സുരേഷ് ഗോപി നടത്തിയ പദയാത്ര...ഒപ്പം അണി നിരന്നത് സാധാരണ ജനങ്ങൾ...പാർട്ടി നേതാക്കളും അണികളും സുരേഷ് ഗോപിയുടെ കൂടെയുണ്ടായിരുന്നു...ഇതിൽ രാഷ്ട്രീയമില്ലെന്നും കരുവന്നൂരിലെ തട്ടിപ്പിന്റെ ഇരകൾ വേട്ടക്കാർക്കെതിരെ നടത്തുന്ന പദയാത്രയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു...

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ പദയാത്ര കോർപറേഷനു മുന്നിൽ സമാപിച്ചു. കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ നിന്നാണു പദയാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സഹകരണ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.‘‘ഈ പദയാത്ര പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയാണ്. ഇതിൽ രാഷ്ട്രീയമില്ല. തട്ടിപ്പ് ബാധിച്ച ജനങ്ങൾക്കു വേണ്ടിയായിരുന്നു യാത്ര. ഇത് ബാധിച്ചവരും രാഷ്ട്രീയപ്രവർത്തകരും യാത്രയ്ക്ക് പിന്തുണ നൽകി. അമിതമായ പലിശവാഗ്ദാനം ചെയ്ത് പാവപ്പെട്ടവരുടെ ചോര ഊറ്റുകയായിരുന്നു. പാവങ്ങളുടെ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം വേണം.ഇല്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്കകളും കെട്ടുപോകും. സ്വന്തം പ്രജകളുടെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കണം.
ഈ തസ്ക്കരൻമാരിൽ ഒരാളെപോലും വിടരുത്. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അവർ എഴുതി തള്ളിയിരിക്കുന്നു.’’– സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂർ മണ്ഡലത്തിൽ ബിജെപി കളമൊരുക്കുകയാണെന്നു സിപിഎം വിമർശിക്കുന്ന പദയാത്രയിൽ നിരവധി പേരാണു പങ്കെടുത്തത്. പാർട്ടി നേതാക്കളും അണികളും സുരേഷ് ഗോപിയുടെ കൂടെയുണ്ടായിരുന്നു.ഇതിൽ രാഷ്ട്രീയമില്ലെന്നും കരുവന്നൂരിലെ തട്ടിപ്പിന്റെ ഇരകൾ വേട്ടക്കാർക്കെതിരെ നടത്തുന്ന പദയാത്രയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.18 കിലോമീറ്റർ ദൂരമാണു പദയാത്ര സംഘടിപ്പിച്ചത്. സഹകരണ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയും ബി.ജെ.പി പ്രവർത്തകരും നടന്നത്. പദയാത്ര സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബി.ജെ.പി വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രചരണ പരിപാടിയ്ക്ക് സമാനമായിരുന്നു പദയാത്രയും.
ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെ കരുവന്നൂരില്‍ നിന്ന് ആരംഭിച്ച സുരേഷ് ഗോപിയുടെ പദയാത്ര രാത്രി എട്ടരയോടെ തൃശൂർ കോർപറേഷൻ ഓഫിസ് പരിസരത്താണ് സമാപിച്ചത്. യാത്രയിലുടനീളം സുരേഷ് ഗോപിയെ കാണാൻ ആളുകളും എത്തി. ചലച്ചിത്ര താരത്തിന്‍റെ പകിട്ട് പദയാത്രയിലെ ജനപങ്കാളിത്തം കൂട്ടുകയും ചെയ്തു. ഓരോ ജംക്ഷനിലും ആളുകള്‍ കൂടുകയും ബി.ജെ.പി പ്രവർത്തകർ വിവിധയിടങ്ങളിൽ സുരേഷ് ഗോപിയെ റോസാപൂക്കൾ നൽകിയും പൊന്നാട ചാർത്തിയും സ്വീകരിക്കുകയും ചെയ്തു. ഇടവിട്ട് പെയ്ത കനത്ത മഴയിലും ആളുകൾ ആവേശം ചോരാതെ ആളുകളെത്തുകയായിരുന്നു. ജാഥ കോർപറേഷൻ ഓഫിസ് പരിസരത്തെത്തിയതോടെ 18 കിലോമീറ്റർ നടന്നതിന്റെ ക്ഷീണം അവഗണിച്ച് സുരേഷ് ഗോപി സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. അതേസമയം പദയാത്ര സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബി.ജെ.പി വ്യക്തമാക്കി സഹകരണ മേഖല തകർക്കൽ അല്ല ബി.ജെ.പിയുടെ ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha























