Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

വിജിലൻസ് സെക്കന്റ് സ്റ്റെപ്പ് മാത്രം മുട്ടിടിച്ച് സി പി എം.... മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വരുമോ...? കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ ഭയക്കുന്നു.... കുഴല്‍നാടന്‍ എംഎല്‍എ നൽകിയ കത്താണ് വിജിലൻസ് ആസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചത്.... കളി കാണാനിരിക്കുന്നതേയുള്ളു...

06 OCTOBER 2023 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു

കേതൻ അഗർവാളിന്റെ തലയിൽ വിഗ്, സംസാരത്തിനിടയിൽ വിക്കൽ; വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്നത് ഈ കാരണങ്ങളാൽ; പോലീസിന് മുന്നിൽ സിയയുടെ കുമ്പസാരം

സജ്നയും റസൂൽ പൂക്കിട്ടിയും സ്വർണ്ണക്കടത്തുകാർ; ​ഗുരുതര ആരോപണവുമായി ദിയ സന

മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

മരിച്ച് മണ്ണടിഞ്ഞിട്ടും വേട്ടയാടൽ നിത്യശാന്തികിട്ടാതെ സലീംകുമാർ ആ കൊടുംചതിയ്ക്ക് പിന്നിൽ

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വരുമോ? വിജിലൻസിന്റെ ത്വരിതാന്വേഷണം വരുമെന്നാണ് മനസിലാക്കുന്നത്. ഇല്ലെങ്കിൽ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ ഭയക്കുന്നു. മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക്  മാത്യു കുഴല്‍നാടന്‍ എംഎല്‍എ നൽകിയ കത്താണ് വിജിലൻസ് ആസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചത്. ഇന്നലെയാണ് കുഴൽ നാടൻ വിജിലൻസ് മേധാവിയെ  നേരിൽകണ്ട് കത്ത് നൽകിയത്. അവധിയെടുത്ത് അമേരിക്കയിൽ പോകാൻ തയ്യാറായി നിൽക്കുന്ന വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിനെ മുഖ്യമന്ത്രി പോകാൻ അനുവദിക്കുമോ എന്നാണ് ചോദ്യം.   അധികംവൈകാതെ വിനോദ്  കുമാറിന്റെ  അപേക്ഷയിൽ തീരുമാനമെടുക്കണം.    വിനോദ് കുമാർ പോയാൽ  വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥനെയാണ് വിജിലൻസിൽ  നിയമിക്കാൻ സർക്കാർ ആലോചിക്കുന്നത്. എന്നാൽ സ്ഥാനം ഒഴിയുന്നതിന്  മുമ്പ് വിനോദ് കുമാർ കത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.        ഇല്ലെങ്കിൽ അവധി നേടി പെട്ടെന്ന് സ്ഥലം  വിടണം.  അതിന് മുഖ്യൻ കനിയണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ തനിക്ക് പാര്‍ട്ടിയുടെ പിന്തുണയും അനുമതിയുമുണ്ടെന്ന് പറഞ്ഞാണ്  മാത്യു വിജിലൻസിന് കത്ത് നൽകിയത്. .മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണം കേവലം മാധ്യമശ്രദ്ധയ്‌ക്ക് വേണ്ടിയല്ല ഉന്നയിച്ചതെന്നും കൃത്യമായ തെളിവുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.ആരോപണങ്ങള്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാത്തിനെതുടര്‍ന്നാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്ന് മാത്യു പറഞ്ഞു.  കത്തിലെ പി.വി താനല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കും.മാസപ്പടിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ വ്യക്തതയുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടറെ കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാത്യു കുഴല്‍നാടന്‍.   