Widgets Magazine
19
Mar / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിലെ യഹൂദര്‍ക്ക് ഇക്കൊല്ലം പെസഹാ ആചരണം ഉണ്ടാകുമോ എന്നു പോലും വ്യക്തമല്ല... ക്രിസ്ത്യാനികളും ഇസ്ലാം വിശ്വാസികളും വലിയ നോയമ്പ് അനുഷ്ഠിച്ചു കൊണ്ടിരിക്കെ ഇസ്രായേല്‍ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടങ്ങി..


രണ്ടും കല്പിച്ച് അമേരിക്ക..ഹൂതി വിമതര്‍ ചെങ്കടലില്‍ ഏതെങ്കിലും കപ്പല്‍ ആക്രമിച്ചാലും ഉത്തരവാദിത്തം ഇറാന് തന്നെ..ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു വെല്ലുവിളി..


അച്ഛനും അമ്മയും നേരത്തെ വേർപിരിഞ്ഞു: പിന്നാലെ അച്ഛന്റെ മരണം; സംരക്ഷണം ഏറ്റെടുത്തിരുന്നത് പിതൃസഹോദരൻ: പന്ത്രണ്ടു വയസുകാരിയോട് സ്നേഹം കുറഞ്ഞുവെന്ന തോന്നലിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി....


മമ്മൂട്ടിയുടെ കാന്‍സര്‍: എന്താണ് വസ്തുത..? മുഖ്യമന്ത്രി ഇടപെട്ടു: വിദേശ ചികിത്സയോ..?


വീണ്ടും നാടിനെ നടുക്കി മറ്റൊരു കൊലപാതകം.. കുടുംബത്തെയൊന്നാകെ തീര്‍ക്കാനാണ് യുവാവ് എത്തിയതെന്ന വിവരം..പാളിയാല്‍ പ്ലാന്‍ ബിയും തേജസ് തയ്യാറാക്കി. ഇതുകൊണ്ടാണ് പെട്രോളും കത്തിയും കയ്യിൽ...

ദൈവത്തിന്റെ കയ്യായി ജോയ്...! കാണാതായ 12 കാരിയെ വല്ലാര്‍പാടത്തിട്ട് പൂട്ടി ഈ കൊച്ച് പേടിപ്പിച്ച് കളഞ്ഞു..!

19 FEBRUARY 2025 10:19 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്ന വഴി കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത് കൊച്ചി നഗത്തിന്റെ ഒന്നടങ്കമുള്ള കരുതലില്‍. നാടും നാട്ടുകാരുമെല്ലാം കുട്ടിയെ തേടി ഇറങ്ങി. വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്. കൊച്ചി സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടിയെ കാണാതായതിനേ തുടര്‍ന്ന് രക്ഷിതാക്കള്‍ എളമക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സമീപവാസിയായ ജോര്‍ജ് ജോയി എന്ന യുവാവാണ് കുട്ടിയെ പാലത്തില്‍ വച്ച് ആദ്യം കണ്ടത്. ഉടന്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.

 



കുട്ടി സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വരുന്നത് കണ്ടതായി ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. കുട്ടി സ്‌കൂള്‍ വിട്ട് യൂണിഫോമില്‍ സൈക്കിള്‍ ചവിട്ടി വീട്ടിലേക്കു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. പച്ചാളം കാട്ടുങ്കല്‍ അമ്പല പരിസരം വരെയുള്ള ദൃശ്യങ്ങളിലാണ് വിദ്യാര്‍ഥിയെ കണ്ടത്. അതിനുശേഷം കാണാതാകുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് വല്ലാര്‍പാടത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്. അമ്മയുടെ ഫോണുമായി കുട്ടി സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇതേക്കുറിച്ച് ചോദിക്കുകയും ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തില്‍ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും ഒപ്പംകൂട്ടിയായിരുന്നു തിരച്ചില്‍ നടത്തിയത്.

