Widgets Magazine
05
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടകരമായ പകര്‍ച്ചരോഗാണു അമേരിക്കയിലേക്ക്.. ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐ..വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ്..


എല്ലാ ഓപ്പറേഷൻ സിന്ദൂർ ജനസമ്പർക്ക പരിപാടികളും റദ്ദാക്കണം..10 പരിപാടികളും റദ്ദാക്കാൻ പാകിസ്ഥാൻ എംബസി മലേഷ്യൻ സർക്കാർ ഉദ്യോഗസ്ഥരോട്..ഒടുവിൽ സംഭവിച്ചത്..


തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും; 50 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്...


ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ: കേസിന്റെ ഭാവി ഇനിയെന്ത്..?


എന്താണ് യുക്രൈന്റെ നീക്കം.. സെലെൻസ്കിയുടെ വാശിപ്പുറത്താണ് റഷ്യ സമാധാന ചർച്ചകൾക്ക് മുതിർന്നത് തന്നെ...സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയാണ്..

ഞെട്ടിത്തരിച്ച് ലോകം... സമാധാനത്തിന് പുറകേ പോകുന്നതിനിടെ റഷ്യയെ ഞെട്ടിച്ച 'ട്രോജന്‍ ഹോഴ്സ്'! ഡ്രോണ്‍ യുദ്ധം പുതിയ തലങ്ങളിലേക്ക്

03 JUNE 2025 08:40 AM IST
മലയാളി വാര്‍ത്ത

യുക്രെയ്ന്‍-റഷ്യന്‍ യുദ്ധം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനിടെ സമാധാനത്തിലേക്ക് പോകുമെന്ന സൂചന നല്‍കിയെങ്കിലും യുക്രെയിന്റെ പ്രഹരം. സൈനിക സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി ആസൂത്രണം ചെയ്ത, ഒരു നീക്കത്തിലൂടെ യുക്രെയ്ന്‍, റഷ്യയുടെ ആഴങ്ങളിലുള്ള നിരവധി സൈനിക വിമാനത്താവളങ്ങളില്‍ വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തി.റഷ്യയ്ക്കു നഷ്ടമായത് കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന, ആകാശക്കരുത്തിന്റെ പോര്‍മുനകളായിരുന്ന യുദ്ധവിമാനങ്ങളുമാണ്.

സൈബീരിയയിലെ ഒരു വിമാനത്താവളം വരെ ഈ ആക്രമണത്തിന് ഇരയായി. 'ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്' എന്ന പേരിലുള്ള ഈ നീക്കത്തില്‍, ജൂണ്‍ 1ന് ഒരു കൂട്ടം യുക്രെനിയന്‍ ഡ്രോണുകള്‍ റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് സൈനിക വിമാനത്താവളങ്ങളെ ലക്ഷ്യം വെക്കുകയും, ഏകദേശം 41 ബോംബര്‍ വിമാനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 2 ന് ഇസ്താംബൂളില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പായിട്ടാണ് ഇത് ആസൂത്രണം ചെയ്തതെന്നതും ശ്രദ്ധേയമാണ്.

എന്താണ് ട്രോജന്‍ ഹോഴ്സ്?

ഗ്രീക്ക് പുരാണത്തിലെ ട്രോജന്‍ യുദ്ധത്തില്‍ നിന്നാണ് 'ട്രോജന്‍ ഹോഴ്സ്' എന്ന വാക്ക് വരുന്നത്. ട്രോയ് നഗരത്തെ കീഴടക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ഒരു തന്ത്രമാണിത്. ഒരു വലിയ തടി കുതിരയെ സമ്മാനമായി നല്‍കി, അതിനുള്ളില്‍ സൈനികരെ ഒളിപ്പിച്ചാണ് ഗ്രീക്കുകാര്‍ ട്രോയ് നഗരത്തിനുള്ളില്‍ പ്രവേശിച്ചത്. ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍, ഒരു സുരക്ഷിതമായ കോട്ടയിലേക്കോ സ്ഥലത്തേക്കോ ശത്രുവിനെ ക്ഷണിക്കാന്‍ ഉപയോഗിക്കുന്ന ഏതൊരു തന്ത്രത്തെയും ഇന്ന് ഒരു 'ട്രോജന്‍ ഹോഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു. സൈബര്‍ സുരക്ഷയിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്, ഉപയോക്താക്കളെ കബളിപ്പിച്ച് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന മാല്‍വെയറുകളെ ട്രോജന്‍ എന്ന് വിളിക്കുന്നു.