മാത്യുകുഴൽ നാടൻ വിജിലൻസിന് പരാതി  നൽകിയത്  വ്യക്തമായ   ലക്ഷ്യത്തോടെയാണ്. ആദ്യം വിജിലൻസിന്  അതു കഴിഞ്ഞ് ഹൈക്കോടതിയിൽ. ഇതാണ്   മാത്യുവിന്റെ ലക്ഷ്യം.  വിജിലൻസിൽ അദ്ദേഹം പരാതി  നൽകിയത്  ഒന്നും സംഭവിക്കില്ലെന്ന ഉറപ്പോടെയാണ്. എന്നാൽ തന്റെപരാതിയിൽ നടപടിയെടുക്കാതിരുന്നാൽ ആ ഉദ്യോഗസ്ഥന് പണി കൊടുക്കുമെന്ന് കുഴൽനാടനുമായി ബന്ധമുള്ളവർ പറയുന്നു. ഹൈക്കോടതിയിൽ കേസ് നടത്തിയിരുന്ന ഒരാളെന്ന നിലയിൽ നിയമവശം ശരിക്കും പഠിച്ച  ശേഷമാണ് മാത്യുവിന്റെ നീക്കം. ഹൈക്കോടതിയിൽ മാത്യുവിനുള്ള വൻ സ്വാധീനവും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ടി.കെ.വിനോദ് കുമാർ കേരളം വിടാൻ തീരുമാനിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് . അമേരിക്കയിൽ ഫോറൻസിക് സയൻസിൽ അധ്യാപകനാകാൻ ക്ഷണം ലഭിച്ച വിനോദ് കുമാർ, രണ്ടു വർഷത്തെ അവധിക്ക് അപേക്ഷിച്ച് സർക്കാരിന് കത്ത് നൽകി. ഫയൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടു. രണ്ടു വർഷത്തെ സർവീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാറിന്‍റെ നീക്കം.       മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചാൽ ഷേഖ് ദർവേഷ് സാഹിബിന്‍റെ പിൻഗാമിയായി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് മറ്റൊരാൾ എത്തും. ഒന്നര വർഷം കഴിഞ്ഞാൽ ഷേഖ് ദർവേഷിന് പകരം ടി.കെ.വിനോദ് കുമാർ എത്തുമെന്നായിരുന്നു പൊതുവിൽ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇവയെല്ലാം തള്ളി തീർത്തും അപ്രതീക്ഷിതമായാണ് തൻ്റെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കാൻ അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്.ക്രിമിനൽ ജസ്റ്റിസിൽ ഡോക്ടറേറ്റ് ഉള്ള വിനോദ്, ഇന്റലിജൻസ് മേധാവിയായി തിളങ്ങിയിരുന്നു. അടുത്തയിടെയാണ് വിജിലൻസ് തലപ്പത്ത് എത്തിയത്. തിരഞ്ഞെടുപ്പ് അടക്കം നിർണായക ഘട്ടത്തിലേക്ക് സർക്കാർ കടക്കുമ്പോൾ വിശ്വസ്തനായ വിനോദ് കുമാറിൻ്റെ കൊഴിഞ്ഞുപോക്ക് നഷ്ടമാകും എന്നാണ് വിലയിരുത്തൽ. നേരത്തെ ഇന്ത്യാന സർവ്വകലാശാല സൗത്ത് ബെൻഡിൽ ക്രിമിനൽ ജസ്റ്റിസ് വിഭാഗം അസി. പ്രഫസറായി വിനോദ് കുമാർ സേവനം ചെയ്തിരുന്നു. 2013-ൽ ഇദേഹത്തിൻ്റെ പബ്ലിക്ക് ഈവന്റ്സ് ആൻഡ് പോലീസ് റെസ്പോൺസ് എന്ന പുസ്തകം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പുറത്തിറക്കിയത് റിക്കാർഡ് വിൽപ്പന നേടിയിരുന്നു.  
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യാഗസ്ഥരിൽ ഒരാളായി മാറിയത് കഴിഞ്ഞ പിണറായി സർക്കാരിന്‍റെ അവസാന നാളുകളിലാണ്. വീണ്ടും ഇടതു സർക്കാർ തന്നെ തിരിച്ചു വരുമെന്ന് സീറ്റു കണക്ക് സഹിതം കൃത്യമായ വിലയിരുത്തൽ നടത്തിയിരുന്നു. ഇന്റലിജന്‍സ് മേധാവി എന്ന നിലയിൽ ഇതടക്കം നിരവധി ഇടപെടലുകളിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കും ആത്മവിശ്വാസം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് വല്ലാതെ പഴികേട്ട പോലീസ് ഭരണം ഭേദപ്പെട്ട നിലയിലെത്തിക്കാൻ വിനോദ് കുമാറിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതാണ് നിർണായകമായത്. ഇങ്ങനെയല്ലാം വിശ്വസ്തനായ ഒരാളെ കൈവിടാൻ മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് നിർണായക ചോദ്യം. എന്നാൽ തനിക്ക് ഇഷ്ടമുള്ള വിഷയത്തിൽ അധ്യാപനം നടത്താൻ അതിയായ താൽപ്പര്യമുണ്ടെന്നു അദ്ദേഹം അറിയിച്ചിട്ടുണ്ട്.