'ആശ്വാസം. മോള്‍ നാലരയ്ക്ക് എത്തേണ്ടതാണ്. എന്റെ ഫോണ്‍ കൊണ്ടു പോയതാണ്. സ്‌കൂള്‍ അധികൃതര്‍ അത് കണ്ടെടുത്ത ശേഷം അവിടെ നിന്ന് വിളിച്ചിരുന്നു. മാതാപിതാക്കള്‍ വരണമെന്ന് പറഞ്ഞു. ഫോണ്‍ ടീച്ചറുടെ പക്കല്‍ ഇരിക്കട്ടെ എന്നു പറഞ്ഞു. ഇതിന്റെ വിഷമത്തിലായിരിക്കാം മോള്‍ വീട്ടിലേക്ക് വരാതിരുന്നത്.'-അമ്മ പ്രതികരിച്ചത് ഇങ്ങനെയാണ്. കുട്ടിയെ കാണാതായ വാര്‍ത്ത എല്ലായിടത്തും എത്തിയതാണ് കുട്ടിയെ കണ്ടെത്താന്‍ തുണയായത്. 'കുട്ടിയെ കാണാതായ വിവരം ടിവിയില്‍ കണ്ടത് വീട്ടില്‍ നിന്ന് അമ്മ വിളിച്ചു പറഞ്ഞു. തിരിച്ചു വരുന്ന വഴിയാണ് കുട്ടി അവിടെ നിന്ന് സൈക്കിള്‍ ചവിട്ടി വരുന്നത് കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയോട് സംസാരിച്ചു കൊണ്ടിരുന്നു. കുട്ടിയുടെ അമ്മയുടെ വീട് നായരമ്പലത്താണ്, അവിടേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. ആകെ വിഷമത്തിലായിരുന്നു.' ജോര്‍ജ് പറഞ്ഞു.

കൈവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസും. ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അച്ഛന്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പെ കുട്ടി സ്‌കൂള്‍ വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് പൊറ്റക്കുഴിയിലുളളള സുഹൃത്തിന്റെ വീട്ടിലേക്ക് കുട്ടി പോയി. അവിടെ നിന്ന് ഇറങ്ങിയ കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.




ജില്ലയിലാകെ വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും കുട്ടിയുടെ സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടി നായരമ്പലം വരെ പോയെന്നാണ് പറയുന്നത്. കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് കുട്ടിയെ കണ്ടെത്തിയ ജോര്‍ജ് പറയുന്നു. കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വീട്ടില്‍ നിന്ന് അമ്മയും ഇങ്ങനെയൊരു കുട്ടിയെ കാണാതായെന്ന് വിളിച്ചു പറഞ്ഞിരുന്നതായി ജോര്‍ജ് പറയുന്നു. പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ സംശംയം തോന്നിയാണ് പിടിച്ചുനിര്‍ത്തിയതെന്ന് ജോര്‍ജ് പറഞ്ഞു. ടെര്‍മിനല്‍ ഡ്രൈവറായ ഞാറയ്ക്കല്‍ സ്വദേശി ജോര്‍ജു ജോയിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

പാലത്തിന് സമീപത്ത് കുട്ടിയെ കണ്ടതോടെ തടഞ്ഞുനിറുത്തി സംസാരിച്ചശേഷം മുളവുകാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ മാതാവും പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. സാധാരണ മടങ്ങിയെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതോടെ രക്ഷിതാക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. പിന്നീട് എളമക്കര പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ യൂണിഫോമും ബാഗും ധരിച്ച് സൈക്കിളില്‍ കുട്ടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സ്‌കൂള്‍ വിട്ട് കുട്ടി സൈക്കിളില്‍ വരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മറയൂരില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

അയ്യപ്പ സന്നിധിയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍  (5 hours ago)

സുനിതയും ബുച്ചും ഭൂമിയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27-ന് നിലംതൊടും  (5 hours ago)

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ടത് 1186.84 കോടി  (5 hours ago)

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം: ചികിത്സ തേടി ആശുപത്രിയില്‍ എത്തിയവരാണ് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്  (5 hours ago)

ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയുടെ മാതാവിനെയും പിതാവിനെയും കുത്തി പരിക്കേല്‍പ്പിച്ചു  (5 hours ago)

തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്; കനത്ത ഇടിമിന്നലിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം  (6 hours ago)

ട്രംപും പുടിനും തമ്മിലുള്ള നിര്‍ണായക ഫോണ്‍ സംഭാഷണം ചൊവ്വാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടു  (6 hours ago)

വണ്ടിപ്പെരിയാറില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (7 hours ago)

ക്ഷേത്രങ്ങള്‍ വിപ്ലവഗാനങ്ങള്‍ പാടാനുള്ള സ്ഥലമല്ല: ക്ഷേത്രത്തിലെ ഉത്സവത്തില്‍ വിപ്ലവ ഗാനം പാടിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം  (7 hours ago)

'എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം: ഇഷ്ടപ്പെട്ടു': പൊന്‍മാന്‍ കണ്ട് ബേസിലിനെ പുകഴ്ത്തി അനുരാഗ് കശ്യപ്  (7 hours ago)

സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിച്ച സംഭവം: തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി  (7 hours ago)

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനകളെ സംസ്ഥാനം നേരിടുമെന്ന് ധനമന്ത്രി ബാലഗോപാല്‍  (7 hours ago)

ആംബുലന്‍സിന് വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

സന്ദര്‍ശക പാസ് ഇല്ലാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞു: അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി  (8 hours ago)

Malayali Vartha Recommends