നേരിട്ട് കണ്ട് ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല; ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും ചർച്ച ചെയ്തില്ല; രാജ്ഭവനിലേക്ക് വരുന്നില്ല; കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതി കിട്ടിയാൽ വിശദീകരണം തേടും; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ

മുഖ്യമന്ത്രിക്കെതിരെ ഗവർണർ വീണ്ടും നിർണായകമായ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നേരിട്ട് കണ്ട് ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല എന്ന് ആരോപണമാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്. ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്തില്ല. മുഖ്യമന്ത്രി രാജ്ഭവനി ലേക്ക് വരുന്നില്ല എന്നും ഗവർണർ ആരോപിച്ചു. കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതി കിട്ടിയാൽ വിശദീകരണം തേടുമെന്നും ഗവർണർ പറഞ്ഞു.
ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും ഗവർണർ സർക്കാർ പോര് തുടങ്ങിയിരിക്കുകയാണ്. മുഖ്യ മന്ത്രി തന്നെയാണ് പോരിന് തുടക്കമിട്ടിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനിശ്ചിതമായി തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. ഗവർണർ പ്രതികരിക്കുകയും ചെയ്തു . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
''സുപ്രീംകോടതിയെ സമീപിക്കുന്നതോടെ സർക്കാരിന്റെ ആശയക്കുഴപ്പം തീരും. സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല ഞാൻ. എന്റെ ബോദ്ധ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പണം പാഴാക്കാൻ താത്പര്യം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശം തേടാൻ 40 ലക്ഷം നൽകി. ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇല്ലാത്തപ്പോഴാണിത്. നിയമോപദേശം തേടിയിട്ട് എന്ത് ഗുണമാണുണ്ടായത്. ഇതേപ്പറ്റി മാദ്ധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചോ.
-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
https://www.facebook.com/Malayalivartha























