ചതി വിഴിഞ്ഞത്തുനിന്ന്..? കണ്ടെയ്നറിലെ കാളകൂട വിഷം തിന്ന് ചത്ത് മലനാലും അനങ്ങില്ല വോയേജ് ഡാറ്റ റെക്കോഡരിൽ തെളിവ്

അതിനിടെ കപ്പലില്‍ നിന്നും ഇന്ധനം നീക്കുന്ന നിര്‍ണായക നടപടികള്‍ക്ക് ബുധനാഴ്ച തുടക്കമാകും. പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കപ്പല്‍ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഏഴുദിവസം നീളുന്ന പ്രാരംഭനടപടികള്‍ 10ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിലേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകൂ. തുടര്‍ന്ന് 13ന് ഇന്ധനം നീക്കുന്ന നടപടികള്‍ പൂര്‍ണതോതില്‍ ആരംഭിക്കും. ഇത് ജൂലൈ മൂന്നിന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കപ്പലില്‍നിന്ന് വോയേജ് ഡാറ്റ റെക്കോഡര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. ഇതില്‍നിന്ന് കപ്പല്‍ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്. കപ്പലിന്റെ വേഗം, ദിശ, ക്രൂ മെമ്പര്‍മാരുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ വോയേജ് ഡാറ്റ റെക്കോഡറിലുണ്ടാകും.
രണ്ടാഴ്ച പിന്നിട്ടിട്ടും ഗുരുതര സാമൂഹിക- പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയ സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണരുതെന്ന് മാരിടൈം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി.ജെ. മാത്യൂസ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരേ ഉടന്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ആവശ്യം. പലരെയും നേരിട്ട് ബാധിച്ചു തുടങ്ങാത്തതിനാലാകണം സര്‍ക്കാരടക്കം അപകടത്തെ നിസാരമായി കാണുന്നത്. മുങ്ങിയ കപ്പല്‍ വൈകാതെ കടലിലും കരയിലും വിനാശം വിതയ്ക്കും. ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ടുപോകണം. വൈകുന്തോറും അപകടമാണെന്നും വിജെ മാത്യൂസ് പ്രതികരിച്ചു. മാരിടൈം നിയമ വിദദ്ധനും മുതിര്‍ന്ന അഭിഭാഷകനുമാണ് അഡ്വക്കറ്റ് വി.ജെ. മാത്യുസ്. സംഭവത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ട് പോകണം. വൈകുന്തോറും അപകടമാണ്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് കപ്പലില്‍ ചരക്ക് കയറ്റിയതുമുതലുള്ള ഓപ്പറേഷണല്‍ വീഴ്ചയും സാങ്കേതിക പ്രശ്‌നവുമാണ് അപകടകാരണമെന്നാണ് കണ്ടെത്തല്‍. അങ്ങനയെങ്കില്‍ കപ്പല്‍ കമ്പനിക്കൊപ്പം തുറമുഖ അധികൃതരിലേക്കും ചോദ്യങ്ങള്‍ നീളും. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ രഹസ്യമായി എന്തെങ്കിലും കയറ്റിയോ എന്നുപോലും സംശയമുണ്ട്. അടുത്തയാഴ്ച മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. മീനുകളുടെ പ്രജനനകാലത്ത് കടലിനടിയില്‍ ചെകുത്താനായി കഴിയുകായണ് മുങ്ങിയ കപ്പലെന്നും വിജെ മാത്യൂസ് പ്രതികരിച്ചു. കേസെടുക്കുന്നതടക്കം തുടര്‍ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനടക്കം കൃത്യമായ നിര്‍ദേശം സര്‍ക്കാരിന് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
കേരളത്തിനു സമീപത്തെ കപ്പല്‍ച്ചാലില്‍ 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ നീക്കം ചെയ്യാന്‍ മാസങ്ങളെടുക്കുമെന്ന വിവരവും ലഭിച്ചു. കപ്പലപകടത്തിന്റെ കാരണം കണ്ടുപിടിക്കേണ്ട ചുമതല ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ്ങിനാണെങ്കിലും കണ്ടെയ്നറുകളിലെ ചരക്ക്, അതു കടലിലുണ്ടാക്കുന്ന മലിനീകരണം, ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചൊന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കേരളതീരത്തുനിന്നു 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാല്‍ സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയില്ലെന്ന വാദമാണു സര്‍ക്കാരിന്റേത്. കേസെടുക്കുന്ന കാര്യം തെളിവു ലഭിച്ചശേഷം നോക്കാമെന്നാണു നിലപാട്. എന്നാല്‍ 2016 ല്‍ കേന്ദ്രമിറക്കിയ വിജ്ഞാപനം അനുസരിച്ചു ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലും 200 നോട്ടിക്കല്‍ മൈല്‍ വരെ നിയന്ത്രണങ്ങളോടെ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാലു ടഗുകള്‍ സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തിവരികയാണ്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയില്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്.
കരയ്ക്കടിഞ്ഞതും കപ്പലിൽ ശേഷിക്കുന്നതുമായ കണ്ടെയ്നറുകളിൽ എന്തെല്ലാം രാസവസ്തുക്കളാണുണ്ടായിരുന്നതെന്ന പൂർണ വിവരം പുറത്തുവിടാത്തതിന്റെ ആശങ്ക മത്സ്യമേഖലയിലുണ്ട്. നടപടിക്രമം സങ്കീർണമായതിനാൽ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമം എത്രകണ്ടു വിജയിക്കുമെന്നതിൽ ഉറപ്പില്ല. തീരദേശപൊലീസിനു കേസെടുക്കാൻ നിയമപ്രകാരം കഴിയുമെന്നിരിക്കെ, കാത്തിരിക്കാമെന്ന നിലപാടിലാണു സംസ്ഥാന സർക്കാർ.
കപ്പൽ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജൻസികളും മടിക്കുന്നു. ഇതിനിടെ, കേരളത്തിനു സമീപത്തെ കപ്പൽച്ചാലിൽ 51 മീറ്റർ ആഴത്തിൽ മുങ്ങിക്കിടക്കുന്ന കപ്പൽ നീക്കം ചെയ്യാൻ മാസങ്ങളെടുക്കുമെന്ന വിവരവും ലഭിച്ചു. കപ്പലപകടത്തിന്റെ കാരണം കണ്ടുപിടിക്കേണ്ട ചുമതല ഡയറക്ടർ ജനറൽ ഷിപ്പിങ്ങിനാണെങ്കിലും കണ്ടെയ്നറുകളിലെ ചരക്ക്, അതു കടലിലുണ്ടാക്കുന്ന മലിനീകരണം, ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചൊന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന പ്രശ്നമുണ്ട്. കേരളതീരത്തുനിന്നു 12 നോട്ടിക്കൽ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയില്ലെന്ന വാദമാണു സർക്കാരിന്റേത്. കേസെടുക്കുന്ന കാര്യം തെളിവു ലഭിച്ചശേഷം നോക്കാമെന്നാണു നിലപാട്. എന്നാൽ 2016 ൽ കേന്ദ്രമിറക്കിയ വിജ്ഞാപനം അനുസരിച്ചു ഫോർട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലും (200 നോട്ടിക്കൽ മൈൽ വരെ) നിയന്ത്രണങ്ങളോടെ ഇടപെടാൻ കഴിയുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു. കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും, 13 എണ്ണത്തിൽ മറ്റ് അപകടകരമായ ചരക്കുകളുമാണ് ഉണ്ടായിരുന്നത്. സമുദ്ര ആവാസ വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.
ഇതിനു പുറമേ മറ്റ് കണ്ടെയിനറുകളിൽ പലതിലും പരസ്ഥിതിക്ക് വിനാശകരമായ വസ്തുക്കളാണ്. തെക്കൻ തീരങ്ങളിൽ അടിഞ്ഞ് തീരമാകെ പരന്ന പോളിപ്രൊപ്പലൈൻ ആണ് ഇതിലൊന്ന്. പ്ളാസറ്റിക്ക് വ്യവസായത്തിലെ അടിസ്ഥാന അസംസ്കൃത വസ്തുവാണിത്. കരയിൽ കണ്ടതിനെക്കാൾ എത്രയോ അധികമാകും ഇത് കടലിൽ പരന്നിട്ടുണ്ടാകുക. എന്തൊക്കെ ചരക്കുകളാണ് കണ്ടെയിനറുകൾ ഉള്ളതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതകർക്ക് അറിയാം. പക്ഷേ അത് പൊതുജന സമക്ഷം വെളിപ്പെടുത്തിയിട്ടില്ല.
കപ്പലിൽ 84.44 മെട്രിക്ക് ടൺ ഡീസലും 367.1 മെട്രിക്ക് ടൺ ഫർണസ് ഓയിലും ലോഡ് ചെയ്തിരുന്നു. 3 കോസ്റ്റ് ഗാർഡ് കപ്പലുകളും മുംബൈയിൽ നിന്നെത്തിച്ച സമുദ്ര പ്രഹരി പോലുള്ള പ്രത്യേക കപ്പലും ഉപയോഗിച്ച് എണ്ണപാടം നീക്കം ചെയ്യാൻ അശ്രാന്ത പരിശ്രമത്തിലാണ് തീര സംരക്ഷണ സേന. എന്നാൽ ക്രൂഡ് ഓയിലിലെ അപകടകാരികളായ പോളിസൈക്കളിക്ക് ഹൈഡ്രോ കാർബൺ നീക്കുക എളുപ്പമല്ല. വർഷങ്ങളോളം ഇത് പരിസ്ഥിതിക നാശം വിതച്ചുകൊണ്ടിരിക്കും.
കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശമേഖലകളിൽ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയുള്ള മാലിന്യങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികളടക്കം ഇന്ന് ആരംഭിച്ചിരുന്നു. കപ്പൽ അപകടം തീരദേശത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യമടക്കം കണക്കിലെടുത്താണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. കൂടുതൽ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇത് നിര്‍ണായകമാകും.
https://www.facebook.com/Malayalivartha