ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കാമ്പൻ; അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടിക്കൂടില്ല; ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു; ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ പുറത്ത് വിട്ട് വനം വകുപ്പ്

ജനവാസ മേഖലയിൽ നിന്ന് മാറാതെ നിലയുറപ്പിച്ച് . തമിഴ്‌നാട് മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ തുടരുകയാണ് അരിക്കൊമ്പൻ എന്നാണ് തമിഴ്‌നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് അറിയിച്ചിരിക്കുന്നത് . ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് വനം വകുപ്പ്. ജന വാസ മേഖലയിൽ നിന്ന് മാറാതെ തുടരുകയാണ് അരിക്കൊമ്പൻ. അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടിക്കൂടില്ല എന്ന് അറിയിച്ചിരിക്കുകയാണ് അവർ .
ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്. അരിക്ക് വേണ്ടി ഒരു ആക്രമണവും നടത്തിയിട്ടിട്ടില്ല എന്നും തമിഴ്‌നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് വ്യക്തമാക്കി. സാധാരണ കാട്ടാനയുടെ ആഹാര രീതിയിലേക്ക് അരിക്കൊമ്പൻ മാറിയിരിക്കുകയാണ്. ആന കേരള അതിർത്തിയുടെ അടുത്ത് എത്തിയെന്ന പ്രചാരണം ശരിയല്ല. കേരളത്തിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു .
അതേസമയം അരിക്കൊമ്പനെ കുറിച്ചുള്ള ഇപ്പോഴത്തെ വാർത്തകളെ കുറിച്ച് അരികൊമ്പൻ ഫാൻസ് നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ്. മലയാളം ചാനലുകളിൽ വരുന്ന വാർത്തകൾ വ്യാജം .... അരികൊമ്പനെ മാഞ്ചോല നിവാസികളാരും കണ്ടിട്ടില്ല. അരിക്കൊമ്പൻ ഇതുവരെ ഉൾവനത്തിൽ നിന്നും പുറത്ത് വന്നിട്ടില്ല. മണിമുത്താറിൽ നിന്നും വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും ലഭ്യമായ വിവരങ്ങളാണിത്..... അരിക്കൊമ്പൻ സ്നേഹികൾ സമാധാനമായിരിക്കുക എന്നാണ് അവർ അറിയിച്ചിരിക്കുന്നത് .
ഊത്ത് എസ്റ്റേറ്റിലെ പത്താം കാടിലുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങൾ ആണ് തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടത് .അരിക്കൊമ്പന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുകയാണ് . വെറ്ററിനറി ഡോക്‌ടർമാരുടെ സംഘവും വനപാലകർക്കൊപ്പം അരിക്കൊമ്പനെ നിരീക്ഷിക്കുന്നു . , കേരത്തിലെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നും പി സി സി എഫ് അറിയിച്ചു. 'കൊമ്പനെ മയക്കുവെടി വച്ച് പിടികൂടില്ല. അരിയ്ക്ക് വേണ്ടി ആന ആക്രമണമൊന്നും നടത്തിയിട്ടില്ല എന്നും അവർ അറിയിച്ചു.
https://www.facebook.com/Malayalivartha





















