അൻവറിന്റെ കോടികൾ ചിതലരിച്ചു..!ഇട്ടുമൂടാൻ പൂത്ത പണം, നിസ്‍കാരം കഴിഞ്ഞ് പള്ളിയിൽ ബക്കറ്റ് പിരിവ്..!

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ അധികാരവും ഭരണത്തണലിനും അപ്പുറം വിയര്‍പ്പൊഴുക്കി സമ്പാദിച്ചതുകൂടി നഷ്ടപ്പെട്ടയാളാണ് താന്‍ എന്ന് പി വി അന്‍വര്‍ പറയുന്നു. സോഷ്യല്‍മീഡിയ വഴിയാണ് അന്‍വര്‍ സംഭാവന അഭ്യര്‍ത്ഥിച്ചത്. പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും പേജില്‍ നല്‍കിയിട്ടുണ്ട്. പണം അയക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അന്‍വര്‍ പറയുന്നു.
'എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്നാല്‍ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ കഴിയില്ല. മിച്ചഭൂമി കേസെന്ന് പറഞ്ഞ് അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം. പണത്തിന് വേണ്ടിയല്ല. സമാധാനത്തിന് വേണ്ടിയാണ്. ഒറ്റപ്പെടുത്തരുത്. നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയാക്കാം. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്നും പി വി അന്‍വര്‍ പറഞ്ഞു.
Request for Election fund
ഇലക്ഷൻ ഫണ്ട് അഭ്യർത്ഥന
(G-pay,Phone pay പേയ്മെന്റുകൾ ലിമിറ്റ് തീർന്നതു കൊണ്ട് സാധ്യമാകുന്നില്ല എന്ന് പലരും വിളിച്ചു പറയുകയുണ്ടായി.നിങ്ങൾക്ക് ഈ ക്യു.ആർ കോഡ് ഉപയോഗിക്കാം)
QR കോഡ് ഉപയോഗിക്കുന്ന പക്ഷം ബ്ലോക്ക് ആവാതെ നിങ്ങളുടെ സംഭാവന പിന്തുണയായി അയക്കാൻ സാധിക്കും
QR Code ഉപയോഗിക്കുമ്പോൾ PV ANVAR എന്ന പേര് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
G-pay,Phone pay :- 9447060901
Name: Anvar PV
Account Number: 8052119031
IFSC: IDIB000N043
Indian Bank, Nilambur Branch
പ്രിയരെ,
വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതെരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.
ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്.
നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്.
പ്രിയപ്പെട്ടവരെ..
പിന്തുണയ്ക്കുക പ്രാർത്ഥിക്കുക സഹകരിക്കുക
സഹായിക്കുക
പ്രിയപ്പെട്ട പി.വി അൻവർ
ക്രൗഡ് ഫണ്ടിംഗ് നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉദ്ദ്യേശമുണ്ടായിരുന്നില്ല. ഓരോ വോട്ടറും നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയാണെന്നും പി വി അന്‍വര്‍ പറയുന്നു. 'ഈ പോരാട്ടത്തില്‍ എന്റെ ജീവന്‍ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്. ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്', അന്‍വര്‍ പറഞ്ഞു.
വി.ഡി. സതീശനെ 'മുക്കാല്‍ പിണറായി' എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പി.വി. അന്‍വര്‍ വിശേഷിപ്പിച്ചത്. മലപ്പുറം ജില്ല വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''വി.ഡി. സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാന്‍ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ ഞാനില്ല. 2026ലെ തിരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാന്‍ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കില്‍ 2026-ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി ഞാന്‍ ഉണ്ടാകും. ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തില്‍ ഒരു മുക്കാല്‍ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് പിവി അന്‍വര്‍ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യുഡിഎഫില്‍ പിവി അന്‍വര്‍ ഉണ്ടാകും, ഒരു തര്‍ക്കവുമില്ല'', അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് തന്റെയും പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആവശ്യമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി. മലപ്പുറം ജില്ല വിഭജിക്കണം. തിരഞ്ഞെടുപ്പിന് ശേഷവും തൃണമൂല്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാവും. മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
അതിനിടെ, യുഡിഎഫ് പ്രവേശനത്തിനായുള്ള പി.വി. അന്‍വറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തി. 'പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു' എന്നാണ് അന്‍വറിനെ പരിഹസിച്ച് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്
https://www.facebook.com/Malayalivartha