അമ്മയ്‌ക്കൊപ്പം വരണമെന്ന് വാശി; വഴക്ക് പറഞ്ഞ് 'അമ്മ; പിന്നാലെ 9 വയസുകാരി മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചു; മുറിയിലേക്ക് നോക്കിയവർ കണ്ടത് കൊടുംഭീകര കാഴ്ച; കുരുക്കിട്ടത് എങ്ങനെ?

തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. അമ്മ വഴക്കു പറഞ്ഞതിന്റെ വിഷമത്തിലാണ് അഹല്യ ആത്മഹത്യ ചെയ്തത് എന്നണ് പൊലീസ് നിലവിൽ നല്‍കുന്ന സൂചന.. നേമം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിവിള സ്വദേശി ശ്യാമിന്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്. ഇരുവരും കൂലിപ്പണിക്കാരാണ്.
രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന് പറഞ്ഞ് വാശി പിടിച്ച.പറ്റില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന. അച്ഛനും അമ്മയും പുറത്ത് പോകുന്നതിനാൽ സൂക്ഷിച്ച് ഒരിടത്ത് അടങ്ങി ഇരിക്കണമെന്ന് കുട്ടിയോട് പറഞ്ഞിരുന്നതായും പൊലീസ് വ്യക്തമാക്കി.അച്ഛന്റെ സഹോദരിക്കൊപ്പമാണ് അഹല്യയെ വീട്ടിലാക്കി മാതാപിതാക്കൾ ആശുപത്രിയിലേക്ക് പോയത്. അവർ ഭക്ഷണം പാകം ചെയ്‌ത ശേഷം കഴിക്കാനായി കുട്ടിയെ കഴിക്കാൻ വിളിച്ചിട്ടും വന്നില്ല.
തുടർന്ന് അടച്ചിട്ടിരുന്ന മുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.വീട്ടിലെ ഫാനില്‍ തുണി കെട്ടി മേശയില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം. എന്തായാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരേണ്ടതായിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നേമം പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha