Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ സുഹൃത്ത് മനഃപൂർവം കഞ്ചാവ് ബാഗ് നായ വളർത്തൽ കേന്ദ്രത്തിൽ വച്ചുവെന്ന് റോബിന്‍:- അനന്തുവിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു...

30 SEPTEMBER 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....

കൊല്ലത്ത് യുഡിഎഫിൻ്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം...

തുടരണം - മൈക്രോതിയേറ്റർ റീൽസ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളിൽ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീൽസുകൾ

കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു... പുലർച്ചെ ഡൽഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായി നോട്ടീസ്... വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...

തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ സുഹൃത്ത് മനഃപൂർവം കഞ്ചാവ് ബാഗ് നായ വളർത്തൽ കേന്ദ്രത്തിൽ വച്ചതാണെന്ന ആരോപണവുമായി അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ അനന്തു പ്രസന്നന്‍ എന്ന സുഹൃത്താണ് കഞ്ചാവ് നായ പരിശീലന കേന്ദ്രമായ ഡെല്‍റ്റ കെ9 ല്‍ കൊണ്ടുവച്ചതെന്നാണ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ റോബിൻ മാധ്യമങ്ങളോട് പറഞ്ഞത്. അനന്തു ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല എന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റോബിന്റെ വാദം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. റോബിന്‍ പറയുന്ന അനന്തു പ്രസന്നനെതിരേയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം പൂവന്‍തുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് നേരെ റോബിന്‍ നായ്ക്കളെ തുറന്ന് വിട്ട് രക്ഷപ്പെട്ടത്. വിദേശത്തേക്കും മറ്റ് ദൂരയാത്രക്കും പോകുന്നവരുടെ നായ്ക്കളെ പരിചരിക്കാനും നായ്ക്കളെ പ്രത്യേകം പരിശീലിപ്പിക്കാനുമാണ് ഡെല്‍റ്റ കെ9 തുടങ്ങിയത്.

അതീവ വന്യത പ്രകടിപ്പിക്കുന്ന നായ്ക്കളെ കാക്കി കണ്ടാല്‍ കടിക്കാന്‍ വേണ്ടിയുള്ള പരിശീലനം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് 17.8 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. റോബിന്റെ പിതാവിന്റെ തട്ടുകടയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.

വാടകവീട്ടിൽ കഞ്ചാവു കണ്ടെത്തിയ 2 ബാഗുകൾ സുഹൃത്ത് കൊണ്ടുവച്ചതാണെന്ന് റോബിന്റെ ഭാര്യയും പറയുന്നു. അന്വേഷണത്തെ വഴിതിരിക്കാനുള്ള ശ്രമമാണിതെന്ന് പൊലീസ് കരുതുന്നു. കോടതി റോബിനെ റിമാൻഡ് ചെയ്തു. പൊലീസ് അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിലെടുത്ത ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനുള്ള നീക്കം. ലഹരിമരുന്നു കടത്തൽ കുറ്റമാണു റോബിന് എതിരെ ചുമത്തിയത്. റോബിന്റെ ഒളിയിടത്തെക്കുറിച്ച് അറിവു ലഭിച്ചത് പിതാവിന്റെ ഫോൺ വിളിയിൽ നിന്നായിരുന്നു.

 

റോബിന്റെ കുടുംബാംഗങ്ങളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പിതാവിന്റെ ഫോണിൽ നിന്നു തമിഴ്നാട്ടിലേക്ക് വിളി പോയിട്ടുണ്ടെന്നു മനസ്സിലാക്കിയത്. തുടർന്നാണു സംസ്ഥാനത്തിനു പുറത്തേക്കു പൊലീസിന്റെ ശ്രദ്ധ കാര്യമായി പതിയുന്നത്. സുരണ്ടൈ സ്വദേശിയായ ഒരാൾ റോബിന്റെ പിതാവിന്റെ തട്ടുകടയിൽ ജീവനക്കാരനായുണ്ടെന്നും മനസ്സിലാക്കി.

ഇതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവിൽനിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. പൊലീസിനു നേരെ നായ്ക്കളെ തുറന്നുവിട്ട് കടന്ന റോബിന്റെ വാർത്തയ്ക്കു വലിയ പ്രാധാന്യം ലഭിച്ചതോടെ ഇയാളുടെ സുഹൃത്തുക്കൾ വിവരം നൽകാൻ മടിച്ചു. ഇവരുടെ സഹായം കാര്യമായി ലഭിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതോടെയാണു ബന്ധുക്കളെത്തന്നെ നിരീക്ഷിച്ചത്. പൊലീസിന്റെ പിടിയിൽ നിന്നു രണ്ടു തവണ രക്ഷപ്പെട്ട ശേഷം ഓട്ടോറിക്ഷയിൽ കറങ്ങിയ റോബിൻ കഞ്ഞിക്കുഴിയിലെത്തി പിതാവിനെ കണ്ടതായും പൊലീസ് പറഞ്ഞു. പിതാവിനൊപ്പമാണു ബസ് സ്റ്റാൻഡിലെത്തി തമിഴ്നാട്ടിലേക്കു കടന്നത്.

ലൊക്കേഷൻ ലഭിക്കാതിരിക്കാൻ ഫോൺ ഉപേക്ഷിച്ചു. പകരം പുതിയതു വാങ്ങി. എടിഎം വഴി പണം പിൻവലിച്ചാൽ പിടിക്കപ്പെടുമെന്നു കരുതി അതൊഴിവാക്കി കോട്ടയത്തു നിന്നു പണവുമായാണു മുങ്ങിയത്. പ്രതി ഒളിവിൽ കഴിയുന്ന പ്രദേശത്തേക്കു നേരിട്ടു ചെന്നാൽ സംഘർഷ സാധ്യത അന്വേഷണ സംഘം മനസ്സിലാക്കി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് തമിഴ്നാട് പൊലീസിനെ ബന്ധപ്പെട്ടു.

 

തമിഴ്നാട് പൊലീസിനൊപ്പം അന്വേഷണ സംഘം റോബിൻ ഒളിവിൽക്കഴി‍ഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രി എത്തി. റോബിൻ ആ നാട്ടുകാരനാണെന്നു പറ‍ഞ്ഞ് സംരക്ഷണമൊരുക്കാൻ അവിടെയുള്ളവർ ശ്രമം നടത്തി. റോബിനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അവർ അറിയിച്ചു. അന്വേഷണ സംഘം പിന്മാറിയില്ല. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....  (24 minutes ago)

ceasefire യുദ്ധം അവസാനിച്ചു  (51 minutes ago)

കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം...  (58 minutes ago)

തുടരണം - മൈക്രോതിയേറ്റർ റീൽസ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളിൽ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീൽസുകൾ  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് - ജിഇഎം പങ്കാളിത്തം  (1 hour ago)

അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ  (1 hour ago)

കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു...  (1 hour ago)

ഓഹരിവിപണികളില്‍ വന്‍ കുതിപ്പ്...  (2 hours ago)

വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...  (2 hours ago)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...  (2 hours ago)

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (2 hours ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (3 hours ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (3 hours ago)

Malayali Vartha Recommends