15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനിക്ക് ക്യാൻസറാണെന്ന് സ്ഥീരികരിച്ച് രേണു

സോഷ്യൽ മീഡിയ താരം രേണു സുധിയ്ക്ക് കാൻസർ ആണെന്ന വെളിപ്പെടുത്തലുമായി താരം . ഒരു സ്വകാര്യ ചാനലിന് നൽകിയ ആഭിമുഖത്തിലാണ് രേണു ഈ വെളിപ്പെടുത്തൽ നടത്തിയത്.
രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ;-
എനിക്ക് കാൻസർ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോൾ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയിൽ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്. ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസിൽ ഞാനത് അത്ര കാര്യമാക്കിയില്ല.
വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാർ ഇത് അറിഞ്ഞത്. അവർ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുൻപത്തെ കാര്യമാണ്. അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോൾ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയിൽ കാൻസർ ആയേക്കാമെന്നും ഡോക്ടർ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.
സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സ്കാൻ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിംഗ് റിസൽട്ട് കണ്ട് സംശയം തോന്നിയപ്പോൾ മാമ്മോഗ്രാം ചെയ്യാൻ അദ്ദേഹം പറഞ്ഞു. മാമ്മോഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാൻ നിർദേശിക്കുന്നത്. അതിൻറെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോൾ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല. മാനേജർ കരിഷ്മയാണ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആദ്യം ചോദിച്ചത്. പറഞ്ഞപ്പോൾ അവൾ ഞെട്ടി.
കരിഷ്മയാണ് ചേച്ചിയോട് പറഞ്ഞത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കൽ കോളെജിലും പരിശോധിച്ചു. മെഡിക്കൽ കോളെജിലും കാൻസർ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടർ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും. എന്റെ കുറച്ച് സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനും മാത്രം അറിയുന്ന കാര്യമാണ് ഇപ്പോൾ എല്ലാവരോടുമായി പങ്കുവെക്കുന്നത്. മുന്നോട്ട് നമുക്ക് ജീവിക്കണം എന്നൊരു ഒറ്റ ചിന്തയാണ് എന്നെ ഇപ്പോൾ നയിക്കുന്നത്. പെൺകുട്ടികൾ ശരീരത്തിൽ വേദനയില്ലാത്ത മുഴ ഒക്കെ വന്നാൽ ശ്രദ്ധിക്കുക. ഡോക്ടറെ കാണുക. വേദനയില്ലെന്നോർത്ത് വച്ചുകൊണ്ടിരിക്കരുത്.
https://www.facebook.com/Malayalivartha


