ഈ യുക്രൈനിയന്‍ ഡ്രോണ്‍ ആക്രമണത്തെ 'ട്രോജന്‍ ഹോഴ്സ്' തന്ത്രത്തോട് താരതമ്യം ചെയ്യുന്നത്, ഡ്രോണുകള്‍ എങ്ങനെയാണ് റഷ്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടത്തിക്കൊണ്ടുപോയത് എന്നതുകൊണ്ടാണ്. പ്രത്യേകതരം FPV ഡ്രോണുകള്‍ (ഫസ്റ്റ്-പേഴ്‌സണ്‍ വ്യൂ ഡ്രോണുകള്‍) റഷ്യയിലേക്ക് കടത്തുകയും, മരം കൊണ്ടുള്ള ക്യാബിനുകളില്‍ ഒളിപ്പിക്കുകയും ചെയ്തു.

ട്രക്കുകളില്‍ ഈ ക്യാബിനുകള്‍ കൊണ്ടുപോവുകയും, റിമോട് കണ്‍ട്രോളിലൂടെ ക്യാബിനുകളുടെ മേല്‍ക്കൂരകള്‍ തുറന്ന് ഡ്രോണുകള്‍ക്ക് പറന്നുയരാന്‍ സാധിക്കുകയും ചെയ്തു. പിന്നീട്, അടുത്തുള്ള സൈനിക കേന്ദ്രങ്ങളില്‍ കൃത്യമായി ആക്രമണം നടത്താന്‍ ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് പറന്നു.

ഡ്രോണ്‍ യുദ്ധത്തിന്റെ വ്യാപ്തി

ഈ ആക്രമണം ഏകദേശം 7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുവെന്നും, നിരവധി യുദ്ധവിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. എന്നാല്‍ അഞ്ച് വ്യോമ താവളങ്ങളില്‍ യുക്രെയ്ന്‍ എഫ്പിവി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയെന്നും, മിക്കവാറും എല്ലാ ആക്രമണങ്ങളും വിജയകരമായി തടഞ്ഞുവെന്നും ആണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പ്രസ്താവിച്ചത്.

നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങളിലേക്കെത്തി ശത്രുവിനെതിരെ നടത്തുന്ന കൃത്യമായ ആക്രമണങ്ങള്‍, അതിനു മുടക്കേണ്ടി വരുന്നത് ഏതാനും ആയിരം ഡോളറുകള്‍ മാത്രവും.ഇപ്പോള്‍ അരങ്ങേറുന്ന യുദ്ധങ്ങളില്‍ ഏറ്റവും അധികം മുഴങ്ങിക്കേള്‍ക്കുന്നത് ഡ്രോണുകളെന്ന പദമാണ്. വിലകുറഞ്ഞ നാവിഗേഷന്‍ സംവിധാനങ്ങളാല്‍ ലക്ഷ്യം കണ്ടെത്തുന്നതുവരെ സഞ്ചരിക്കുകയും ഇടിച്ചിറങ്ങി സ്വയം തകരുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന വ്യോമായുധം.

ആദ്യത്തെ പൂര്‍ണ തോതിലുള്ള ഡ്രോണ്‍ യുദ്ധം

2014ല്‍ തുടക്കമിട്ട് 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ന്‍- റഷ്യ യുദ്ധത്തില്‍ ഉപയോഗിച്ചത് പോലെ ഒരു സൈനിക ഏറ്റുമുട്ടലില്‍ മുന്‍പൊരിക്കലും ഇത്രയധികം ഡ്രോണുകള്‍ ഉപയോഗിച്ചിട്ടില്ല. യുക്രെയ്‌ന് പ്രതിമാസം ഏകദേശം 10,000 ഡ്രോണുകള്‍ നഷ്ടപ്പെടുന്നതായി കണക്കുകള്‍ തന്നെ, ഇത് എത്രമാത്രം ഉപയോഗത്തിലുണ്ടെന്നതിന്റെ സൂചന നല്‍കുന്നു.

