രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം.... ബിജെപിയുടെ നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്....നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കും...ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രംഗത്ത്...

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്. ബിജെപിയുടേത് ഫാസിസ്റ്റ് നടപടിയാണെന്ന് എഐസിസി ചൂണ്ടിക്കാട്ടി. എഐസിസി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കുംകഴിഞ്ഞദിവസമാണ് രാഹുലിനെ രാവണനായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റർ ബിജെപിയുടെ എക്സ് ഹാൻഡിലിൽ വന്നത്. പുതിയ യുഗത്തിലെ രാവണൻ എന്ന വിശേഷണത്തോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ധർമ്മത്തിനു ഭാരതത്തിനും എതിരെ പ്രവർത്തിക്കുകയും ഭാരതത്തെ നശിപ്പിക്കുകയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും പോസ്റ്റർ പങ്കുവെച്ച് ബിജെപി ഫോർ ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പറഞ്ഞു.”പുതിയ യുഗത്തിലെ രാവണന്‍ ഇതാ.
അയാള്‍ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നു, ഭാരതത്തെ നശിപ്പിക്കുകയാണ് അയാളുടെ ലക്ഷ്യം” ‘രാവണന്‍.. ഒരു കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മ്മാണം, സംവിധാനം ചെയ്തത് ജോര്‍ജ്ജ് സോറോസ്’ ഇങ്ങനെ ആയിരുന്നു ബിജെപി ഹാന്‍ഡിലിന്‍ വന്ന പോസ്റ്റ്.പോസ്റ്ററിന് പിന്നിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് രംഗത്തെത്തി. കോണ്‍ഗ്രസ് എംപിയും പാര്‍ട്ടി മുന്‍ അധ്യക്ഷനുമെതിരെയുള്ള നീക്കം അക്രമം അഴിച്ചുവിടാനും പ്രകോപിക്കാനും ലക്ഷ്യവെച്ചുള്ളതാണെന്ന് ജയറാം രമേശ് പറഞ്ഞു.
ബിജെപി നടപടിയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച നടപടി അപകടകരമാണെന്ന് ജയറാം രമേശ് പറഞ്ഞുബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. ഇക്കാരണത്താലാണ് രാഹുലിനെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കാൻ ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ് തുടങ്ങിയത്. ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരുതുള്ളി ചോരപൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ബിജെപിയുടെ അക്രമ ആഹ്വാനത്തിനെതിരെ രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പോസ്റ്ററിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി.
രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രിയങ്ക ഗാന്ധി ചോദിച്ചു.'ഏറെ ആദരണീയരായ നരേന്ദ്ര മോദി, ജെ.പി. നഡ്ഡ, രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ആക്രമണോത്സുകവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ? ധാര്‍മികതയെക്കുറിച്ച് നിങ്ങള്‍ പ്രതിജ്ഞയെടുത്തിട്ട് അധികമായിട്ടില്ല. നിങ്ങളുടെ വാഗ്ദാനങ്ങൾ പോലെ, പ്രതിജ്ഞകളും നിങ്ങൾ മറന്നുപോയോ', പ്രിയങ്ക എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു
https://www.facebook.com/Malayalivartha




















