Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

മദ്യനയം സംബന്ധിച്ച് പ്രാഥമിക ആലോചനപോലും, ആരംഭിച്ചിട്ടില്ലെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളം... ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ് വിളിച്ചിരുന്നു..

26 MAY 2024 03:16 PM IST
മലയാളി വാര്‍ത്ത

മദ്യനയം സംബന്ധിച്ച് പ്രാഥമിക ആലോചനപോലും ആരംഭിച്ചിട്ടില്ലെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളം. പുതിയ മദ്യനയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ് വിളിച്ചിരുന്നു. ടൂറിസം മാർക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ് ലിങ്കും പാസ്വേഡും അയച്ചത്. വിവാദത്തിന് ശേഷമാണ് എക്‌സൈസ് മന്ത്രി ഇക്കാര്യം അറിഞ്ഞത്. അതും യൂറോപ്യൻ പര്യടനത്തിനിടെ. ഇത് എക്‌സൈസ് വകുപ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.മദ്യനയത്തെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗമെന്ന ആമുഖത്തോടെയായിരുന്നു അറിയിപ്പ്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

 

മദ്യനയം സംബന്ധിച്ച് പ്രാരംഭചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ടൂറിസം ഡയറക്ടർ യോഗം വിളിച്ചു എന്നതാണ് വസ്തുത. എക്‌സൈസ് വകുപ്പിലും ടൂറിസം വകുപ്പ് ഇടപെടുന്നതിന് തെളിവായിരുന്നു ഇത്. എക്‌സൈസിനെ അറിയിക്കാതെ യോഗം വിളിച്ചതിൽ മന്ത്രി എംബി രാജേഷിനും പ്രതിഷേധമുണ്ട്. എന്നാൽ ഇത് ആരേയും അറിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മന്ത്രി. പാർട്ടിയോട് പോലും പരാതി പറഞ്ഞാൽ അത് മറ്റ് തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നതാണ് വസ്തുത.മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസാണ് ടൂറിസം മന്ത്രി.മുഖ്യമന്ത്രിയുടേയും ടൂറിസം മന്ത്രിയുടേയും അറിവോടെയാണ് ടൂറിസം വകുപ്പ് യോഗം വിളിച്ചതെന്നാണ് സൂചന. എക്‌സൈസ് മന്ത്രിയെ അറിയിക്കാതെയാണ് യോഗമെന്നും സൂചനയുണ്ട്. ഡ്രൈ ഡേയും ബാറുകളുടെ സമയം കൂട്ടലും ടൂറിസത്തിന് വേണ്ടിയെന്ന വ്യാജേന അവതരിപ്പിക്കാനായിരുന്നു നീക്കം.

ഇടതു മുന്നണിയും ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല. ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെ നയപരമായ കാര്യങ്ങളിലെ ഉദ്യോഗസ്ഥ യോഗം ഇടതുകക്ഷികളേയും ഞെട്ടിച്ചിട്ടുണ്ട്. മദ്യ നയത്തിൽ ചർച്ച പോലും നടന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞത് ഈ യോഗത്തെ കുറിച്ച് അറിയാതെയാണ്.മദ്യനയത്തിലെ ഇളവിനായി പണപ്പിരിവെന്ന ഓഡിയോയിലെ അനിമോന്റെ മലക്കം മറിച്ചിൽ ഒത്തുതീർപ്പിന്റെ ഭാഗമെന്നു സൂചന ശക്തമാണ്. സർക്കാരനെതിരെ നിൽക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങളും മനസ്സിലാക്കിയാണ് മനംമാറിയത്. ഇതോടെയാണ് പരസ്യമായി വിശദീകരണം നൽകാതെ വാട്‌സാപ് സന്ദേശം നൽകി തലയൂരിയത്. മദ്യനയം പ്രഖ്യാപിക്കാനിരിക്കെ എത്തിയ അനിമോന്റെ ശബ്ദ സന്ദേശം രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയിരുന്നു. ഓഡിയോ പുറത്തു വന്നതിനു പിന്നാലെ ശബ്ദത്തിന്റെ ഉടമ അനിമോന്റെ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ മദ്യ നയത്തിൽ ചർച്ച നടന്നില്ലെന്നും മറ്റും പറഞ്ഞ് മന്ത്രി എംബി രാജേഷ് പൊലീസിന് പരാതി നൽകി.

 

അതിന് ശേഷം അദ്ദേഹം വിദേശത്തേക്ക് കടന്നു. പിന്നാലെയാണ് ടൂറിസം വകുപ്പിന്റെ ഇടപെടൽ പുറത്തു വന്നത്.രണ്ടു ദിവസത്തെ മൗനത്തിനുശേഷം വാട്‌സാപ് സന്ദേശവുമായി അനിമോൻ എത്തിയതിനു പിന്നിൽ കടുത്ത സമ്മർദമെന്നാണ് സൂചനയുണ്ട്. ബാറു നടത്തിപ്പുകാരൻ സർക്കാരിനെതിരെ തിരിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് സഹപ്രവർത്തകർ വഴി ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ് സന്ദേശമെത്തിയത്. ഇത് സർക്കാരിനും ആശ്വാസമാണ്. സർക്കാർ മദ്യനയപരിഷ്‌കരണം ആരംഭിച്ചതിന്റെ തെളിവാണ് ടൂറിസം വകുപ്പിന്റെ യോഗം. മദ്യനയത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവാണ് ഉടൻ യോഗംചേരാൻ ബാറുടമകളെ പ്രേരിപ്പിച്ചത്. അവരുടെ യോഗ അജണ്ടയിലും മദ്യ നയം പരാമർശിച്ചിരുന്നു. മദ്യവർജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതുസർക്കാർ തുടരുന്നത് ബാറുകളുടെ എണ്ണം കൂട്ടുന്ന മദ്യനയമായിരുന്നു ഇടതു സർക്കാരിന്റേത്.

 

ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എട്ടുവർഷത്തിനിടെ ഇത് 801 ആയി ഉയർന്നിരിക്കുകയാണ്. ബാറുടമകൾ തമ്മിലുള്ള കിടമത്സരത്തിനും സർക്കാർ സ്‌പോൺസേഡ് പണപ്പിരിവിനും വഴിയിടുന്നത് യഥേഷ്ടം ബാറുകൾ തുറക്കാൻ അനുവദിക്കുന്ന മദ്യനയമാണെന്ന വിമർശനം ശക്തമാണ്. യു.ഡി.എഫ്. സർക്കാർ പൂട്ടിയ 282 ബാറുകൾ തുറക്കാൻ അനുമതി നൽകിയാണ് പിണറായി സർക്കാരിന്റെ ആദ്യ മദ്യനയം പിറന്നത്. ത്രീ സ്റ്റാറിലേക്കെത്തി ലൈസൻസ് നേടിയ ബിയർ-വൈൻ പാർലറുകളെയും ലൈസൻസ് പുതുക്കലായി പരിഗണിച്ച് പുതിയ ബാറുകളുടെ കണക്കിൽനിന്നും ഒഴിവാക്കി. ഇതിലൂടെ മാത്രം 442 ബാറുകൾ തുറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (1 hour ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (2 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (4 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (4 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (4 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (4 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (4 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (4 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (5 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (6 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (6 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (6 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (7 hours ago)

Malayali Vartha Recommends