ഡ്രോണ്‍ പോരാട്ടം

എല്ലാ വലുപ്പത്തിലുമുള്ള നിരീക്ഷണ ഡ്രോണുകള്‍, ആക്രമണ ഡ്രോണുകള്‍, മറൈന്‍ ഡ്രോണുകളെല്ലാം ഉപയോഗത്തിലുണ്ട് . ചില എഫ്പിവി ഡ്രോണുകള്‍ വെറും 10 ഇഞ്ച് നീളമുള്ളവയാണ്, മറ്റുചിലത് വിലകുറഞ്ഞ വാണിജ്യ ഘടകങ്ങളില്‍ നിന്ന് നിര്‍മ്മിച്ചതും ചൈനീസ് റോട്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമാണ്. അതേസമയം ചെറിയ വിമാനം പോലുള്ളവയും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സ്വയം സഞ്ചരിക്കുകയും ലക്ഷ്യത്തിലെത്തി തിരിച്ചറിഞ്ഞു ആക്രമണം നടത്തുകയും ചെയ്യുന്ന എഐ കേന്ദ്രീകൃതമായവയും ആയുധ നിരയിലുണ്ട്.

'ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്' പോലുള്ള ആക്രമണങ്ങള്‍ ഡ്രോണുകള്‍ക്ക് സാധാരണ യുദ്ധത്തിന്റെ ഗതിയെ എങ്ങനെ മാറ്റാന്‍ കഴിയുമെന്ന് തെളിയിക്കുന്നു. ഭാവിയിലെ യുദ്ധക്കളങ്ങളില്‍ ഡ്രോണുകള്‍ക്ക് നിര്‍ണായകമായ ഒരു സ്ഥാനമുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.

ഡ്രോണുകളുപയോഗിച്ച് നടത്തുന്ന ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവാം ഞായറാഴ്ച യുക്രെയ്ന്‍ സൈന്യം റഷ്യയില്‍ നടത്തിയത്. റഷ്യയുടെ 5000 കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാര്‍ഗം 117 ഡ്രോണുകള്‍ ലോറികളില്‍ അയച്ച്, തകര്‍ക്കാനുദ്ദേശിച്ച ലക്ഷ്യങ്ങളായ വ്യോമത്താവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെ നിന്ന് പ്രഹരം.

റഷ്യന്‍ സൈന്യത്തിന്റെയും മറ്റ് സുരക്ഷാസംവിധാനങ്ങളുടെയും എല്ലാ കാവലുകളുടെയും കണ്ണുവെട്ടിച്ച് റഷ്യന്‍ ഭൂമിക്കുള്ളില്‍ ഇത്ര ദൂരം എങ്ങനെയെത്തിയെന്നതു കൂടാതെ പ്രഹരത്തിനുപയോഗിച്ച സാങ്കേതികവിദ്യയും അവിശ്വസനീയമാണ്. പ്രഹരിക്കേണ്ട സമയമായപ്പോള്‍ അകലെനിന്ന് റിമോട്ട് കണ്‍ട്രോളിലൂടെ അവ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.

റഷ്യയുടെ 40-ല്‍ അധികം ബോമര്‍ വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് അറിയുന്നത്. അവയില്‍ 13 എണ്ണം പൂര്‍ണ്ണമായി തകര്‍ന്നുവെന്നും ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റഷ്യയ്ക്ക് ഏതാണ്ട് 200 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നാണ് യുക്രെയ്ന്‍ കണക്കുകൂട്ടുന്നത്. റഷ്യ നേരിട്ട സൈനികനഷ്ടം സാരമില്ലാത്തതാണ്. തുപ്പലേവ്-95, 22, ബെറിയേവ് എ-50 തുടങ്ങിയ പഴയതലമുറ വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആദ്യത്തേത് 1950 കളില്‍ വികസിപ്പിച്ച ടര്‍ബോ-പ്രോപ് ബോമര്‍ വിമാനങ്ങളാണെങ്കില്‍ തുപ്പലേവ്-22 1960 കളിലെ ആദ്യതലമുറ സൂപ്പര്‍സോണിക് ബോമര്‍ വിമാനങ്ങളാണ്. ബെറിയേവ് എ-50 ആവട്ടെ 1970 കളിലെ ആദ്യതലമുറ എവാക്‌സ് വിമാനങ്ങളും.

