പാവങ്ങളുടെ കവി ഇനി ഓര്‍മ്മ, സാധാരണക്കാരന്റെ മനസ്സറിഞ്ഞ ഒഎന്‍വിയുടെ മരണം മലയാളികള്‍ക്ക് തീരാനഷ്ടം

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കവി. അതാണ് ഒഎന്‍വി കുറുപ്പ്. അര്‍ത്ഥവത്തായ വരികള്‍ കൊണ്ടും മികവുറ്റ ഭാഷാശൈലി കൊണ്ടും മലയാളികളെ ഒഎന്‍വിയെ സ്വീകരിച്ചു. ജനങ്ങള്‍ക്കുവേണ്ടി, നിസ്വവര്‍ഗത്തിനുവേണ്ടി എന്നും പാടിയ കവിതന്നെയാണ് പ്രഫ. ഒഎന്‍വി കുറുപ്പ്.
ചങ്ങമ്പുഴയ്ക്കു ശേഷം ഇത്രത്തോളം ജനഹൃദയങ്ങളോട് അടുത്ത കവിയും മറ്റൊരാളില്ല എന്നുപറയാം. പക്ഷേ ഇവിടെ ഒരു വലിയ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. കവിതകളിലൂടെയാണ് ചലച്ചിത്രങ്ങള്‍ക്കുവേണ്ടി കുറിച്ച മധുരതരങ്ങളായ ഗാനങ്ങളിലൂടെയാണ് കവി ജനമനസുകളുടെ സ്വന്തമായത്. അഥവാ തന്റെ അക്ഷരങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയുമാണ് കവി ജനകീയനായത്.
എല്ലാവരോടും ചിരിച്ചു, കൊച്ചുവര്‍ത്തമാനം പറഞ്ഞ്, കുശലം അന്വേഷിച്ച് അങ്ങനെ ജീവിക്കുന്ന ഒരു പ്രകൃതമായിരുന്നില്ല ഒഎന്‍വിക്ക്. ജനമധ്യത്തിലൂടെ നടന്നുനീങ്ങുന്ന ഒരു സാഹിത്യകാരനായിരുന്നില്ല അദ്ദേഹം. ഒഎന്‍വി തന്നെ പറയാറുള്ളതുപോലെ ഒരു സാധാരണക്കാരനെപോലെ പൊരുതിയും, പോരാടിയും നാട്ടുവഴിയിലൂടെ നടന്നുമൊക്കെയാണ് ജീവിതം തുടങ്ങിയത്.
വിദ്യാര്‍ഥിയായും അധ്യാപകനായും തലസ്ഥാന നഗരത്തിലെത്തിയപ്പോഴും സാധാരണക്കാരനായ ഒരു നഗരവാസിയെപോലെ ബസിലും നടന്നുമൊക്കെ തന്നെയായിരുന്നു യാത്ര. ബസില്‍ ദീര്‍ഘദൂരം സഞ്ചരിച്ച് പ്രസംഗിക്കുവാന്‍ പോയ പല കഥകളും അദ്ദേഹം തന്നെ പറയാറുണ്ട്. എന്നാലും എന്നും വ്യക്തി എന്ന നിലയില്‍ ജനങ്ങളില്‍ നിന്നും ഒരു നിശ്ചിത ദൂരം ഒഎന്‍വി സൂക്ഷിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























