പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ അഫാനെ അവർക്ക് മുന്നിലേക്ക് കൊണ്ട് പോകും; ആശുപത്രിയിൽ ഡോക്ടർമാരുടെ വൻ നീക്കം; ജീവനെടുക്കാൻ ശ്രമിച്ച ദിവസത്തെ കുറിച്ച് ഓർമ്മയില്ലെന്ന് അഫാൻ

ആത്മഹത്യ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. അഫാനെ പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ കൂടുതൽ മാനസിക പരിശോധനയ്ക്ക് ഹാജരാക്കാൻ ഡോക്ടർമാർ നിർദേശിക്കും.
വെന്റിലേറ്ററിൽ നിന്ന് അഫാനെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ് ഡോക്ടർമാരോടും മറ്റും അഫാൻ സംസാരിക്കുന്നുണ്ട്. ജീവനെടുക്കാൻ ശ്രമിച്ച ദിവസത്തെയും അതിനു മുൻപുള്ള ചില ദിവസങ്ങളിലെയും കാര്യങ്ങൾ ഓർക്കാനാകുന്നില്ലെന്നാണ് അഫാൻ നൽകിയിരിക്കുന്ന മറുപടി.
അബോധാവസ്ഥയിലാണ് അഫാനെ എത്തിച്ചത്. അഫാന്റെ തലച്ചോറിനും മറ്റു ആന്തരികാവയവങ്ങൾക്കും വലിയ പരുക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ രക്ഷയ്ക്കെത്തിയ സഹതടവുകാരൻ പ്രാഥമിക ശുശ്രൂഷ നൽകി. അതുകൊണ്ട് തന്നെ ഓക്സിജൻ അളവ് വലിയതോതിൽ കുറഞ്ഞില്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം .
അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അഫാൻ അപകടനില തരണം ചെയ്തു വെന്റിലേറ്ററിൽ നിന്നു അഫാനെ മാറ്റി. ഓർമശക്തിയടക്കം വീണ്ടെടുത്തു എന്ന് ഡോക്ടർമാർ വ്യക്തമാക്കി. പൂർണ ആരോഗ്യവാനാകാൻ ഇനിയും സമയമെടുക്കും.
https://www.facebook.com/Malayalivartha