ആണവബോംബുകളുടെ വാഹകരായി ഉപയോഗിച്ചിരുന്ന വിമാനങ്ങളാണ്. നിലവില്‍ അണ്വായുധവാഹകരമായി മിസൈലുകളാണ് ഉപയോഗിക്കുന്നത്. എങ്കിലും മിസൈലുകളുടെ കമാന്‍ഡ്-കണ്‍ട്രോള്‍ സംവിധാനങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുണ്ടായാല്‍ പകരം ഉപയോഗിക്കാനാണ് ഈ വിമാനങ്ങള്‍ സൂക്ഷിച്ചിരുന്നത്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ ആണവേതര ബോമറുകളായും ഇടയ്ക്കിടെ ഇവ ഉപയോഗിച്ചിരുന്നു.

ആയുധനഷ്ടത്തെക്കാള്‍ പ്രധാനം റഷ്യന്‍ സുരക്ഷാസംവിധാനത്തിന് സംഭവിച്ചത് പ്രതിച്ഛായനഷ്ടമാണ്. സോവിയറ്റ് കാലത്തേതിന് സമാനമായ സുരക്ഷാസംവിധാനമാണ് വ്‌ലാഡിമിര്‍ പുട്ടിന്റെ റഷ്യയില്‍ എന്നാണ് ലോകം കരുതിപ്പോന്നിരുന്നത്. ഇന്നാല്‍, ഇത്രയധികം ഡ്രോണുകള്‍ റഷ്യന്‍ ഭൂമിയുടെ ഉള്ളിലേക്ക് രഹസ്യമായി എത്തിച്ച് ഇങ്ങനെയൊരു പ്രഹരം നടത്താന്‍ യുക്രെയ്‌നിനു സാധിച്ചത് റഷ്യയ്ക്കും പുട്ടിനും നാണക്കേടുണ്ടാക്കുന്നു.

ഒന്നരകൊല്ലമായി ഇങ്ങനെയൊരു പ്രഹരപദ്ധതി അണിയറയില്‍ തയാറായിവരികയായിരുന്നുവെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അവകാശപ്പെട്ടിരിക്കുന്നത്. റിമോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രഹരം നടത്തുന്നതിനു വളരെ മുന്‍പു തന്നെ അതില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ച് യുക്രയെനിലെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതായത് ഒന്നരക്കൊല്ലമായി അവര്‍ റഷ്യന്‍ ചാരസംഘടനകളുടെ കണ്ണില്‍പെടാതെ റഷ്യയില്‍ കടന്നുകയറി ആക്രമണം ആസൂത്രണം ചെയ്തശേഷം രക്ഷപ്പെടുകയും ചെയ്തു.

ഒന്നര വര്‍ഷത്തോളം നീണ്ട തയാറെടുപ്പ്, അതീവരഹസ്യമായ ഓപ്പറേഷന്‍, ഒടുവില്‍ യുക്രെയ്ന്‍ ഒരുക്കിയ 'ചിലന്തി വല'യില്‍ കുടുങ്ങി റഷ്യ. ഞായറാഴ്ച റഷ്യയ്ക്കു നേരിടേണ്ട വന്നത് യുക്രെയ്ന്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണത്തെയാണ്. നഷ്ടമായത് കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന, റഷ്യയുടെ ആകാശക്കരുത്തിന്റെ പോര്‍മുനകളായിരുന്ന യുദ്ധവിമാനങ്ങളും. റഷ്യയുടെ എസ്-300, എസ്-400 എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും ഇതോടെ സംശയത്തിലായി. റഷ്യയുടെ സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ച് രഹസ്യമായി അകത്തുകടന്ന 'യുക്രെയ്‌നിയന്‍ ചാരന്മാര്‍' സൈബീരിയയില്‍ നടത്തിയ വന്‍ ആക്രമണം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

റഷ്യ -യുക്രെയ്ന്‍ സംഘര്‍ഷമേഖലയില്‍നിന്ന് 4300 കിലോമീറ്റര്‍ അകലെ സൈബീരിയയിലെ ബെലായ വ്യോമതാവളവും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഓലെന്യ വ്യോമതാവളവുമാണ് ഓപ്പറേഷന്‍ 'സ്‌പൈഡേഴ്‌സ് വെബ്' എന്നു പേരിട്ട ദൗത്യത്തില്‍ യുക്രെയ്ന്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എസ്ബിയു) ആക്രമണത്തിന് ഇരയായത്. യുക്രെയ്‌നെതിരെ ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ ഉപയോഗിക്കുന്ന ടിയു-95, ടിയു-22 പോര്‍വിമാനങ്ങളുടെ താവളങ്ങളായിരുന്നു ഇവ. ആണവാക്രമണശേഷിയുള്ള 41 പോര്‍വിമാനങ്ങളാണ് തകര്‍ക്കപ്പെട്ടതെന്നാണു വിവരം. ആക്രമണത്തിന്റെ ചിത്രങ്ങളും വിഡിയോകളും യുക്രെയ്ന്‍ പുറത്തുവിട്ടു.

