20 മണിക്കൂർ മുൻപ് ആ മുറിയിൽ കാമവെറിയൻ കൊച്ചച്ഛൻ കാട്ടിക്കൂട്ടിയത്, സമപ്രായക്കാരായ പെണ്ണുങ്ങൾ വേണ്ട...!!

പീഡനം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് ഇയാൾ മാത്രം എന്ന് പോലീസ് കണ്ടെത്തി.ഇയാളുടെ മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു. പ്രതിയെ നിരീക്ഷിക്കാനായി മാത്രം 20ലേറെ പോലീസുകാരെയാണ് നിയോഗിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്.
പിന്നീട് പുത്തൻകുരിശ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.ഇയാളുടെ പിതാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാവരും ആശുപത്രിയിലേക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടിൽ പ്രതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വീട്ടിൽ വെച്ച് ചോദ്യം ചെയ്ത ശേഷം പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് നിരീക്ഷണത്തിനായി 20 പൊലീസുകാരെ നിയോഗിച്ചത്.
കുഞ്ഞിനെ ഭർത്താവിന്റെ ഇളയ സഹോദരൻ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കൊലപാതകം – പീഡനവും തമ്മിൽ ബന്ധിപ്പിക്കാവുന്ന തെളിവുകൾ നിലവിൽ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പോക്സോ കേസിൽ റിമാൻഡിൽ ഉള്ള പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
നാലു വയസ്സുകാരിയെ കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുൻപും പീഡിപ്പിച്ച കേസിലെ പ്രതി കൊച്ചുകുട്ടികളോടു ലൈംഗികാസക്തി (പീഡോഫിലിക്) പ്രകടിപ്പിക്കുന്നയാളാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മറ്റുകുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ ഇത്തരം സ്വഭാവ വൈകൃതത്തിന്റെ സൂചനകൾ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിനു ലഭിച്ചിരുന്നു. കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുണ്ട്. കുട്ടിയെ പുഴയിലെറിഞ്ഞതായി കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിനുള്ള കാരണങ്ങൾ അമ്മ വ്യക്തമായി പറയുന്നില്ല.
കുട്ടിയെ പ്രതി ഒരു വർഷത്തിലേറെയായി പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന മൊഴിയാണ് അമ്മ ഇന്നലെ ആവർത്തിച്ചത്. കുട്ടിയോടുള്ള പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ചു വ്യക്തമായ സൂചനകൾ അറസ്റ്റിലായ ദിവസം അമ്മ പൊലീസിനു നൽകിയിരുന്നു. അമ്മയുടെ മൊഴികളിലെ സൂചനയ്ക്കൊപ്പം സാഹചര്യത്തെളിവുകളും ലഭിച്ചതോടെയാണു ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ഉറപ്പിച്ചത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കുട്ടിയുടെ അമ്മയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യുമ്പോൾ കേസിനു കൂടുതൽ വ്യക്തതവരുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. മൂന്നു വയസ്സ് മുതൽ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. അതിന്റെ തെളിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ സംഘം ഇന്നലെ അപേക്ഷ സമർപ്പിച്ചു.
https://www.facebook.com/Malayalivartha