എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണാ അറസ്റ്റിലായാൽ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മകള്‍ വീണാ വിജയന്‍ പ്രതിയാവുകയോ അറസ്റ്റിലാവുകയോ ചെയതാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.പിണറായി പിന്‍മാറമമെന്ന് പറയാന്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിക്കു ധൈര്യം പോരാത്ത സാഹചര്യത്തില്‍ പ്രകാശ് കാരാട്ടും ബംഗാള്‍ പ്രതിനിധികളുമാണ് മുന്നേ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മകള്‍ വീണ കരിമണല്‍ കമ്പനിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ചോദ്യത്തിന് പോളിറ്റ് ബ്യൂറോയില്‍ ഉത്തരം നല്‍കാന്‍ പിണറായിക്കു സാധിച്ചില്ല. മൂന്നു കോടി കിട്ടിയെങ്കില്‍ അതിന് ആദായനികുതി അടച്ചതിനാല്‍ പ്രശ്‌നം തീര്‍ന്നുവെന്ന എംവി ഗോവിന്ദന്റെ നീതികരണം പോളിറ്റ് ബ്യൂറോയില്‍ ചെലവായില്ല.
ഈ മാസം 29ന് ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ വീണ തായ്ക്കണ്ടിയെ പ്രതിപട്ടികയില്‍ ചേര്‍ക്കുമെന്ന് വ്യക്തമാണ്. വീണയുടെ അക്കൗണ്ടിലേക്ക് കരിമണല്‍ കമ്പനി പണം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കോഴയായിരുന്നതായാണ് ഇഡി തെളിയിക്കാന്‍ പോകുന്നത്. കരിമണല്‍ ഖനനത്തിന് പിണറായി വിജയന്‍ വഴിവിട്ടു സഹായം ചെയ്ത സാഹചര്യത്തില്‍ അടുത്തതായി പിണറായി വിജയനെയും ഇഡി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസങ്ങളില്‍ ഇഡിക്ക് മുന്നില്‍ വീണാ വിജയന്‍ തുടര്‍ച്ചയായി ഹാജരായത് പിണറായി വിജയനെയും പാര്‍ട്ടി നേതൃത്വത്തെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ലഹരിക്കേസില്‍ മാസങ്ങളോളം ജയിലിലായപ്പോള്‍, ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. അന്ന് പാര്‍ട്ടി സ്വീകരിച്ച അതേ നിലപാട് പിണറായി വിജയന്റെ കാര്യത്തിലും ആവര്‍ത്തിക്കണമെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നിരിക്കുന്നത്.
വീണ സാമ്പത്തിക കുറ്റകൃത്യം നടത്തിയതും കോഴ വാങ്ങിയതും പിണറായി വിജയന്റെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായതുകൊണ്ടാണ്. നിലവിലെ സാഹചര്യത്തില്‍ വീണ പ്രതിപട്ടികയില്‍ വരുമെന്നിരിക്കെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് സാധിക്കില്ല. ഇഡി ചോദിച്ച നിര്‍ണായകമായ ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ല. എക്‌സലോജിക് കമ്പനി എന്തിനു പണം തന്നു, എന്ത് സേവനം അവര്‍ക്കു നല്‍കി, വെറുതെ പണം തന്നാല്‍ തന്നെ മുഖ്യമന്ത്രിയുടെ മകള്‍ എന്തിനു സ്വീകരിച്ചു തുടങ്ങിയ ഒരു ചോദ്യത്തിനും മറുപടിയില്ല. സിഎംആര്‍എല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ നല്‍കിയ മൊഴികളിലെ അവ്യക്തതകള്‍ മാത്രമല്ല തുടര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നതും ഇഡിയെ ചൊടിപ്പിച്ചിട്ടുണ്ട്.
എസ്എഫ്ഐഒയുടെ കണ്ടെത്തലുകളും ഇഡിക്ക് ലഭിച്ച മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വീണയെ കൂടുതല്‍ കുരുക്കിലാക്കുന്നു. അന്വേഷണം പിണറായിയിലേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പിണറായി വിജയനെതിരെ പോളിറ്റ് ബ്യൂറോയില്‍ പലര്‍ക്കും ചോദ്യം ചെയ്യാന്‍ ഭയമായിരുന്നു. എന്നാല്‍ ഇലക്ഷനിലെ ദയനീയ തോല്‍വിയോടെ പിണറായി വിജയന്റെ അടിതെറ്റിക്കഴിഞ്ഞു. പിണറായി വിജയന്റെ ധാര്‍ഷ്ട്യവും എംവി ഗോവിന്ദന്റെ അഹന്തയുമാണ് കേരളത്തിലെ ദയനീയ തോല്‍വിക്കു കാരണമായതെങ്കിലും സംസ്ഥാന സെക്രട്ടറിയറ്റ് അതൊന്നും പോളിറ്റ് ബ്യൂറോയെ ധരിപ്പിച്ചിട്ടില്ല.
പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്കെടാ നിലപാടുകളും കുലംകുത്തി പ്രയോഗവും ഡാഷ്‌മോനേ പ്രയോഗവും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പികെ ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കതിനെയും പോളിറ്റ് ബ്യൂറോ ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ എംവി ഗോവിന്ദന് യാതൊരു മറുപടിയും നല്‍കാനായില്ല.
കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും ഗുരുതരമായ സംഘടനാ ദൗര്‍ബല്യങ്ങളുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തി. ജനവികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും പി ബി നിര്‍ദേശിച്ചു. എന്നാല്‍ പിണറായി വിജയനും എംവി ഗോവിന്ദനും മാറാതെ കേരളത്തില്‍ സിപിഎം ഗതിപിടിക്കില്ലെന്ന ഉറച്ച ബോധ്യം പോളിറ്റ് ബ്യൂറോയ്ക്കുണ്ട്.
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും കഴിഞ്ഞ പിബിയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിണറായിയുടെ മകള്‍ വീണയെ തുടര്‍ച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യം സിപിഎമ്മിന്റെ അടിത്തറയിളക്കുമെന്ന് വ്യക്തമാണ്. വീണ കോഴ വാങ്ങിയെന്നും അതിന് പിണറായി വിജയന്‍ കരിമണല്‍ കര്‍ത്തായ്ക്ക് വഴി വിട്ട സഹായം ചെയ്തുവെന്നും പാര്‍ട്ടിയിലെ തലച്ചോറു പണയപ്പെടുത്തിയ അടിമസഖാക്കള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും വ്യക്തമാണ്. ആ നിലയില്‍ പോളിറ്റ് ബ്യൂറോയ്ക്ക് പിണറായി വിജയനെ നീതീകരിക്കുക എളുപ്പമല്ല.
https://www.facebook.com/Malayalivartha

























