകരുവന്നൂർ തട്ടിപ്പിലെ ഇരകൾക്ക് വേണ്ടിയല്ല, വേട്ടക്കാർക്ക് വേണ്ടിയാണ് സി പി എം നിലകൊള്ളുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ആരോപിച്ചു. ഇ ഡി അന്വേഷണം തടസപ്പെടുത്താനാണ് സിപിഎം ശ്രമം. ഇത് തട്ടിപ്പുകാരെ സംരക്ഷിക്കാനാണ്.
പണം നഷ്ടമായവരോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ തട്ടിപ്പിന് കൂട്ടുനിന്ന എ.സി മൊയ്തീൻ, എം.കെ കണ്ണൻ, പി.ആർ അരവിന്ദാക്ഷൻ, അനൂപ് ഡേവിസ് കാട എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി പി എം തയ്യാറാകണം.ജനപ്രതിനിധികളായി തുടരാൻ ഇവർക്ക് അർഹതയില്ല. കോടികളുടെ തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തിൽ കേരള ബാങ്ക് ഉൾപ്പെടെ സംശയ നിഴലിലായ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കണം.ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിൽ നിന്ന് തൃശൂർ സഹകരണ ബാങ്കിലേക്ക് ബി ജെ പി സഹകാരി സംരക്ഷണ പദയാത്ര നടത്തും. സുരേഷ് ഗോപി പദയാത്ര നയിക്കും. കരുവന്നൂരിൽ പണം നഷ്ടമായ ഇരകളും പദയാത്രയിൽ അണിനിരക്കും. സെപ്തംബർ 21 മുതൽ 30 വരെ ജില്ലയിലെ എല്ലാ പഞ്ചായത്ത് - നഗരസഭ കേന്ദ്രങ്ങളിലും സഹകരണ ബാങ്ക് കൊള്ളക്കെതിരെ ധർണ നടത്തും. സംശയനിഴലിലായ ബാങ്കുകൾക്ക് മുന്നിൽ ബിജെപി അദാലത്ത് സംഘടിപ്പിക്കും.
അന്വേഷണം ആവശ്യമായ പരാതികൾ അമിത് ഷാക്ക് കൈമാറുമെന്നും അനീഷ് കുമാർ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സെക്രട്ടറി എൻ.ആർ.റോഷൻ, തൃശൂർ മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.മേനോൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിൽ അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
നിലവിൽ ഇ.ഡി. കസ്റ്റഡിയിലാണ് ഇയാൾ. കൂടാതെ കൊച്ചിയിലെ ദീപക് എന്ന വ്യക്തി അഞ്ചരക്കോടി രൂപ വെളുപ്പിക്കുന്നതിനായി ഒൻപതോളം ഷെൽ കമ്പനികൾ തുടങ്ങിയിരുന്നു.പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന സുനിൽകുമാറിന്റെ വീട്ടിൽ നിന്നു 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും പിടികൂടി. മറ്റൊരു പങ്കാളിയായ അനിൽകുമാറിന്റെ വീട്ടിൽ നിന്നു 15 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളുടെ രേഖകളും രണ്ടാം പ്രതി പി.പി.കിരണിന്റെ ബിസിനസ് പങ്കാളിയായ കൊച്ചി സ്വദേശി എസ്.ദീപക്കിന്റെ വീട്ടിൽ നിന്ന് 5 കോടി രൂപ മൂല്യമുള്ള 19 സ്വത്തുവകകളുടെ രേഖകളും പിടിച്ചെടുത്തു
https://www.facebook.com/Malayalivartha





















