സ്ഫോടനം നടന്നത് ഒക്ടോബർ 29 നാണെങ്കിലും അതിനുള്ള തയാറെടുപ്പുകൾ പ്രതി നേരത്തേ നടത്തിയിരുന്നു... യുട്യൂബ് വിഡിയോ കണ്ടാണ് ഐഇഡി ബോംബുകൾ ഉണ്ടാക്കുന്ന വിധം ഡൊമിനിക് മാർട്ടിൻ പഠിച്ചത്... ഇതിനുവേണ്ടി ഒട്ടേറെത്തവണ ഡൊമിനിക് മാർട്ടിൻ യുട്യൂബ് വിഡിയോ കണ്ടിട്ടുണ്ടാകണം. ..എന്നാൽ ഈ നീക്കം നമ്മുടെ സൈബർ പൊലീസിന്റെ നിരീക്ഷണ വലയത്തിലെത്തിയില്ല എന്ത് കൊണ്ട്..?!

ഒക്ടോബർ 29ന്, പുലർച്ചെ 4.55ന് ഡൊമിനിക് മാർട്ടിൽ തമ്മനത്തെ വീട്ടിൽനിന്നിറങ്ങി.ദേശീയ പാതയിലൂടെ യാത്ര.5.40നു സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വീട്ടിലെത്തി
വീടിന്റെ ടെറസിൽ ബോംബ് നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടന്നു. 6.30നു ബോംബുകൾ തയാറായി. ഏഴിനു ബോംബുമായി സ്കൂട്ടറിൽ കളമശേരിയിലെ സംറ കൺവൻഷൻ സെന്ററിലെത്തി. യഹോവയുടെ സാക്ഷികളുടെ മേഖലാതല കൺവൻഷൻ നടക്കുന്നത് അവിടെയാണ്. 7.10നു രണ്ടു സഞ്ചികളിൽ 3 ബോംബുകൾ വീതം നിറച്ചു രണ്ടിടത്തു 2 കസേരകൾക്കടിയിലായി വച്ചു. 8.30നു വീണ്ടും സഞ്ചികൾക്കു സമീപമെത്തി ബോംബിലെ ബാറ്ററി ഓൺ ചെയ്തു. 9.35നു ഹാളിനു പിന്നിലിരുന്നു റിമോട്ടിൽ വിരലമർത്തി. രണ്ട് സ്ഫോടനം. പിന്നീടു നടന്ന കാര്യങ്ങൾ കേരളമറിയും. സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു. ഒട്ടേറെ കുടുംബങ്ങൾ കണ്ണീരിലായി. സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് ഇപ്പോഴും കേരളീയ ജനത മുക്തരായിട്ടില്ല.
എവിടേ സംഭവിച്ചത് വൻ സുരക്ഷ വീഴ്ച . കൺവൻഷൻ നടന്ന ഓഡിറ്റോറിയത്തിൽ അക്രമി പൂർണസ്വതന്ത്രനായി പലവട്ടം കയറിയിറങ്ങി ബോംബ് സ്ഥാപിച്ചു. അതേ ഓഡിറ്റോറിയത്തിലിരുന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ബോംബ് സ്ഫോടനം നടത്തി. പിന്നീട് ആരുമറിയാതെ അവിടെ നിന്നു സ്കൂട്ടറിൽ യാത്ര തുടർന്നു.
ഇതിനിടയിൽ ഫെയ്സ്ബുക് ലൈവിലൂടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. എന്നിട്ടു സ്വയം കീഴടങ്ങി. കൊച്ചി പോലൊരു മഹാനഗരം ഇത്തരം ആക്രമണങ്ങളിൽനിന്നു സുരക്ഷിതമാണോയെന്നൊരു ചോദ്യം കൂടിയാണ് ആ സ്ഫോടനത്തിനൊപ്പം ഉയരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നിട്ടുണ്ടെങ്കിലും കേരളത്തിന് ഇത്തരമൊരു ആക്രമണരീതി പുതുമയാണ്.
ഡൊമിനിക് മാർട്ടിന് ഒരു പ്രസ്ഥാനത്തോടു തോന്നിയ വിരോധമാണ് ഒട്ടേറെപ്പേരുടെ ജീവനെടുത്ത ഒരു ബോംബ് സ്ഫോടനമായി മാറിയത്. ഇത്തരത്തിൽ അപ്രതീക്ഷിതമായ സുരക്ഷാ വെല്ലുവിളികളെ കൂടി നേരിടാൻ കഴിയുന്ന വിധം നമ്മുടെ സുരക്ഷാ സന്നാഹം ശക്തിപ്പെടേണ്ടതുണ്ട്.
സ്ഫോടനം നടന്നത് ഒക്ടോബർ 29 നാണെങ്കിലും അതിനുള്ള തയാറെടുപ്പുകൾ പ്രതി നേരത്തേ നടത്തിയിരുന്നു. പൊലീസിനു നൽകിയ മൊഴിയനുസരിച്ച് യുട്യൂബ് വിഡിയോ കണ്ടാണ് ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) ബോംബുകൾ ഉണ്ടാക്കുന്ന വിധം ഡൊമിനിക് മാർട്ടിൻ പഠിച്ചത്. ഇതിനുവേണ്ടി ഒട്ടേറെത്തവണ ഡൊമിനിക് മാർട്ടിൻ യുട്യൂബ് വിഡിയോ കണ്ടിട്ടുണ്ടാകണം. എന്നാൽ ഈ നീക്കം നമ്മുടെ സൈബർ പൊലീസിന്റെ നിരീക്ഷണ വലയത്തിലെത്തിയില്ല. അത്യാധുനിക വിവരസാങ്കേതികവിദ്യയിലെ വൻ വിപ്ലവങ്ങൾക്കു ലോകം സാക്ഷ്യം വഹിക്കുന്ന കാലത്ത് ഇന്റർനെറ്റിൽ തുടർച്ചയായി ഗവേഷണം നടത്തി ഒരാൾ ബോംബുണ്ടാക്കാൻ ശ്രമിച്ചാൽ അക്കാര്യം അറിയാൻ കേരള പൊലീസിനു സംവിധാനമില്ലെന്നതു പോരായ്മയല്ലേ!.
https://www.facebook.com/Malayalivartha

























