Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ. മുരളീധരനെ കിങ്ങിണിക്കുട്ടനെന്ന് വിശേഷിപ്പിച്ച് വിഎസ്

10 FEBRUARY 2016 05:07 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രിയ്‌ക്കെതിരായ അച്യുതാനന്ദന്റെ പ്രസ്താവനയെ വിമര്‍ശിച്ച കെ.മുരളീധരന്‍ എംഎല്‍എയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്. കെ. കരുണാകരന്റെ മകന്‍ കിങ്ങിണിക്കുട്ടന്‍ എന്നാണ് മുരളീധരനെ വിഎസ് വിശേഷിപ്പിച്ചത്. ക്ലിഫ് ഹൗസിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തതായി സരിത സോളര്‍ കമ്മീഷനില്‍ മൊഴി നല്‍കിയെന്നാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്ന് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ആരെയും ആക്ഷേപിക്കാനല്ല ഇക്കാര്യം പറഞ്ഞത്.
കരുണാകന്റെ മകന്‍ കിങ്ങിണിക്കുട്ടന്‍ മറ്റെന്തോക്കെയോ ആണ് പറയുന്നത്. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാനാണ് കെ. മുരളീധരന്‍ ദീര്‍ഘനേരം പ്രസംഗിച്ചത്. ഇതിന് സ്പീക്കര്‍ അടക്കമുള്ളര്‍ അനുമതി നല്‍കിയെന്നും വി.എസ്. ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെക്കുറിച്ച് വി.എസ്. നിയമസഭയില്‍ പറഞ്ഞത് ശരിയായില്ലെന്നായിരുന്നു കെ. മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞത്. മാനവും മര്യാദയുമുളള വിമര്‍ശനം വിഎസില്‍ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇഎംഎസും കെ.കരുണാകരനും നായനാരും അടക്കമുളള മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് വിഎസ് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേല്‍ നന്ദിപറഞ്ഞു സംസാരിക്കുകയായിരുന്നു മുരളീധരന്‍.
നിയമസഭയില്‍ അടിയന്തരപ്രമേയത്തില്‍ അവതരിപ്പിക്കാന്‍ ഇരുന്ന കുറിപ്പില്‍ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ വിഎസ് നടത്തിയത്. സഭാനടപടികള്‍ നിര്‍ത്തി വച്ചതോടെ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ പറയുകയായിരുന്നു.
വിഎസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം
ബാര്‍ ഉടമകളെ മന്ത്രിമാരുടെ വസതിയിലേക്ക് പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ് എന്ന് ബിജു രമേശ് കൊടുത്ത മൊഴി ഓര്‍മ്മയില്ലേ? ശകുനിയെ പോലെ മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ട് കൈക്കൂലി കൊടുപ്പിച്ച് ആ പാവത്തിനെ തള്ളി താഴെയിട്ടില്ലേ? കാശിന്റെ ആര്‍ത്തി കൊണ്ട് മറ്റൊന്നും പാവം മാണി ആലോചിച്ചില്ല. കഷ്ടം മാണിയുടെ ആ കിടപ്പു കണ്ട് നമ്മുടെ ശകുനി ദേ അവിടെ ഇരുന്ന് ഊറി ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പതിനാറാമത് നിയമസഭാ സമ്മേളനമാണ് ഇത്. ഈ സമ്മേളനങ്ങളില്‍ ഒന്നില്‍ പോലും കോഴയെപ്പറ്റി പറയാതെ പോകാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ മൊത്തം കോഴയില്‍ നിറഞ്ഞു നിന്ന സര്‍ക്കാര്‍ എന്ന തൂവല്‍ കൂടി ഉമ്മന്‍ചാണ്ടിക്ക് തലയില്‍ ചൂടാം.
ഇവിടെ നടക്കുന്ന വാദപ്രതിവാദങ്ങള്‍ നമ്മുടെ നിയമസഭാരേഖയില്‍ ഉണ്ടാകുമല്ലോ? കുറെ വര്‍ഷം കഴിഞ്ഞ് സഭാ നടപടികളെപ്പറ്റി റിസര്‍ച്ച് ചെയ്യാന്‍ വരുന്ന കുട്ടികള്‍ ഈ മുഖ്യമന്ത്രിക്ക് ഒരു പേരിടും. അത് എന്തായാലും കേരളത്തിന് അപമാനം ആയിരിക്കും എന്ന് അങ്ങ് ഓര്‍ക്കണം. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഈ സര്‍ക്കാരിനെ പിടിച്ചു ഉലയ്ക്കുന്നതാണല്ലോ ബാര്‍ കോഴ. കോഴയില്‍ കുടുങ്ങി തെരുവില്‍ കിടക്കുന്ന വാറുപൊട്ടിയ ചെരുപ്പിന്റെ സ്ഥിതിയല്ലേ ഇപ്പോള്‍ നമ്മുടെ കെ എം മാണിക്ക് ? മാണിക്ക് ഒരുകോടിയേ വാങ്ങാന്‍ കഴിഞ്ഞുള്ളൂ.