മുര്‍മാന്‍സ്‌ക്, ഇര്‍കുട്‌സ്‌ക്, ബെലായ, ഒലെന്യ വ്യോമതാവളങ്ങളില്‍ അടക്കം യുക്രെയ്ന്‍ ആക്രമണം അഴിച്ചുവിട്ടതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. 'അത്യുജ്വല' ഓപ്പറേഷന്‍ എന്നാണ് സുരക്ഷാസേന നടത്തിയ ആക്രമണത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. റഷ്യയ്ക്ക് 700 കോടിയോളം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നും റഷ്യ എല്ലാ അര്‍ഥത്തിലും ഇത്തരത്തില്‍ ഒരു ആക്രമണം അര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

117 ഡ്രോണുകളും ഓപ്പറേറ്റര്‍മാരും ഉള്‍പ്പെട്ട ആസൂത്രിത നീക്കമായിരുന്നു ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ് എന്ന് സെലന്‍സ്‌കി അറിയിച്ചു. 2022ല്‍ യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ റഷ്യയെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ഒട്ടേറെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസത്തേത്. വ്യോമതാവളങ്ങള്‍ ലക്ഷ്യംവച്ച് യുക്രെയ്ന്‍ അയച്ച ഡ്രോണുകള്‍ റഷ്യയുടെ 34 ശതമാനത്തോളം ക്രൂസ് മിസൈലുകള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടതായാണ് യുക്രെയ്ന്‍ അറിയിച്ചത്.

ആക്രമണത്തിന് ഉപയോഗിച്ച എഫ്പിവി (ഫസ്റ്റ് പഴ്‌സന്‍ വ്യൂ) ഡ്രോണുകള്‍ നേരത്തേ റഷ്യയിലേക്കു കടത്തിയിരുന്നു. മുന്നില്‍ ക്യാമറകള്‍ ഘടിപ്പിച്ചവയാണ് എഫ്പിവി ഡ്രോണുകള്‍. ഈ ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഗോഗിളിലൂടെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നയാള്‍ക്ക് കാണാനും ഡ്രോണിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കാനുമാകും. റഷ്യയില്‍ എത്തിച്ച ഡ്രോണുകള്‍ അവിടെ തയാറാക്കിയിരുന്ന ട്രക്കുകളുടെ കാബിന്റെ മേല്‍ക്കൂരയ്ക്കടിയില്‍ ഒളിപ്പിച്ചു. നിശ്ചയിച്ച സമയത്ത് റിമോട്ടുകള്‍ ഉപയോഗിച്ച് കാബിനുകളുടെ മേല്‍ക്കൂര തുറക്കുകയും ഡ്രോണുകള്‍ പറന്നുയരുകയും ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുകയുമായിരുന്നു. ട്രക്കുകളില്‍ കറുത്ത നിറത്തിലുള്ള ഡ്രോണുകള്‍ ഒളിപ്പിച്ചതിന്റെ ചിത്രങ്ങള്‍ എസ്ബിയു പുറത്തിവിട്ടിരുന്നു.

വ്യോമതാവളങ്ങള്‍ക്ക് അടുത്തുനിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നും യുക്രെയ്‌നില്‍ നിന്നല്ലെന്നും റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. സൈബീരിയയിലെ നാല് എയര്‍ഫീല്‍ഡുകളില്‍ യുക്രെയ്ന്‍ ചാരന്മാരാണ് ആക്രമണം നടത്തിയതെന്നും ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റഷ്യ അറിയിച്ചു. ഡ്രോണുകള്‍ ഒളിപ്പിക്കാന്‍ ഉപയോഗിച്ച ട്രക്കിന്റെ ഡ്രൈവറും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയില്‍ ഇന്ന് സമാധാന ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് റഷ്യന്‍ വ്യോമതാവളങ്ങള്‍ യുക്രെയ്ന്‍ ആക്രമിച്ചത്. എന്നാല്‍ ഈ ആക്രമണം റഷ്യ അര്‍ഹിച്ചതാണ് എന്നാണ് സെലെന്‍സ്‌കി എക്‌സില്‍ എഴുതിയത്. 'വളരെ തന്ത്രപൂര്‍വമായ നീക്കമായിരുന്നു അത്. യുക്രെയ്‌നെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളെ മാത്രം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് ശത്രുവിന്റെ മടയില്‍ നടത്തിയ ഓപ്പറേഷന്‍. റഷ്യയ്ക്ക് കാര്യമായ നഷ്ടം നേരിട്ടു, അതെല്ലാം അവര്‍ അര്‍ഹിച്ചതും ന്യായീകരിക്കാനാകുന്നതുമാണ്.

കഴിഞ്ഞ ദിവസം അഞ്ഞൂറോളം റഷ്യന്‍ ഡ്രോണുകളാണ് യുക്രെയ്‌നില്‍ പതിച്ചത്. ഓരോ ആഴ്ചയും അവര്‍ ഉപയോഗിക്കുന്ന ഡ്രോണുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ അവര്‍ അവരുടെ എക്കാലത്തെയും വലിയ ക്രൂസ് മിസൈലുകളായ കാലിബറും ഉപയോഗിക്കുന്നു. ഞങ്ങള്‍ ആരെയാണ് നേരിടുന്നതെന്ന് നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ക്ക് പറ്റുന്നിടത്തോളം പ്രതിരോധിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ക്ക് ഈ യുദ്ധം ഒരു നിമിഷം പോലും തുടരണമെന്നില്ല. ഞങ്ങള്‍ വെടിനിര്‍ത്തലിന് റഷ്യയെ സമീപിച്ചതാണ്. മാര്‍ച്ച് 11 മുതല്‍ പൂര്‍ണ വെടിനിര്‍ത്തലിനുള്ള യുഎസിന്റെ പ്രമേയം ഇപ്പോഴും മേശപ്പുറത്തുണ്ട്. ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കാന്‍ ലോകം മുഴുവന്‍ പറയുമ്പോഴും യുദ്ധം തുടരാനുള്ള തീരുമാനം റഷ്യയുടേതാണ്'- സെലെന്‍സ്‌കി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധുവിധുവിനായി പോയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

കുഞ്ഞിനൊപ്പം തലമുറകള്‍ക്ക് സമ്മാനമായി വൃക്ഷതൈ  (4 hours ago)

AMERICA ലക്ഷ്യം വിളനാശവും ഭക്ഷ്യ ക്ഷാമവും  (8 hours ago)

Operation-Sindoor-Mission പാക്കിന്റെ അലർച്ച  (9 hours ago)

തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും; 50 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്...  (9 hours ago)

അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...  (9 hours ago)

എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്  (9 hours ago)

RUSSIA വീണ്ടും പുട്ടിന് തിരിച്ചടി  (9 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ: കേസിന്റെ ഭാവി ഇനിയെന്ത്..?  (9 hours ago)

ദുരൂഹതയുയർത്തിയ ഊമക്കത്ത്: ശ്രീകലയ്ക്ക് സംഭവിച്ചത് ഇതോ..?  (9 hours ago)

PINARAYI VIJAYAN വിവാദങ്ങളുമടക്കം ചര്‍ച്ചയാകും.  (10 hours ago)

നിലമ്പൂരിൽ പിണറായിക്ക് വിലക്കോ? പിണറായി വന്നാൽ സ്വരാജ് തോൽക്കും? ബേബി കളി തുടങ്ങി  (11 hours ago)

ഐബി ഉദ്യോഗസ്ഥയുമായി ഉണ്ടയിരുന്നത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമെന്ന് മൊഴി; സുകാന്തിന്റെ ലൈംഗിക ശേഷിയും പരിശോധിക്കും...  (11 hours ago)

ഊളമ്പാറയിൽ നിന്ന് അവർ എത്തും അഫാന്റെ മാനസിക നില തെറ്റി എല്ലാം തിരിച്ചറിഞ്ഞ് ഡോക്ടർ..! അവൻ പോയ് ചാവട്ടെയെന്ന്  (11 hours ago)

ഇന്ത്യയെ പിളർത്തുമെന്ന് ലവന്റെ തലപിളർത്തി ഇന്ത്യയുടെ അട്ടഹാസം..! അബ്ദുള്‍ ഇസാറിനെ തട്ടി  (12 hours ago)

Malayali Vartha Recommends