സുരേഷ് ഗോപിയെ തേജോ വധം ചെയ്യുന്നത് ഇനിയും നിർത്തിയിട്ടില്ല....പ്രകോപിതനാക്കാൻ ഇന്നും ശ്രമം...'ആളാകാൻ വരരുത് തന്നോട്, കോടതിയാണ് ഇനി നോക്കുന്നത്...'തിരിച്ചടിച്ച് സുരേഷ് ഗോപി...വീഡിയോ വൈറൽ...

സുരേഷ് ഗോപിയെ തേജോ വധം ചെയ്യുന്നത് ഇനിയും നിർത്തിയിട്ടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് വീണ്ടും ഇന്ന് നടന്നത്. അദ്ദേഹത്തോടൊപ്പം നിൽക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ടിയം കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം വച്ച ഒരിക്കലും അദ്ദേഹത്തിന്റെ അടുത്തേക്ക് പോകരുത്. കയർത്ത് സംസാരിച്ച റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തകയ്‌ക്ക് ശക്തമായ മറുപടി നൽകി നടൻ സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂർ ഗിരിജാ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം സുരേഷ് ഗോപിക്കെതിരെ പ്രകോപനപരമായി സംസാരിച്ചും കോടതിയെ പുച്ഛിച്ചുമായിരുന്നു മാദ്ധ്യമപ്രവർത്തക സംസാരിച്ചത്.
കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാദ്ധ്യമപ്രവർത്തക വാദം ഉന്നയിച്ചതോടെ സുരേഷ് ഗോപി മറുപടി നൽകുകയും ചെയ്തു.കേസിന്റെ കാര്യങ്ങൾ കോടതിയിലാണെന്നും ഇനി കോടതി നോക്കിക്കോളും എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ എന്ത് കോടതി എന്നായിരുന്നു റിപ്പോർട്ടർ ടിവി മാദ്ധ്യമപ്രവർത്തകയുടെ മറുചോദ്യം. കേസ് സംബന്ധിച്ച കാര്യങ്ങൾ നോക്കുന്നത് കോടതിയാണെന്ന് പറഞ്ഞിട്ടും പിന്മാറാതിരുന്ന മാദ്ധ്യമപ്രവർത്തക ബഹളം വച്ചായിരുന്നു സുരേഷ് ഗോപിയോട് കയർത്തത്. മാദ്ധ്യമപ്രവർത്തകയുടെ കടന്നുകയറ്റം അതിരുകടന്നതോടെ സുരേഷ് ഗോപിയും ശക്തമായി പ്രതികരിച്ചു.ഗരുഡൻ സിനിമയെ കുറിച്ച് സംസാരിക്കണമെങ്കിൽ റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തക പിന്മാറാണമെന്നായിരുന്നു അദ്ദേഹം മറ്റ് മാദ്ധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടത്.
താൻ കോടതിയെ ബഹുമാനിച്ച് മുന്നോട്ട് പോകുന്നയാളാണ്.ആ കോടതിയെയാണ് കച്ചവടക്കാരൻ പഠിപ്പിച്ചു വിട്ടിരിക്കുന്ന വാചകങ്ങൾ ഉപയോഗിച്ച് മാദ്ധ്യമപ്രവർത്തക അപമാനിച്ചത്. എന്ത് കോടതി എന്ന് ചോദിക്കാൻ ആർക്കും ആവകാശമില്ല എന്നായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ പെരുമാറ്റത്തെക്കുറിച്ച് സുരേഷ് ഗോപിയുടെ പ്രതികരണം.സുരേഷ് ഗോപിയുടെ ഗരുഡന് വൻ സ്വീകരണമാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. മലയാള സിനിമാ പ്രേമികൾക്ക് സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്നത് കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ്. അതിന്റെ തെളിവാണ് ഇന്നലെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ കാണുന്നത്. ഇന്ന് തൃശൂർ ഗിരിജ തീയേറ്ററിൽ വനിതകൾക്കായി പ്രത്യേക ഷോയും ഒരുക്കിയിരുന്നു. തന്റെ സഹോദരിമാർക്കൊപ്പമിരുന്ന് സിനിമ കാണാൻ സുരേഷ് ഗോപി എത്തിയിരുന്നു.സിനിമയ്‌ക്ക് കിട്ടുന്നത് വലിയ പിന്തുണയാണെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലെ വനിതകൾ വിളിച്ചു, താൻ വന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗിരിജ തീയേറ്ററും ഒരു വനിതയുടെ പ്രയത്നമാണ്.
ഗിരിജ തിയേറ്ററിന് പ്രതിസന്ധിയുണ്ടായപ്പോൾ സംസാരിച്ചിരുന്നു. മറ്റു ജില്ലകളിലേക്കും പോകുന്നുണ്ടെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.സുരേഷ് ഗോപിയോടൊപ്പം ബിജുമേനോനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്ന അഭിപ്രായവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. അഞ്ചാം പാതിര അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ലീഗൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ഗരുഡന്‍. 12 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ വേഷമിടുന്നത്.
https://www.facebook.com/Malayalivartha

