അത് ഉടന്‍ കണ്ടുപിടിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ കൂടി മാണിയെ നാണം കെടുത്തി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. മാണി സാര്‍ സേഫ്.. സേഫ്.. എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറഞ്ഞുകൊണ്ടാണ് പാവത്തിനെ മന്ത്രിക്കസേരയില്‍ നിന്ന് തള്ളി താഴെയിട്ടത്. എന്നാല്‍ ഇപ്പോള്‍ കെ.ബാബുവിന്റെ സ്ഥിതി എന്താണ്? മാണി വാങ്ങിയതിന്റെ പത്തിരട്ടി കോഴ ബാബു വാങ്ങി എന്നാണ് ആരോപണം. എന്നിട്ടും ബാബു ഇപ്പോഴും മന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നു. ഇത് എങ്ങനെ നമ്മുടെ മാണി സഹിക്കും? മാണിയുടെ ഹൃദയവേദനയല്ലേ കഴിഞ്ഞ ദിവസം കുതികാല്‍വെട്ട് പ്രയോഗത്തിലൂടെ പുറത്തുവന്നത്. മാണിയുടെ കുതികാല്‍ വെട്ടിയവര്‍ ഒക്കെ അപ്പുറത്തിരുന്ന് മാണിയെ നോക്കി കളിയാക്കി ചിരിക്കുകയാണ് സാര്‍. പറഞ്ഞുവരുന്നത് ബാബുവിന്റെ കോഴ കാര്യമാണ്. ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി വന്നതിനെ തുടര്‍ന്നല്ലേ അദ്ദേഹം രാജിവച്ചു പുറത്തു പോയത്. എന്നിട്ട് എന്തേ സാര്‍ ബാബുവിന്റെ രാജി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തില്ല?
പാവം മാണിയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് മൂന്നു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. പക്ഷേ ബാബുവിന്റെ രാജിക്കത്ത് ഒരാഴ്ചക്കാലം ഉമ്മന്‍ചാണ്ടി പോക്കറ്റിലിട്ട് മൂളിപ്പാട്ടും പാടി നടക്കുകയായിരുന്നു. മാണിയുടെ കുതികാല്‍വെട്ട് പ്രയോഗം ആരെപ്പറ്റിയായിരുന്നു എന്ന് ഇനി ആരോടെങ്കിലും പറയേണ്ടതുണ്ടോ? എന്നാല്‍ കുതികാല്‍ അല്ല, ചങ്കിനിട്ടു തന്നെ വെട്ടിയാലും മാണിയും കൂട്ടര്‍ക്കും വേറെ ഗതി ഇല്ലല്ലോ? ചവട്ടിയവരെ തൊഴുകയല്ലാതെ! ഒരേ ആരോപണം, ഒരേ കേസ്, ഒരേ വിധി. പക്ഷേ മാണിക്കൊരു നീതി, ബാബുവിന് മറ്റൊരു നീതി. മാണി വെറും എടുക്കാ ചരക്ക് ബാബുവോ പൊന്നിന്‍കുടം, പൊന്നിന്‍കുടം. ഇതാണത്രേ ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അതുകൊണ്ടല്ലേ ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കാതെ, കള്ളക്കളി കളിച്ച് അവസാനം ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ച ബാബുവിനെ വീണ്ടും മന്ത്രിക്കസേരയില്‍ ഇരുത്തി ഇരിക്കുന്നത്?!
ബാബുവും ഉമ്മന്‍ചാണ്ടിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളല്ലേ? രണ്ടുപേരും അഴിമതി നടത്തുന്നത് ഒറ്റ കരളോടെ. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതും ഒറ്റ കരളോടെ. പിന്നെ എങ്ങനെ ഉമ്മന്‍ചാണ്ടി ബാബുവിനെ രക്ഷിക്കാതിരിക്കും. നീ എന്റെ പുറം ചൊറിഞ്ഞാല്‍, ഞാന്‍ നിന്റെ പുറവും ചൊറിയാം എന്നു പറയുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടിയും ബാബുവും തമ്മിലുള്ള ഇരിപ്പ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ഏതു കൊള്ളുകില്ലായ്മയെയും ബാബു പിന്താങ്ങും. ബാബുവിന്റെ ഏതു കൊള്ളയേയും ഉമ്മന്‍ചാണ്ടി ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്യും. അഴിമതി കാര്യത്തിലെ ഈ പരസ്പര ധാരണയും പരസ്പര സഹായവുമല്ലേ കഴിഞ്ഞ കുറേ നാളുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെ അഴിമതി നടത്തുന്നതിലും അത് ഒതുക്കി തീര്‍ക്കുന്നതിലും അല്ലാതെ വേറെ എന്തെങ്കിലുമൊരു കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് പരസ്പര ധാരണ ഉണ്ടോ? മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രിയെ വിശ്വാസമില്ല. ആഭ്യന്തരമന്ത്രി ആണെങ്കില്‍ മുഖ്യമന്ത്രിക്ക് എവിടെയൊക്കെ അള്ളുവയ്ക്കാം എന്നു നോക്കി നടക്കുകയാണ്.
