തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്ക്: നാലുപേരുടെ പരിക്ക് ഗുരുതരം: ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം; യുവാവ് വാഹനം ഓടിച്ച് പഠിക്കുകയായിരുന്നുവെന്ന് പൊലീസ്...

നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്കേറ്റു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ആണ് അപകടം. കാർ അമിത വേഗത്തിലായിരുന്നവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചു. കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. വട്ടിയൂർക്കാവ് സ്വദേശിയാണ് കാറോടിച്ചിരുന്നത്.
കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്ന് ആർടിഒ വ്യക്തമാക്കി. ഒരു ഓട്ടോഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടമുണ്ടാക്കിയ കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാർ ഓടിച്ച വിഷ്‌ണുനാഥ് എന്ന യുവാവിനെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. യുവാവ് വാഹനം ഓടിച്ച് പഠിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിന് അടുത്തിടെ ലൈസൻസ് ലഭിച്ചിരുന്നു. വാഹനം ഓടിച്ചുപഠിക്കാനായി അമ്മാവനൊപ്പമാണ് ഇയാൾ എത്തിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഓട്ടോ ഡ്രൈവർമാരായ ഷാഫി, സുരേന്ദ്രൻ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. നടപ്പാതയിലൂടെ പോയ ഒരു സ്ത്രീക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉയരത്തിലുള്ള നടപ്പാതയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവിങ് പരിശീലനത്തിനിടെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ
https://www.facebook.com/Malayalivartha






















