Widgets Magazine
11
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്


യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...


ഒഴിവായത് വന്‍ ദുരന്തം..... തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് 


തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്ക്: നാലുപേരുടെ പരിക്ക് ഗുരുതരം: ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം; യുവാവ് വാഹനം ഓടിച്ച് പഠിക്കുകയായിരുന്നുവെന്ന് പൊലീസ്...


നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്...

മുല്ലപ്പെരിയാറിൽ വീണ്ടും അപായ മുന്നറിയിപ്പ്; ഇനിയൊരു പ്രളയം താങ്ങില്ല...

16 JULY 2024 03:47 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്ന ലേഖനവുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ കേരളത്തിൽ ഈ വിഷയം ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ആണ് ഒരു മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്. നൂറു വർഷം മുമ്പത്തെ മഹാപ്രളയത്തിന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലപ്രവാഹവും കാരണമായെന്നും സമാനമായൊരു പ്രളയമുണ്ടായാൽ അണക്കെട്ടിന് അപകടമുണ്ടാകുമെന്നുമുള്ള ആധികാരിക റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. അന്നത്തെ ഡാം സൂപ്രണ്ട് ജെ. ജോൺസൻ തയ്യാറാക്കി മദ്രാസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണിത്.

1924 ജൂലായ് 16,17 തീയതികളിൽ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത പേമാരിയിൽ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടാണ് ജലപ്രവാഹത്തെ അന്ന് അതിജീച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 1924 ജൂലായ് 16ന് വൈകിട്ട് 5.30 മുതൽ 17ന് രാവിലെ 10 വരെ 10 ഷട്ടറുകളും തുറന്നിട്ട് സെക്കൻഡിൽ 89,217 ഘനയടി ജലമൊഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് താണില്ല. 152 അടി പരമാവധി സംഭരണശേഷിയും കവിഞ്ഞ് 153.90 അടി വരെ ജലനിരപ്പെത്തി. ഗുരുതരാവസ്ഥ തിരുവിതാംകൂർ സർക്കാർ അറിഞ്ഞില്ല. അണക്കെട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയിക്കാൻ തിരുവിതാംകൂർ സർക്കാരിലേക്ക് നാലു തവണ ടെലിഗ്രാം അയച്ചെങ്കിലും സന്ദേശം ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

അണക്കെട്ട് തുറുന്നുവിടേണ്ട സാഹചര്യമുണ്ടായാൽ തിരുവിതാംകൂർ ചീഫ് സെക്രട്ടറി, കോട്ടയം ദിവാൻ പേഷ്കാർ, തിരുവിതാംകൂർ ചീഫ് എൻജിനിയർ, കൊച്ചി ദിവാൻ, ദേവികുളം കമ്മിഷണർ എന്നിവർക്ക് ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു മുല്ലപ്പെരിയാർ പാട്ടക്കരാറിലെ വ്യവസ്ഥ. 1924ന് സമാനമായ രീതിയിൽ പ്രളയമുണ്ടായാൽ മുല്ലപ്പെരിയാർ അണക്കെട്ട് അപകടത്തിലാകുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഡാം സൂപ്രണ്ടിന്റെ റിപ്പോർട്ടിന് അനുബന്ധമായുള്ളതാണിത്. അണക്കെട്ടിന്റെ വലതുവശത്തെ പാർശ്വഭിത്തിയുടെ ദുർബലാവസ്ഥയാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.

 

 

ജൂലായ് 15 മുതൽ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന പേമാരിയും മഹാപ്രളയവുമാണ് 99ലെ വെള്ളപ്പൊക്കം. നാശനഷ്ടങ്ങളും ആയിരങ്ങളുടെ ജീവഹാനിയും സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഭൂകമ്പ ബാധിത പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. അപകടമുണ്ടായി അണക്കെട്ട്‌ തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ്‌ 1895ലാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്‌. യു.എന്‍ നടത്തിയ പഠനവും മുമ്പ്‌ ഈ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ലോകത്തു നിരവധി അണക്കെട്ടുകള്‍ കാലാവസ്‌ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്‌. അവയില്‍ ഏറെയും ഇന്ത്യയിലും ചൈനയിലുമാണ്‌. അതില്‍തന്നെ ഏറ്റവും അപകടകരമായ സ്‌ഥിതിയിലുള്ളതാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌. ഈ അണക്കെട്ട്‌ എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാം. മുല്ലപ്പെരിയാർ അണക്കെട്ടിന് 129 വർഷത്തിലേറെ പഴക്കമുണ്ട്, പ്രത്യക്ഷത്തിൽ തന്നെ കാണാനാവുന്ന കേടുപാടുകൾ മുല്ലപ്പെരിയാർ ഡാമിന് സംഭവിച്ചിട്ടുണ്ട്.

 

 

 

മാത്രമല്ല ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലപ്പെരിയാർ തകർന്നാൽ 35ലക്ഷം പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ അവർ വിശദീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളിൽ നിന്നുള്ള അപകടസാധ്യതകൾ കൂടുതൽ ആശങ്ക ഉയർത്തന്നവയാണ്. നിർമ്മാണസമയത്ത് സങ്കൽപ്പിക്കാൻ കഴിയുന്നഏറ്റവും മോശം സാഹചര്യങ്ങളെ ചെറുക്കുന്ന തരത്തിലാണ് ഡാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, കാലാവസ്ഥയിൽ വരുന്ന മാറ്റം അണക്കെട്ടുകളെ ദുർബലമാക്കുന്നുണ്ട്.

അണക്കെട്ട് നിർമ്മിക്കുന്ന കാലത്ത് നൂറ്റാണ്ടിലൊരിക്കൽ കണക്കാക്കപ്പെട്ടിരുന്ന വെള്ളപ്പൊക്കം, പ്രളയം, വരൾച്ച, തുടങ്ങിയുള്ള കാലാവസ്ഥാ സംഭവങ്ങൾ ക്രമാനുഗതമായ വർധനവോടെ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു, ഇവയ്ക്ക് മുന്നിൽ അണക്കെട്ടുകൾ തകരുകോ അല്ലെങ്കിൽ അവയുടെ സമഗ്രത ഗണ്യമായി ദുർബലമാകുകയോ ചെയ്യുന്നുവന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുന്നു എന്ന് ഇരുവരും നിരീക്ഷിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍....  (17 minutes ago)

വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്  (28 minutes ago)

മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍  (52 minutes ago)

ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ...  (1 hour ago)

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പ്രമോദിനായി തിരച്ചില്‍ തുടരുന്നു....  (1 hour ago)

11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ കൂടി  (1 hour ago)

ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി...  (1 hour ago)

കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ  (2 hours ago)

യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...  (2 hours ago)

ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി  (2 hours ago)

തുണയായത് പൈലറ്റിന്റെ മനസാന്നിധ്യം....  (3 hours ago)

കാര്‍ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വഴിയിലുപേക്ഷിച്ച് മുങ്ങി  (9 hours ago)

കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി  (9 hours ago)

വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍  (10 hours ago)

Malayali Vartha Recommends