  വിജിലൻസ് ഡയറക്ടറർ എന്ന നിലയിൽ 24×7 പ്രവർത്തന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വിനോദ് കുമാറിന് പകരം പുതിയ വിജിലൻസ് ഡയറക്ടർ ആരെന്നതും സർക്കാരിന് വെല്ലുവിളിയാണ്. ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ വിജിലൻസ് ഡയറക്ടർ ആകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. വിനോദ് കുമാറിന്‍റെ അവധി അനുവദിച്ചാൽ ബിവറേജസ് എംഡി യോഗേഷ് ഗുപ്ത ഡിജിപി റാങ്കിൽ എത്തും.എന്നാൽ പത്മകുമാറിനെ സർക്കാരിന് അത്രപ്രിയമല്ല.അദ്ദേഹത്തെ സംസ്ഥാന പോലീസ് മേധാവിയാക്കിയുമില്ല.മാത്യു കുഴൽനാടനെ വെറുപ്പിക്കാൻ സർക്കാരിന് താത്പര്യമില്ല. കത്തിൽ പ്രസ് ചെയ്യരുതെന്ന ആവശ്യം കുഴൽനാടന് മുമ്പിൽ അവതരിപ്പിക്കാൻ പറ്റിയ  ആളെ സർക്കാർ തിരയുന്നുണ്ട്. എന്നാൽ കുഴൽ നാടൻ വഴങ്ങാനുള്ള ഒരു സാധ്യതയും സർക്കാർ കാണുന്നില്ല. എന്നാൽ തിരികെ ചില സഹായങ്ങൾ നൽകി മാത്യുവിനെ കൈയിലെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. മാത്യുവിന്  എതിരെ നടക്കുന്ന വിജിലൻസ് അന്വേഷണംസർക്കാർ ചിലപ്പോൾ മരവിപ്പിച്ചേക്കും.     അതോ ത്വരിതാന്വേഷണം നടത്തി ഫയൽ ക്ലോസ്  ചെയ്യണമോ  എന്നും സർക്കാർ ആലോചിക്കുന്നുണ്ട്. മാത്യു തന്റെ പരാതിയിൽ പ്രസ്  ചെയ്താൽ  കാര്യങ്ങൾ കുഴയും. മകളെ തേടി ഇ.ഡി. വരുമെന്ന സംശയം പിണറായിക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന് തുടരാൻ കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ വാശിയോടെ നീങ്ങിയാൽ തൻ്റെ കാര്യത്തിൽ തീരുമാനമാകും എന്ന് പിണറായി കരുതുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൈയിലാണ് വീണാ വിജയൻ്റെ ഫയലുകൾ ഉള്ളത്.മാസപ്പടിയിലെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.. മാത്യു കുഴൽനാടൻ എംഎൽഎയുടെ ആദ്യ  പരാതി നികുതി സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ ഈ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലായിരുന്നു  സിപിഎം നേതൃത്വം . സംസ്ഥാന സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്ന ന്യായവാദമായിരിക്കും ഇതിനായി നേതാക്കൾ മുന്നോട്ട് വയ്ക്കുക. സംസ്ഥാന സർക്കാർ ആർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്? മുഖ്യമന്ത്രിയുടെ മകൾക്കെതിരെയാണ്. വെറും മുഖ്യമന്ത്രിയല്ല. പിണറായി വിജയനാണ് മുഖ്യമന്ത്രി. എന്നാൽ ഒന്നുംസംഭവിച്ചില്ല.      കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.  ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.ടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.   എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര കമ്പനികളിൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ചോദിച്ചു. മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി  നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും.യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. അതിനിടെ, സിഎംആർഎല്ലിൽനിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകൾ വീണ ഐജിഎസ്ടി അടച്ചുവെന്നു തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന എ.കെ. ബാലന്റെ ചോദ്യം കടന്നകൈ ആണെന്നു മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. അതേസമയം, വീണ ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ മാപ്പു പറയുമെന്നും കുഴൽനാടൻ പറഞ്ഞു. ഏതായാലും വിജിലൻസ് അന്വേഷണം ഒരു സെക്കന്റ് സ്റ്റെപ്പ് മാത്രമാണ്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള  (5 minutes ago)

