ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ: കേസിന്റെ ഭാവി ഇനിയെന്ത്..?

പൂജപ്പുര സെൻട്രൽ ജയിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സാധാരണ നിലയിലേക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അഫാൻ്റെ മൊഴി മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം ഉച്ചയോടെ രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്നാണ് അഫാൻ്റെ മൊഴി. എന്നാൽ അഫാന് ഓർമക്കുറവ് ഉള്ളതിൻ്റെ ലക്ഷണങ്ങളില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച പരിശോധന നടത്തിയിട്ടില്ല.
ആത്മഹത്യാശ്രമത്തെ തുടർന്ന് അഫാൻ്റെ തലച്ചോറിനും ഹൃദയത്തിനുമേറ്റ ഗുരുതര തകരാറാണ് ആരോഗ്യനില വഷളാകാൻ ഇടയാക്കിയത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ അഫാനെ വെൻ്റിലേറ്ററിൽനിന്ന് ഐസിയുവിലേക്ക് മാറ്റി. ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം അഫാനെ ഐസിയുവിൽനിന്ന് മാറ്റാനാണ് തീരുമാനം. അഫാന് നിലവിൽ കട്ടിലിൽ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും സധിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാനും ശ്വസിക്കാനും കഴിയുന്നുണ്ട്.
ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് അഫാൻ മജിസ്ട്രേറ്റിനു മൊഴിനൽകിയത്. എന്നാൽ, അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഓർമ്മക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളൊന്നും നടത്തിയിട്ടില്ല. ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവുണ്ടായിരുന്നു. എന്നാൽ, വേഗത്തിൽത്തന്നെ അഫാന്റെ നിലയിൽ മാറ്റമുണ്ടായതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച മുൻപാണ് വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്കു മാറ്റിയത്. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാർ അടുത്ത ദിവസം അഫാനെ പരിശോധിക്കും.
https://www.facebook.com/Malayalivartha