സ്വന്തം ഡിജിപി പോലും നുണ പറയുന്ന ആളാണെന്നാണ് ഇന്നലെ ആഭ്യന്തരമന്ത്രി ഇവിടെ പറയുന്നത് കേട്ടത്? മറ്റു പല മന്ത്രിമാരും , കോണ്‍ഗ്രസ് എം എല്‍ എമാരും ആണെങ്കില്‍ ഉറക്കമിളച്ചിരുന്ന് ഫോണ്‍ വിളിയോടു വിളിയാണ്. പിന്നെ എന്തു ഭരണമാണ് സാര്‍ ഇവിടെ നടക്കുന്നത്? തൃശൂര്‍ വിജിലന്‍സ് കോടതി സഹികെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയോട് എഫ് ഐ ആര്‍ ഇടാന്‍ ആവശ്യപ്പെട്ടത്. ഈ പൊലീസ് ഉദ്യോഗസ്ഥന്‍ യാതൊരു അന്വേഷണവും നടത്താതെ കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് എഫ് ഐ ആര്‍ ഇടാന്‍ ഉത്തരവ് ഇട്ടത്. ഉടനെ സര്‍ക്കാരിനു വേണ്ടി വിടുപണി ചെയ്യുന്ന ശങ്കര്‍ റെഡ്ഡി ഓടി ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ക്ക് എന്താണ് ഇക്കാര്യത്തില്‍ ഇത്ര ആവേശം. നമ്മുടെ ഭരണഘടനാ സ്ഥാപനമായ എജിയോടും പറഞ്ഞു. ഇത് നാണക്കേടാണ്. അഴിമതിക്കാരന്റെ കേസ് അഴിമതിക്കാരന്‍ നടത്തട്ടെ. സര്‍ക്കാര്‍ അതില്‍ ഇടപെടേണ്ട.

ഉടന്‍ നമ്മുടെ കോഴ ബാബു നേരിട്ട് ഇറങ്ങി സിംഗിള്‍ ബഞ്ചില്‍ കേസ് ഫയല്‍ ചെയ്തു. ബാബുവിന്റെ സങ്കടം കണ്ട് കനിഞ്ഞ് കോടതി രണ്ടു മാസത്തേക്ക് വിധി സ്‌റ്റേ ചെയ്തു. എന്നിട്ട് പറഞ്ഞു. പത്തു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം എന്ന്. ഇതു കേള്‍ക്കേണ്ട താമസം ബാബു നാണം കെട്ട് മുഖ്യമന്ത്രിയുടെ ആശ്രിതനായി മന്ത്രിസഭയില്‍ തിരികെ പ്രവേശിച്ചു. ഒരു ഇളിഭ്യ ചിരിയോടെ മന്ത്രിസഭയില്‍ പ്രവേശിച്ചതിനു ശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനം നമ്മള്‍ ആരും മറക്കാന്‍ ഇടയില്ല.പൊട്ടിക്കരഞ്ഞുകൊണ്ട് തൃപ്പൂണിത്തുറയിലെ ശ്രീപൂര്‍ണ്ണത്രയീശന്റെ മുമ്പില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചതു കൊണ്ടാണ് എനിക്ക് ഇങ്ങനെയൊരു വിധി കിട്ടിയതെന്ന് എന്നല്ലേ പറഞ്ഞത്. അദ്ദേഹത്തിന്റെ പൂര്‍ണ്ണത്രയീശന്‍ മറ്റാരുമല്ല നമ്മുടെ ഉമ്മന്‍ചാണ്ടി മാത്രമാണ്. അതുകൊണ്ടല്ലേ അദ്ദേഹം രണ്ടാഴ്ചയോളം ഒരു മന്ത്രിയുടെ രാജിക്കത്ത് ഒരു കാരണവും ഇല്ലാതെ കീശയിലിട്ട് നടന്നത്? നാണക്കേടിന്റെ പര്യായമായ ഈ സര്‍ക്കാരിനെപ്പറ്റി ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends