പ്രതിരോധ മേഖല വീണ്ടും ശക്തിപ്പെടുത്താൻ ഇന്ത്യ..രണ്ട് വർഷത്തിനകം കൂടുതൽ ‘സുദർശൻ ചക്ര’ (എസ്-400 ട്രയംഫ്) സേനയുടെ ഭാഗമാകും..2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും..

പ്രതിരോധ മേഖല വീണ്ടും ശക്തിപ്പെടുത്താൻ ഇന്ത്യ . യുദ്ധമുഖത്ത് പാക് പ്രത്യാക്രമണങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഇന്ത്യ ഉപയോഗിച്ച പ്രതിരോധ സംവിധാനമാണ് സുദര്‍ശന്‍ ചക്ര എന്ന വിളിപ്പേരുള്ള എസ് 400 . പാക് ഡ്രോണുകളെയും മിസൈലുകളെയും ഞൊടിയിടയില്‍ തകര്‍ക്കുന്ന ഇന്ത്യയുടെ കവചം. വർഷങ്ങൾക്ക് മുൻപ് കോടികൾ മുടക്കി ഇത് വാങ്ങുമ്പോൾ ,കുറേപേർ മോദി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ട് ചോദിച്ചത് ഇത് വാങ്ങിയാൽ രാജ്യത്തിൻറെ പട്ടിണി മാറുമോ എന്നാണ് .
പക്ഷെ എന്നത് വാങ്ങിയില്ലായിരുനെൽ ഇന്നിവിടെ ഇതാകില്ലായിരുന്നു ചർച്ച . അന്ന് നമ്മൾ എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ 400 മുതൽ 500 ഡ്രോണുകൾ വരെയാണ് നമ്മുടെ ഇന്ത്യയെ ലക്ഷ്യമാക്കി പാകിസ്ഥാൻ അയച്ചത് . അന്ന് രാത്രി അതിനെയെല്ലാം നിലംതൊടീക്കാതെ തടഞ്ഞത് നമ്മുടെ ഈ S400 ആണ്. ഇപ്പോഴിതാ 2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും. രണ്ട് വർഷത്തിനകം കൂടുതൽ ‘സുദർശൻ ചക്ര’ (എസ്-400 ട്രയംഫ്) സേനയുടെ ഭാഗമാകും.
ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് റഷ്യൻ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400. സുദർശന ചക്ര എന്നാണ് ഇതിന് ഇന്ത്യ നൽകിയ പേര്.ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ തൊടുത്തുവിട്ട ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യ തടഞ്ഞത് എസ്-400 ഉപയോഗിച്ചാണ്.
എസ്-400 ട്രയംഫ് സമയബന്ധിതമായി കൈമാറുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ റോമൻ ബാബുഷ്കിൻ സ്ഥിരീകരിച്ചിട്ടുണ്ട്.അമേരിക്കയുടെ കടുത്ത അതൃപ്തി മറികടന്നാണ് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയത്. 5.35 ബില്യണിന്റ കരാർ 2018 ലാണ് ഒപ്പുവച്ചത്. 2021 ഡിസംബറിലാണ് ആദ്യ ബാച്ച് ഇന്ത്യയിൽ എത്തിയത്. 2022 ഏപ്രിലിലും 2023 ഒക്ടോബറിലുമായി രണ്ട് യൂണിറ്റുകൾ കൂടി വിതരണം ചെയ്തു.
പാക്-ചൈന അതിർത്തിയിൽ നിലവിൽ മൂന്ന് യൂണിറ്റുകളാണ് വിന്യസിച്ചിട്ടുളളത്. .ആദ്യം ഉപയോഗിച്ചത് ചൈന 2014 ൽ , 2018 ഒക്ടോബറിൽ നാൽപ്പതിനായിരം കോടി മുടക്കി റഷ്യയിൽ നിന്ന് അഞ്ച് യൂണിറ്റ് ഇന്ത്യ വാങ്ങി .പ്രത്യേക പ്രദേശത്ത് ഒരു കവചമായി ഇവയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ ഇവയ്‌ക്ക് കഴിയും.
https://www.facebook.com/Malayalivartha