ബസ്സ് സ്റ്റോപ്പിനരികിൽ നിന്ന മൂവർ സംഘം; പിന്നീടവരെ ആരും കണ്ടില്ല; ആശങ്കയിൽ നാട്

മൂന്ന് വിദ്യാർത്ഥികൾ അവസാനമായി പോയത് ബസ്സ് സ്റ്റാൻഡിനരികിലേക്ക്. ഇതിന് ശേഷം അവരെയാരും കണ്ടതില്ല. പൊന്നാനിയിൽ കാണാതായ വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ ഇത് മൂന്നാം നാൾ. കഴിഞ്ഞ ഞാറാഴ്ച മുതൽ മൂവരേയും കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും എവിടെയെന്നുള്ള സൂചന കിട്ടാത്തത് അന്വേഷണ സംഘത്തെ ആശങ്കയിലാക്കുന്നുണ്ട്. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിന്റകത്ത് നൗഷാദിന്റെ മകൻ കുഞ്ഞിമോൻ(14), കോടാലിന്റെ സാദിക്ക് മകൻ ഷാനിഫ്(14) എന്നിവരെയാണ് ഞായറാഴ്ച രാത്രി 7 മണി മുതൽ കാണാതായത്.
ഞായറാഴ്ച വൈകീട്ട് ഇവർ പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുന്നതായി കണ്ടുവെന്ന് പറയപ്പെടുന്നു. ബന്ധുക്കൾ പൊന്നാനി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭ്യമാവുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 9947370346 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha