ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക് എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടി. പാലക്കാട് മോയൻ എൽപി സ്കൂൾ അധികൃതർ, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. ഏപ്രിൽ 16നുമുമ്പ് റിപ്പോർട്ട് നൽകണം.
അങ്ങനെയെങ്കിൽ കേസെടുക്കേണ്ടത് സഖാക്കൾക്കെതിരെയല്ലേ? കാരായി രാജൻ, സജി ചെറിയാൻ തുടങ്ങിയവരെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക് എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത് എന്ന വിമർശനം ഉയരുകയാണ് .
അതേസമയം പാലക്കാട് സ്വദേശി ടി പി ഷെമീർ നൽകിയ പരാതിയിലാണ് ബാലാവകാശ കമീഷൻ കേസെടുത്തത്. കഴിഞ്ഞ നവംബറിൽ നടന്ന സ്‌കൂൾ ശാസ്‌ത്രോത്സവ വേദിയിലാണ് പങ്കെടുത്തത്. സ്കൂൾ വിദ്യാർഥികളുടെ കൂടെ റീലും ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
രാഹുൽ തന്നെ ഇതിന്റെ റീൽ ഫേസ്ബുക്കിൽ പങ്കു വച്ചിരുന്നു . പിന്നാലെയാണ് ബാലാവകാശ കമ്മീഷന് കേസ് കിട്ടുന്നത്. ഗുരുതരമായ പീഡന കേസിൽ പ്രതിയായ ഒരാളെ ക്ഷണിച്ചത് ശേരി ആയില്ല എന്നാണ് പരാതിക്കാരൻ പറയുന്നത്. അതിന്റ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഏപ്രിൽ 14 ന് മുന്നേ റിപ്പോർട്ട് നല്കണം .റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നടപടിയെടുക്കും
ഡി ഒയ്ക്കും ഡി ഇ ഒയ്ക്കും വിശദീകരണം തേടി. പെൺക്കുട്ടികൾ മാത്രമുള്ള മോയൻ സ്കൂളിലാണ് രാഹുലിനെ എം എൽ എ എന്ന രീതിയിൽ ക്ഷണിച്ചത്. കുട്ടികൾക്ക് മാതൃകയാകേണ്ടവരെ വിളിക്കേണ്ടതിനു പകരം ഗുരുതരമായ ആരോപണം നേരിടുന്നവരെയാണ് ക്ഷണിച്ചത് എന്നത് ശരിയല്ല.
https://www.facebook.com/Malayalivartha


