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിര  (21 minutes ago)

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു  (31 minutes ago)

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് 3ന് തിയ്യറ്ററുകളില്‍ എത്തും  (33 minutes ago)

ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ  (38 minutes ago)

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം  (47 minutes ago)

കേതൻ അഗർവാളിന്റെ തലയിൽ വിഗ്, സംസാരത്തിനിടയിൽ വിക്കൽ; വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്നത് ഈ കാരണങ്ങളാൽ; പോലീസിന് മുന്നിൽ സിയയുടെ കുമ്പസാരം  (55 minutes ago)

സജ്നയും റസൂൽ പൂക്കിട്ടിയും സ്വർണ്ണക്കടത്തുകാർ; ​ഗുരുതര ആരോപണവുമായി ദിയ സന  (1 hour ago)

രാമക്ഷേത്ര സംഭാവനയിൽ നടന്നത് വലിയ അഴിമതി. സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്വം.. നടന്നത് ​ഗുരുതരമായ തെറ്റെന്ന് പ്രിയങ്ക ​ഗാന്ധി.  (1 hour ago)

Thamarassery മൂന്ന് പേരും സുരക്ഷിതർ  (1 hour ago)

മരിച്ച് മണ്ണടിഞ്ഞിട്ടും വേട്ടയാടൽ നിത്യശാന്തികിട്ടാതെ സലീംകുമാർ ആ കൊടുംചതിയ്ക്ക് പിന്നിൽ  (1 hour ago)

അതുൽ മഹാഫ്രോഡ്; ആദ്യം കല്യാണമുറപ്പിച്ച പെൺകുട്ടിയും ആത്മഹത്യ ചെയ്തു; സ്വർണം പണയം വച്ച് കാർ വാങ്ങിയ ശേഷം ചെയ്തു കൂട്ടിയത്; ഇരുപത്തിയേഴുകാരിയുടെ ജീവനെടുത്ത സംഭവം  (1 hour ago)

അസ്വസ്ഥരാണ് ഇ.ഡി സംഘം.  (1 hour ago)

ഒന്നരവര്‍ഷം മുന്‍പ് വിവാഹം; 50 പവനോളം സ്വര്‍ണം സ്ത്രീധനമായി നൽകി; വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ ഫോണിൽ സ്ത്രീകളുമായുള്ള ഫോട്ടോ; മരിക്കുന്നതിന് തൊട്ട് മുന്നേ അമ്മയ്ക്ക് അവസാന സന്ദേശം  (2 hours ago)

"വിവാഹത്തിൽ നിന്ന് ഒഴിഞ്ഞാൽ രണ്ടിനേയും ഞാൻ തീർക്കും" കേതനെ കൊല്ലാനുള്ള തീരുമാനം കാരണക്കാരൻ കേതൻ തന്നെ  (2 hours ago)

Malayali Vartha Recommends