Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ കോടതി വിധി ഇന്ന്...


നി‌ർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...

ജാമ്യം ലഭിച്ചിട്ടും ജയിലിലില്‍നിന്നു പുറത്തിറങ്ങിയില്ല: സംഭവിച്ചതില്‍ വിഷമമുണ്ട്, നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് ബോബി;ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി

15 JANUARY 2025 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ചക്രവാതചുഴിയുടെയും ന്യൂനമർദത്തിന്റെയും സ്വാധീനം... സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ കോടതി വിധി ഇന്ന്...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് ...

ഗുരുവായൂരപ്പ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയിലായി.... ചടങ്ങിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു

സംസ്ഥാനത്ത് പി.ജി ഡോക്ടർമാർ നടത്താനിരുന്ന ഒ.പി ബഹിഷ്കരണം പിൻവലിച്ചു..

നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചശേഷവും ജയിലിലില്‍നിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തില്‍ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. സംഭവിച്ചതില്‍ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണൂര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

ജാമ്യവുമായി ബന്ധപ്പെട്ട് ഇന്നു മൂന്നാം തവണയാണ് കോടതി ബോബിയുടെ അഭിഭാഷകരെ വിളിച്ചു വരുത്തി സംസാരിച്ചത്. കോടതി ഉയര്‍ത്തിയ എല്ലാ ആശങ്കകളും തങ്ങളും പങ്കുവയ്ക്കുന്നെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. സംഭവിച്ചതില്‍ ബോബിക്ക് നല്ല വിഷമമുണ്ട്. നിരുപാധികം മാപ്പുപേക്ഷിക്കുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ നിറയെ മാധ്യമപ്രവര്‍ത്തകരായിരുന്നു. അപ്പോള്‍ സംഭവിച്ച നാക്കുപിഴയായി കണ്ട് നടപടികളൊന്നും സ്വീകരിക്കരുതെന്ന് ബോബിയുടെ അഭിഭാഷകര്‍ കോടതിയോട് പറഞ്ഞു. ബോബിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ തങ്ങള്‍ക്ക് കടക്കേണ്ടി വരുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ജാമ്യ ഉത്തരവ് കൈപ്പറ്റിയെങ്കിലും ഇതു ബുധനാഴ്ച മാത്രമാണ് ജയിലില്‍ എത്തിയതെന്ന അഭിഭാഷകന്റെ പരാമര്‍ശവും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. അയാള്‍ എപ്പോള്‍ വേണമെങ്കിലും പൊയ്‌ക്കോട്ടെ. പക്ഷേ തടവുകാരെ സഹായിക്കാന്‍ അവിടെ നില്‍ക്കുന്നു എന്നാണ് ബോബി പറഞ്ഞു. അയാള്‍ ബിസിനസ് ചെയ്യുന്ന ആളല്ലേ, അതു ചെയ്താല്‍ മതി, ജുഡീഷ്യറിയുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും കോടതി പ്രതികരിച്ചു. ഒളിംപിക്‌സിന് മെഡല്‍ നേടി വന്നതു പോലെയാണ് ബോബി പുറത്തുവന്നത്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കുറ്റകൃത്യം ചെയ്ത ആളാണ്. അയാള്‍ ജുഡീഷ്യറിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് കേസ് തീര്‍പ്പാക്കുകയായിരുന്നു.

നേരത്തെ, തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബോബിയുടെ ജാമ്യം റദ്ദാക്കാന്‍ നോട്ടിസ് നല്‍കാനും മടിക്കില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണു ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും കോടതിയെ ധിക്കരിച്ചാല്‍ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. ഉച്ചയ്ക്ക് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ബോബിയുടെ അഭിഭാഷകര്‍ നിരുപാധികം മാപ്പു പറഞ്ഞു, പക്ഷേ കോടതി അംഗീകരിച്ചില്ല. തടവുകാര്‍ക്കു വേണ്ടിയാണോ ബോബി തലേന്നു ജയിലില്‍ കഴിഞ്ഞതെന്നു മാധ്യമങ്ങളോടു പറഞ്ഞോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 1.45ന് വിഷയം വീണ്ടും കേട്ടപ്പോള്‍ ബോബിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....  (33 minutes ago)

ഷില്ലോങ് എം.പി റിക്കി ഷിങ്കൺ കുഴഞ്ഞു വീണ് മരിച്ചു...  (49 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ കോടതി വിധി ഇന്ന്...  (1 hour ago)

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് ...  (1 hour ago)

ഗുരുവായൂരപ്പ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയിലായി....  (1 hour ago)

പി.ജി ഡോക്ടർമാർ നടത്താനിരുന്ന ഒ.പി ബഹിഷ്കരണം പിൻവലിച്ചു..  (1 hour ago)

ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു....  (2 hours ago)

പ്രശസ്ത ബോളിവുഡ് സംവിധായകനും, ബാലതാരമായിരുന്ന ബേബി ഗുഡുവിന്റെ പിതാവുമായ എം.എം. ബെയ്ഗിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം മാർച്ച് 31നകം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (2 hours ago)

കാനഡയ്‌ക്കെതിരെ മിന്നും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍  (2 hours ago)

വോട്ടർപട്ടിക പരിഷ്കരണം... ​ രാജ്യവ്യാപകമായി നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു...  (3 hours ago)

നി‌ർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ  (3 hours ago)

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (8 hours ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (8 hours ago)

Malayali Vartha Recommends