Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളും പിണറായിയെ അടിച്ചിറയ്ക്കുന്നു ! തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനം; പിണറായിസം ഈ പ്രസ്ഥാനത്തെ നശിപ്പിച്ചെന്ന് നേതാക്കളുടെ രോഷപ്രകടനം,തൈക്കണ്ടിയില്‍ കുടുംബത്തെ ഇനി താങ്ങേണ്ട കാര്യമില്ലെന്ന് പച്ചയ്ക്ക് വിളിച്ച് പറയുന്നു

18 JULY 2024 06:44 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ നിന്നും പിണറായിസം അടിച്ച് വെളിയില്‍ കളഞ്ഞ് ചാണകവെള്ളം തളിയ്ക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പിണറായിക്ക് നേരെ പൊട്ടിത്തെറിച്ച് നേതാക്കളും അമികളും. അയാളുടെ മോശം പെരുമാറ്റമാണ് പാര്‍ട്ടിയെ ഈ ഗതിയിലെത്തിച്ചത്. തോറ്റിട്ടും അഹന്തയ്ക്ക് യാതൊരു കുറവുമില്ലെന്നും ചര്‍ച്ച. പിണരായി കുടുംബത്തിനും നേരെയും ശക്തമായ പ്രതിഷേധം. പിണറായിയെ താങ്ങുന്ന ഗോവിന്ദനും തലങ്ങും വിലങ്ങും അടി.

സി.പി. എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്റെ തട്ടകമായ കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായിവിജയനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയറിപ്പോര്‍ട്ടു അവതരിപ്പിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ ജനറല്‍ ബോഡി യോഗത്തിലാണ് മേല്‍കമ്മിറ്റി അംഗത്തിന്റെ എതിര്‍പ്പു മറികടന്നു കൊണ്ടു മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

കഴിഞ്ഞ ദിവസം അക്കിപറമ്പ് സ്‌കൂളിലാണ് യോഗം ചേര്‍ന്നത്. സി.പി. എം തളിപറമ്പ് ഏരിയാസെക്രട്ടറി കെ.സന്തോഷാണ് യോഗത്തില്‍ സംസ്ഥാനകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംസ്ഥാനകമ്മിറ്റി കണ്ടെത്തിയ പരാജയകാരണങ്ങളായ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം, അടിസ്ഥാന വോട്ടുകള്‍ ലഭിക്കാതെ പോയത്, ഈഴവവോട്ടുകള്‍ ചോരല്‍, ക്ഷേമപെന്‍ഷന്‍ കുടിശിക, മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവയായിരുന്നു മേല്‍ കമ്മിറ്റി പ്രതിനിധിയുടെ റിപ്പോര്‍ട്ടിങ്.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയമാണ് തോല്‍വിക്കു കാരണമെന്ന കണ്ടെത്തല്‍ ചെറുതാക്കി കൊണ്ടു കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടു അനുവദിക്കാത്ത നയങ്ങളാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്നായിരുന്നു ഏരിയാസെക്രട്ടറിയുടെ മുഖ്യ ഊന്നല്‍. സംസ്ഥാനസര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ, മറ്റു മന്ത്രിമാരെയോപാര്‍ട്ടി സംസ്ഥാന നേതാക്കളെയോ മൃദുവായി പോലും വിമര്‍ശിക്കാതെയുളള റിപ്പോര്‍ട്ടിങാണ് നടന്നത്. ഏകദേശം രണ്ടു മണിക്കൂറോളം നടന്ന റിപ്പോര്‍ട്ടിങിന് ശേഷം തങ്ങള്‍ക്കും ചിലതു പറയാനുണ്ടെന്നായി പങ്കെടുത്തവരില്‍ ചിലര്‍.

എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍റിപ്പോര്‍ട്ട് അവതരണം മാത്രമേയുളളൂവെന്നും ചര്‍ച്ചയ്ക്ക് അനുമതിയില്ലെന്ന നിലപാട് മേല്‍ക്കമ്മിറ്റി സ്വീകരിച്ചു. ഇവിടെ ചര്‍ച്ച വേണ്ടെന്ന കര്‍ശനനിലപാട് സ്വീകരിച്ച ഏരിയാസെക്രട്ടറി പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് കരിമ്പത്തെ ഒരു മുതിര്‍ന്ന പാര്‍ട്ടി അംഗം തനിക്ക് ചിലകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റു നിന്നത്. ഇതോടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെയുളള വിമര്‍ശനങ്ങളുടെ വെടിക്കെട്ടായിരുന്നു.

അയാളുടെ മോശം പെരുമാറ്റമാണ് പാര്‍ട്ടിയെ ഈ ഗതിയിലെത്തിച്ചത്. തോറ്റിട്ടും അഹന്തയ്ക്ക് യാതൊരു കുറവുമില്ലെന്നും ചര്‍ച്ചയില്‍ പാര്‍ട്ടി അംഗം ചൂണ്ടിക്കാട്ടി. വിമര്‍ശനം കത്തിക്കയറിയപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഇവിടെ അനുവദിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു ഏരിയാസെക്രട്ടറി വിലക്കി. അതത് ഘടകങ്ങളില്‍ ഈക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നു പറഞ്ഞായിരുന്നു പിന്‍തിരിപ്പിക്കല്‍. നൂറ്റിഇരുപത്തിയഞ്ചോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിച്ചുകൊണ്ടു അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ മുഖമന്ത്രി പിണറായി വിജയനെതിരെ മാത്രമാണ് വിമര്‍ശനമുയര്‍ന്നതെന്നകാര്യം ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (5 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (5 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (5 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (5 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (13 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (13 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (14 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (16 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (16 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends